ബിസിനസ്‌

ഒന്നര വര്‍ഷത്തിനുശേഷം പൗണ്ട് 90 രൂപ പിന്നിട്ടു; ആശ്വാസത്തോടെ മലയാളികള്‍


ലണ്ടന്‍ : ഒന്നരവര്‍ഷം നീണ്ട അനിശ്ചിതത്വങ്ങള്‍ക്കു ഒടുവില്‍ രൂപക്കെതിരെ 90 പിന്നിട്ടു പൗണ്ട് മൂല്യം കുതിക്കുന്നു. വെള്ളിയാഴ്ച 90.52 വരെയായി മൂല്യം. ബ്രക്‌സിറ്റ് ചര്‍ച്ച ഒരു വശത്തു നടക്കവെയാണ് പൗണ്ടിന് നേട്ടമുണ്ടാകുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. കൂടാതെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയിലേക്കെന്ന പ്രവചനവും പൗണ്ടിന്റെ മൂല്യം കൂട്ടി. നീണ്ട പതിനെട്ടുമാസത്തെ ഇടവേളയ്ക്കു ശേഷം ആണ് പൗണ്ടിന് ഇത്ര മുന്നേറ്റം.

ഡോളറിനെതിരെയും പൗണ്ട് മൂല്യം ശക്തമായ നിലയിലാണ്. ഡോളറിനെതിരെ 1.42 എന്ന നിലയിലെത്തി. യൂറോയുമായുള്ള വിനിമയ നിരക്ക് 1.14 ആണ്. പൗണ്ട് വില ഡോളറിനെതിരെയും രൂപക്കെതിരെയും മികച്ച നിലയാണ് കൈവരിച്ചത്.


അടിസ്ഥാനപലിശനിരക്ക് വര്‍ധിപ്പിച്ചേക്കുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് സൂചന നല്‍കിയതും പൗണ്ട് വില കുതിക്കാന്‍ കാരണമായിട്ടുണ്ട്. തുടര്‍ച്ചയായുള്ള വിലയിടിവിന് ശേഷം പൗണ്ട് വില കയറിയത് പ്രവാസികളെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണെങ്കിലും അടിസ്ഥാനപലിശനിരക്ക് വര്‍ധിപ്പിച്ചാല്‍ മോര്‍ട്ട്‌ഗേജ് എടുത്തിരിക്കുന്ന മലയാളികളടക്കമുള്ള നിരവധി പേരുടെ തിരിച്ചടവ് വര്‍ധിക്കും.

ഹാര്‍ഡ് ബ്രക്‌സിറ്റ് ഉണ്ടാവില്ലെന്ന സൂചനയും യൂറോപ്യന്‍ പൗരന്മാരുടെ കാര്യത്തില്‍ കടുത്ത നിലപാട് ഉണ്ടാവില്ലെന്നതും പൗണ്ടിന്റെ മുന്നേറ്റത്തിന് കാരണമാണ്. ഉയര്‍ന്ന പണപ്പെരുപ്പ നിരക്കും സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയും മൂലം വൈകാതെ അടിസ്ഥാന പലിശനിരക്ക് വര്‍ധിപ്പിക്കാമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് സൂചന നല്‍കിയിരിക്കുന്നത്.


ബ്രക്‌സിറ്റ് ഫലം വന്ന 2016 ജൂണ്‍ 23നു ശേഷം ശേഷം പൗണ്ട് 25 ശതമാനത്തോളം ആണ് ഇടിഞ്ഞത്. പൗണ്ടിന്റെ മൂല്യം 79 രൂപ വരെയെത്തിയിരുന്നു. 78 പോലും കിട്ടിയിരുന്നില്ല. ഒരു പൗണ്ടിന് 25 രൂപയിലേറെ നഷ്ടമാണ് യുകെയിലെ ഇന്ത്യന്‍ സമൂഹത്തിനുണ്ടായത്. 104 -105 രൂപ ലഭിച്ചിരുന്ന സ്ഥാനത്തായിരുന്നു അത്. പ്രവാസി നിക്ഷേപത്തെയും നാട്ടിലേക്കുള്ള പണമയക്കലിനെയും ഇത് പ്രതികൂലമായി ബാധിച്ചു. ബ്രിട്ടണ്‍ യൂറോപ്പിന് പുറത്തേയ്ക്കു പോകാനുള്ള നടപടിക്ക് തുടക്കം കുറിച്ചപ്പോഴും പൗണ്ടിന് സമയം മോശമായിരുന്നു. ഡോളറിനെതിരെ 1.20 വരെ മൂല്യം താഴ്ന്നിരുന്നു. മൂല്യം കൂടിയതോടെ നാട്ടിലേക്കുള്ള പണമയക്കല്‍ കൂടും.

  • പലിശ നിരക്കുകള്‍ 3 ശതമാനത്തില്‍ താഴേക്ക്! സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ രക്ഷാപ്രവര്‍ത്തനം
  • ജിഡിപി വളര്‍ന്നത് വെറും 0.1%; പലിശ നിരക്കുകള്‍ കുറയ്ക്കാതെ മറ്റ് വഴിയില്ലാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിയില്‍ ഇനി വിലയുദ്ധം
  • പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പൗണ്ടിനെതിരെ രൂപ 125 ലേയ്ക്ക് വീണു; നേട്ടം കൊയ്ത് പ്രവാസികള്‍
  • പലിശ നിരക്കുകള്‍ പ്രതീക്ഷിച്ച തോതില്‍ കുറയ്ക്കാനാവില്ല; തിരിച്ചടിയായത് വേതന വളര്‍ച്ച, മോര്‍ട്ട്‌ഗേജ് വിപണിക്ക് നിരാശ
  • അഞ്ചു മാസത്തിന് ശേഷം യുകെയില്‍ പണപ്പെരുപ്പം ഉയര്‍ന്നു; സര്‍ക്കാരിനെതിരെ വിമര്‍ശനം
  • ലക്ഷം കടന്നു കുതിച്ച് പൊന്ന്; ചരിത്രത്തിലാദ്യമായി പവന് ഒരു ലക്ഷം കടന്നു
  • ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് 3.75 ശതമാനമായി കുറച്ചു; 2023 ശേഷമുള്ള ഏറ്റവും താഴ്ന്ന നില
  • പണപ്പെരുപ്പം കുത്തനെ ഇടിഞ്ഞു, പലിശ നിരക്ക് കുറയാന്‍ വഴിയൊരുങ്ങി
  • ഞെട്ടിച്ചു സ്വര്‍ണവില; പവന് 97,000 കടന്നു, വെള്ളി വിലയിലും കുതിപ്പ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions