ഇമിഗ്രേഷന്‍

വാഹനത്തില്‍ പിന്തുടര്‍ന്ന് അപമാനിച്ചു; ഇന്ത്യയിലെ ഹൈക്കമ്മീഷണറെ പാകിസ്താന്‍ തിരിച്ചുവിളിച്ചു


ന്യൂഡല്‍ഹി: ഇന്ത്യയിലെ ഹൈക്കമ്മീഷണര്‍ സൊഹൈല്‍ മുഹമ്മദിനെ പാകിസ്താന്‍ തിരിച്ചുവിളിച്ചു. പാകിസ്താന്‍ നയതന്ത്ര പ്രതിനിധികള്‍ ഇന്ത്യയില്‍ അപമാനമേല്‍ക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പാകിസ്താന്‍ നയതന്ത്ര പ്രതിനിധിയെ വാഹനത്തില്‍ പിന്തുടര്‍ന്നു ചിലര്‍ ആക്ഷേപിച്ചു എന്നായിരുന്നു പരാതി.

ഡല്‍ഹിയില്‍ പാകിസ്താന്‍ നയതന്ത്ര പ്രതിനിധികളേയും അവരുടെ കുടുംബത്തേയും നിരന്തരം ശല്യപ്പെടുത്തുന്നതായി പാകിസ്താന്‍ കഴിഞ്ഞ ദിവസം ഇന്ത്യയ്ക്ക് പരാതി നല്‍കിയിരുന്നു. ഡെപ്യുട്ടി ഹൈക്കമ്മീഷണറുടെ വാഹനം ഒരു സംഘം ആളുകള്‍ പിന്തുടരുകയും ഡ്രൈവറെ ഉപദ്രവിക്കുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. ഇന്ത്യയില്‍ പാക് ഉദ്യോഗസ്ഥര്‍ അപമാനിക്കപ്പെടുന്നു എന്ന രീതിയിലുള്ള വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി പാകിസ്താന്‍ ടെലിവിഷന്‍ ചാനലുകളില്‍ പ്രചരിക്കുന്നുണ്ട്.


എന്നാല്‍, വിദേശ പ്രതിനിധികളുടെ സുരക്ഷയും ആതിഥ്യമര്യാദയും പാലിക്കാന്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ പാകിസ്താനില്‍ അപമാനിക്കപ്പെടുന്നത് നിത്യസംഭവമാണെന്നും അത് നയതന്ത്ര തലത്തില്‍ പരിഹരിക്കുകയാണ് ചെയ്യുന്നതെന്നും ഇന്ത്യ പ്രതികരിച്ചു.

  • യുകെ വിട്ടത് 74,000 ഇന്ത്യക്കാര്‍; നെറ്റ് മൈഗ്രേഷന്‍ 80% താഴ്ന്നു; സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലും ഇടിവ്
  • ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍: 50,000 നഴ്‌സുമാര്‍ നാടുവിടുമെന്ന് ആര്‍സിഎന്‍
  • വിസ നിയമങ്ങളിലെ മാറ്റങ്ങള്‍ പ്രാബല്യത്തില്‍; വിദേശ വിദ്യാര്‍ത്ഥി അപേക്ഷകര്‍ക്ക് അക്കൗണ്ടില്‍ കൂടുതല്‍ തുക കാണിക്കേണ്ടിവരും
  • യുകെ വിസ വേണമെങ്കില്‍ ഇംഗ്ലീഷ് 'പരീക്ഷ' കടമ്പ
  • കുടിയേറ്റക്കാരില്‍ പകുതി സ്റ്റുഡന്റ് വിസക്കാര്‍; വര്‍ക്ക് പെര്‍മിറ്റുകാരും കുറഞ്ഞു
  • ഇമിഗ്രേഷന്‍ നിയന്ത്രണം: സ്‌കില്‍ഡ് വര്‍ക്കേഴ്‌സായ ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാകും
  • വിസ ഫീസ് കുത്തനെ കൂടി; വിദേശ വിദഗ്ധര്‍ കൈയൊഴിഞ്ഞു, കാന്‍സര്‍ റിസേര്‍ച്ച് പ്രതിസന്ധിയില്‍
  • ഇമിഗ്രേഷന്‍ നിയമമാറ്റങ്ങള്‍: ഹെല്‍ത്ത് & കെയര്‍ വര്‍ക്കര്‍ വിസ അപേക്ഷകള്‍ കുത്തനെ ഇടിഞ്ഞു
  • ഇംഗ്ലണ്ടിലെ മലയാളികളടക്കമുള്ള വിദ്യാര്‍ഥികളുടെ ഫീസ് കുതിക്കും
  • ഇംഗ്ലണ്ടിലും വെയില്‍സിലും ട്യൂഷന്‍ ഫീസ് കുത്തനെ കൂട്ടി; വിദ്യാര്‍ത്ഥികള്‍ക്ക് വലിയ ബാധ്യതയാകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions