ബിസിനസ്‌

ജി എസ് ടി : സംസ്ഥാനതല ഉദ്ഘാടനം ജൂലൈ ഒന്നിന് എറണാകുളത്ത്; സംശയദൂരീകരണം നടത്താമെന്നു മന്ത്രി തോമസ് ഐസക്ക്


തിരുവനന്തപുരം : രാജ്യത്തു ചരക്കുസേവനനികുതി നടപ്പാക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളത്ത് ജൂലൈ ഒന്നിന് നടക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക്. ജൂലൈ ഒന്നിന് എറണാകുളം ലേ മെറിഡിയന്‍ ഹോട്ടലില്‍ ഉച്ചകഴിഞ്ഞു മൂന്നുമുതല്‍ ആറുവരെയാണ് ഉദ്ഘാടന സമ്മേളനം. ഇതില്‍ രണ്ടുമണിക്കൂര്‍ സമയം സംശയദൂരീകരണത്തിനായി ഉപയോഗിക്കുമെന്നും ധനമന്ത്രി അറിയിച്ചു.
വ്യാപാരികള്‍ ഉള്‍പ്പെടെ ഏതു മേഖലയിലുള്ളവര്‍ക്കും ജിഎസ്ടി സംബന്ധിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കാം. ചോദ്യങ്ങള്‍ മുന്‍കൂട്ടി postgsquiostn@kerala.gvo.in എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കാം. ഉദ്ഘാടനസമ്മേളനത്തില്‍ രേഖാമൂലം മറുപടി നല്‍കുമെന്ന് ധനമന്ത്രി പറഞ്ഞു.

വ്യാപാരികള്‍ ജിഎസ്ടിയില്‍ രജിസ്റ്റര്‍ ചെയ്തതില്‍ രാജ്യത്ത് നാലാംസ്ഥാനത്താണ് കേരളം. 60 ശതമാനം വ്യാപാരികള്‍ രജിസ്റ്റര്‍ ചെയ്തു. വാറ്റ് രജിസ്‌ട്രേഷന്‍ എടുത്തവരിലെ 76 ശതമാനം പേരാണ് ജിഎസ്ടിയില്‍ രജിസ്റ്റര്‍ ചെയ്തത്. 25 മുതല്‍ പുതിയ വ്യാപാരികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ അവസരം നല്‍കും. ആദ്യമാസമായതിനാല്‍ ജൂലൈയിലെ റിട്ടേണ്‍ ആഗസ്ത് പത്തിനകം സമര്‍പ്പിച്ചാല്‍ മതിയെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ജിഎസ് ടി ഇന്നത്തെ രീതിയില്‍ സംസ്ഥാനങ്ങള്‍ക്ക് അനുകൂലമാക്കുന്നതില്‍ കേരളത്തിന്റെ ഇടപെടലുകള്‍ നിര്‍ണായകമായെന്നും ധനമന്ത്രി പറഞ്ഞു.

ഉല്‍പ്പന്നങ്ങളുടെ നികുതിനിരക്ക് കുറയുമെന്നതിനാല്‍ ജിഎസ്ടി വിലക്കയറ്റത്തിന് കാരണമാകില്ലെന്ന് തോമസ് ഐസക് പറഞ്ഞു. നികുതി കുറയുന്ന സാഹചര്യത്തില്‍ മാര്‍ജിന്‍ വര്‍ധിപ്പിച്ച് ലാഭമെടുക്കാനുള്ള ശ്രമം ചില വ്യാപാരികളുടെ ഭാഗത്തുനിന്നുണ്ടാവാം. ഇത് ഒഴിവാക്കാന്‍ അമിതലാഭം തടയുന്നതിനുള്ള വകുപ്പ് ജിഎസ്ടി ചട്ടങ്ങളിലുണ്ട്. ജിഎസ്ടി കൌണ്‍സിലിന്റെ അന്തിമതീരുമാനങ്ങളുടെ കുറിപ്പ് കിട്ടിയാല്‍ ചട്ടങ്ങള്‍ക്ക് രൂപം നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു.

അതേസമയം, പൂര്‍ണമായും ഗുണവശങ്ങള്‍മാത്രമല്ല ജിഎസ്ടിക്കുള്ളത്. വരുമാനത്തിലെ അസമത്വം വര്‍ധിക്കുമെന്നും ധനമന്ത്രി ഡോ. തോമസ് ഐസക്ക് ചൂണ്ടിക്കാട്ടി. ഈ മാസം 30 നു അര്‍ദ്ധ രാത്രിയാണ് രാജ്യത്തു ചരക്കുസേവനനികുതി നിലവില്‍ വരുന്നത്.

  • പലിശ നിരക്കുകള്‍ 3 ശതമാനത്തില്‍ താഴേക്ക്! സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ രക്ഷാപ്രവര്‍ത്തനം
  • ജിഡിപി വളര്‍ന്നത് വെറും 0.1%; പലിശ നിരക്കുകള്‍ കുറയ്ക്കാതെ മറ്റ് വഴിയില്ലാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിയില്‍ ഇനി വിലയുദ്ധം
  • പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പൗണ്ടിനെതിരെ രൂപ 125 ലേയ്ക്ക് വീണു; നേട്ടം കൊയ്ത് പ്രവാസികള്‍
  • പലിശ നിരക്കുകള്‍ പ്രതീക്ഷിച്ച തോതില്‍ കുറയ്ക്കാനാവില്ല; തിരിച്ചടിയായത് വേതന വളര്‍ച്ച, മോര്‍ട്ട്‌ഗേജ് വിപണിക്ക് നിരാശ
  • അഞ്ചു മാസത്തിന് ശേഷം യുകെയില്‍ പണപ്പെരുപ്പം ഉയര്‍ന്നു; സര്‍ക്കാരിനെതിരെ വിമര്‍ശനം
  • ലക്ഷം കടന്നു കുതിച്ച് പൊന്ന്; ചരിത്രത്തിലാദ്യമായി പവന് ഒരു ലക്ഷം കടന്നു
  • ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് 3.75 ശതമാനമായി കുറച്ചു; 2023 ശേഷമുള്ള ഏറ്റവും താഴ്ന്ന നില
  • പണപ്പെരുപ്പം കുത്തനെ ഇടിഞ്ഞു, പലിശ നിരക്ക് കുറയാന്‍ വഴിയൊരുങ്ങി
  • ഞെട്ടിച്ചു സ്വര്‍ണവില; പവന് 97,000 കടന്നു, വെള്ളി വിലയിലും കുതിപ്പ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions