ഇമിഗ്രേഷന്‍

നഴ്‌സുമാര്‍ക്കും പ്രൊഫഷനലുകള്‍ക്കും തിരിച്ചടിയായി യുകെയിലെ ഉയര്‍ന്ന വിസാ ഫീസ്

ഇമിഗ്രേഷന്‍ നയങ്ങളില്‍ പൊളിച്ചെഴുത്തു നടത്തി സ്കില്‍ഡ് ജോബുകള്‍ക്കു വിസ നല്‍കുമെന്ന പ്രഖ്യാപനം ഉണ്ടെങ്കിലും യുകെയിലെ ഉയര്‍ന്ന വിസാ ഫീസ് വലിയ തിരിച്ചടിയാണ്. വിസാ ഫീസ് നിലവില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ഇവിടെയാണ്. ഇത് സ്കില്‍ഡ് ജോബുകളില്‍ താത്പര്യമുള്ളവര്‍ക്ക് വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാക്കും. ഷോര്‍ട്ടേജ് ഒക്കുപ്പേഷന്‍ ലിസ്റ്റിലുള്ള വിസയ്ക്ക് 900 പൗണ്ടും അല്ലാത്തവയ്ക്ക് 1,220 പൗണ്ട് വരെയും നല്കണം. ഇതിനു പുറമേയാണ് എന്‍എച്ച്എസ് സര്‍ചാര്‍ജും. നഴ്‌സുമാര്‍ , ലാബ് ടെക്‌നീഷ്യന്‍സ്, എഞ്ചിനീയര്‍മാര്‍ , ടെക്കികള്‍ എന്നിവര്‍ക്കെല്ലാം തിരിച്ചടിയാണിത്.

കാനഡയില്‍ അഞ്ചു പേരടങ്ങുന്ന കുടുംബത്തിന് അഞ്ചു വര്‍ഷത്തെ വര്‍ക്ക് വിസയ്ക്ക് നല്കേണ്ടതിന്റെ 30 ഇരട്ടി യുകെയില്‍ നല്കണം. യുകെയില്‍ അഞ്ചു പേരടങ്ങുന്ന ഒരു കുടുംബത്തിന് നല്‍കേണ്ടി വരുന്നത് 21,299 പൗണ്ടാണ്. ഇത് ബ്രിട്ടണില്‍ പ്രവേശിക്കുന്നതിനു മുമ്പ് തന്നെ മുഴുവനായും അടയ്ക്കണം. ഇതില്‍ ഹെല്‍ത്ത് സര്‍ചാര്‍ജായ 400 പൗണ്ടും ഉള്‍പ്പെടും. ഇത് കുടുംബത്തിലെ ഓരോ വ്യക്തിയും ഓരോ വര്‍ഷം അടയ്ക്കേണ്ട തുകയാണ്. ഓസ്ട്രേലിയയില്‍ ഈടാക്കുന്നതിന്റെ രണ്ടിരട്ടി നിരക്കാണിത്. അവിടെ അഞ്ചു വര്‍ഷത്തേയ്ക്ക് 10,000 പൗണ്ട് ഫീസ് നല്കിയാല്‍ മതി. ജര്‍മ്മനിയില്‍ അഞ്ചു വര്‍ഷത്തേയ്ക്ക് 756 പൗണ്ട് മതി.

ഒരാള്‍ക്ക് അഞ്ചു വര്‍ഷത്തെ വിസയ്ക്ക് യുകെയില്‍ എത്തണമെങ്കില്‍ 3,220 പൗണ്ട് വേണ്ടി വരും. പങ്കാളിയെ കൂടെ കൊണ്ടുവരണമെങ്കില്‍ ഫീസ് 6,500 പൗണ്ടാവും. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് 2021 ജനുവരി 1 മുതല്‍ ബ്രിട്ടണില്‍ ജോലിയ്ക്കെത്തുന്ന ഒരു വ്യക്തി കുറഞ്ഞ് 1,620 പൗണ്ട് വിസയ്ക്കും 400 പൗണ്ട് ഹെല്‍ത്ത് സര്‍ചാര്‍ജും വര്‍ഷം നല്കണം.

പുതിയ ത്രെഷോള്‍ഡ് സാലറി നഴ്സുമാരടക്കമുള്ളവര്‍ക്ക് താഴ്ത്തിയിട്ടുള്ള സാഹചര്യത്തില്‍ ഇത്രയും ഉയര്‍ന്ന വിസാ നിരക്കുകള്‍ നിലവിലുള്ളത് വലിയ ബാധ്യതയാണ്. പാര്‍ലമെന്റില്‍ വേണ്ടത്ര ചര്‍ച്ച ചെയ്യാതെയാണ് വിസാ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നതെന്ന് ഇമിഗ്രേഷന്‍ തിങ്ക് ടാങ്ക് അഭിപ്രായപ്പെട്ടു.

  • യുകെയില്‍ ഇ-വിസ സംവിധാനം ആരംഭിച്ചു; വിമാനം കയറാന്‍ 'ഇ-രേഖ' കൈയില്‍ കരുതണം
  • മൈഗ്രേഷന്‍ നെഗറ്റീവിലേക്ക്; കുടിയേറ്റക്കാരില്ലാതെ യൂണിവേഴ്‌സിറ്റികളും, ബില്‍ഡര്‍മാരും, ഹെല്‍ത്ത് ട്രസ്റ്റുകളും
  • ഇരട്ട പൗരന്മാര്‍ക്ക് പുതിയ പ്രവേശന നിയമങ്ങള്‍; ഫെബ്രുവരി 25 മുതല്‍ ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് നിര്‍ബന്ധം
  • ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ കണ്‍സള്‍ട്ടേഷനുകള്‍ അവസാനിച്ചു; വമ്പന്‍ മാറ്റങ്ങള്‍ ഉറപ്പിച്ച് ഹോം സെക്രട്ടറി
  • സാധാരണ സെറ്റില്‍മെന്റിന് 10 വര്‍ഷം; കെയറര്‍മാര്‍ക്ക് 15 വര്‍ഷം; പുതിയ കുടിയേറ്റ നിയമത്തിനെതിരെ ഭരണപക്ഷ എംപിമാരും
  • യുകെ അതിര്‍ത്തികള്‍ ഇനി ഡിജിറ്റല്‍; 'നോ പെര്‍മിഷന്‍, നോ ട്രാവല്‍' നിയമം ഫെബ്രുവരി 25 മുതല്‍
  • യുകെയില്‍ പിആര്‍ കാലാവധി 10 വര്‍ഷമാക്കാനുള്ള നീക്കം: പാര്‍ലമെന്റില്‍ കടുത്ത വിയോജിപ്പുമായി സോജന്‍ ജോസഫ്
  • ഉയര്‍ന്ന ഇംഗ്ലീഷ് ഭാഷാ നിലവാരം എച്ച്പിഐ വിസകള്‍ക്കും നിര്‍ബന്ധമാക്കി
  • യുകെ വിട്ടത് 74,000 ഇന്ത്യക്കാര്‍; നെറ്റ് മൈഗ്രേഷന്‍ 80% താഴ്ന്നു; സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലും ഇടിവ്
  • ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍: 50,000 നഴ്‌സുമാര്‍ നാടുവിടുമെന്ന് ആര്‍സിഎന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions