ഇമിഗ്രേഷന്‍

പുതിയ കുടിയേറ്റ നിയമത്തിലെ കാര്യങ്ങള്‍ അറിയാം

രാജ്യത്ത് പുതിയ കുടിയേറ്റ നിയമം നിലവില്‍ വന്നു. . ഇനി മുതല്‍ യുകെയിലേക്കുള്ള ടയര്‍ 1 വിസ വേണമെങ്കില്‍ ഒരു മില്യണ്‍ പൗണ്ട് ഒരു വര്‍ഷമായി സ്വന്തം പേരിലുണ്ടാവണമെന്ന നിബന്ധന നിലവില്‍ വന്നു. നിയമവിരുദ്ധമായി ഫണ്ടുകളുടെ ചതിക്കുഴിയില്‍ വീഴാതെ യുകെയിലുള്ളവരെ സംരക്ഷിക്കാനുള്ള മാറ്റങ്ങളാണ് ടയര്‍ 1 (ഇന്‍വെസ്റ്റര്‍) ല്‍ നടപ്പിലാക്കിയിരിക്കുന്നത്. പുതിയ പരിഷ്‌കാരങ്ങളുടെ ഭാഗമായി ടയര്‍ 2 ( ജനറല്‍) വിസക്കുള്ള സാലറി എക്സംപ്ഷന്‍ എല്ലാ നഴ്സുമാര്‍, പാരാമെഡിക്സ്, മെഡിക്കല്‍ റേഡിയോഗ്രാഫര്‍മാര്‍, സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍മാര്‍ എന്നിവര്‍ക്കും ബാധകമാക്കും. മാത്സ്, ഫിസിക്സ്, കെമിസ്ട്രി, കമ്പ്യൂട്ടര്‍ സയന്‍സ്, മന്‍ഡാരിന്‍ എന്നിവ പഠിപ്പിക്കുന്ന ടീച്ചര്‍മാര്‍ക്കായിരിക്കും ആനുകൂല്യം ലഭിക്കുക.

ഇതിന് പുറമെ യുകെയില്‍ ബിസിനസ് തുടങ്ങുന്നതിനായി സ്‌കില്‍ഡ് ബിസിനസുകാര്‍ക്ക് രണ്ട് പുതിയ വിസ റൂട്ടുകള്‍ നിലവില്‍ വന്നിട്ടുമുണ്ട്. സ്റ്റാര്‍ട്ട് അപ് വിസ റൂട്ട് ,ഇന്നൊവേറ്റീവ് വിസ റൂട്ട് എന്നിവയാണവ. യുകെയില്‍ ആദ്യമായി ബിസിനസ് തുടങ്ങുന്നവര്‍ക്കാണ് സ്റ്റാര്‍ട്ട് അപ് വിസ റൂട്ട് പ്രയോജനപ്പെടുന്നത്. എന്നാല്‍ യുകെയില്‍ വ്യവസായങ്ങളില്‍ പണം നിക്ഷേപിക്കുന്ന പരിചയ സമ്പന്നര്‍ക്കുള്ള വിസയാണ് ഇന്നൊവേറ്റീവ് വിസ റൂട്ട്. കൂടാതെ ടയര്‍ 1 (ഇന്‍വെസ്റ്റര്‍) റൂട്ടിലും ഹോം ഓഫീസ് നിര്‍ണായകമായ മാറ്റങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്.
കഴിവുകളുള്ള ബിസിനസുകാരെ യുകെയിലേക്ക് തുടര്‍ന്നും ആകര്‍ഷിക്കുകയാണ് മാറ്റങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്നാണ് ഇമിഗ്രേഷന്‍ മിനിസ്റ്ററായ കരോലിനെ നോക്സ് പ്രതികരിച്ചിരിക്കുന്നത്. പുതിയ മാറ്റം രാജ്യത്തു തൊഴില്‍ വര്‍ധനയുണ്ടാകുമെന്നും സമ്പദ് വ്യവസ്ഥ പുഷ്ടിപ്പെടുമെന്നും കരോലിനെ നോക്സ് പറയുന്നു. യുകെയിലെ സമ്പദ് വ്യവസ്ഥയിലേക്ക് സംഭാവന ചെയ്യാന്‍ താല്‍പര്യപ്പെടുന്നവരെ സ്വാഗതം ചെയ്യുന്നത് തുടരുമെന്നും നോക്സ് ഉറപ്പേകുന്നു. പുതിയ പരിഷ്‌കാരങ്ങളുടെ ഭാഗമായി 1000 അഫ്ഗാന്‍ ഇന്റര്‍പ്രെട്ടര്‍മാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും യുകെയിലേക്ക് മാറിത്താമസിക്കുന്നതിനുള്ള പദ്ധതിയും സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നു.കൂടാതെ ജമൈക്കയില്‍ നിന്നും 20 നഴ്സുമാര്‍ക്ക് യുകെയിലേക്ക് എത്തുന്നതിനും എന്‍എച്ച്എസ് ഹോസ്പിറ്റലുകളില്‍ ട്രെയിനിംഗ് കൈവരിക്കുന്നതിനുമുള്ള രണ്ടര വര്‍ഷത്തെ എക്സേഞ്ച് സ്‌കീമും സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നണ്ട് .
  • യുകെയില്‍ ഇ-വിസ സംവിധാനം ആരംഭിച്ചു; വിമാനം കയറാന്‍ 'ഇ-രേഖ' കൈയില്‍ കരുതണം
  • മൈഗ്രേഷന്‍ നെഗറ്റീവിലേക്ക്; കുടിയേറ്റക്കാരില്ലാതെ യൂണിവേഴ്‌സിറ്റികളും, ബില്‍ഡര്‍മാരും, ഹെല്‍ത്ത് ട്രസ്റ്റുകളും
  • ഇരട്ട പൗരന്മാര്‍ക്ക് പുതിയ പ്രവേശന നിയമങ്ങള്‍; ഫെബ്രുവരി 25 മുതല്‍ ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് നിര്‍ബന്ധം
  • ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ കണ്‍സള്‍ട്ടേഷനുകള്‍ അവസാനിച്ചു; വമ്പന്‍ മാറ്റങ്ങള്‍ ഉറപ്പിച്ച് ഹോം സെക്രട്ടറി
  • സാധാരണ സെറ്റില്‍മെന്റിന് 10 വര്‍ഷം; കെയറര്‍മാര്‍ക്ക് 15 വര്‍ഷം; പുതിയ കുടിയേറ്റ നിയമത്തിനെതിരെ ഭരണപക്ഷ എംപിമാരും
  • യുകെ അതിര്‍ത്തികള്‍ ഇനി ഡിജിറ്റല്‍; 'നോ പെര്‍മിഷന്‍, നോ ട്രാവല്‍' നിയമം ഫെബ്രുവരി 25 മുതല്‍
  • യുകെയില്‍ പിആര്‍ കാലാവധി 10 വര്‍ഷമാക്കാനുള്ള നീക്കം: പാര്‍ലമെന്റില്‍ കടുത്ത വിയോജിപ്പുമായി സോജന്‍ ജോസഫ്
  • ഉയര്‍ന്ന ഇംഗ്ലീഷ് ഭാഷാ നിലവാരം എച്ച്പിഐ വിസകള്‍ക്കും നിര്‍ബന്ധമാക്കി
  • യുകെ വിട്ടത് 74,000 ഇന്ത്യക്കാര്‍; നെറ്റ് മൈഗ്രേഷന്‍ 80% താഴ്ന്നു; സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലും ഇടിവ്
  • ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍: 50,000 നഴ്‌സുമാര്‍ നാടുവിടുമെന്ന് ആര്‍സിഎന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions