ബിസിനസ്‌

ഏപ്രിലില്‍ ബോറിസ് സര്‍ക്കാറിന്റെ 62 ബില്യണ്‍ പൗണ്ടിന്റെ റെക്കോഡ് കടമെടുക്കല്‍

തൊഴില്‍ പദ്ധതികളിലൂടെയും വായ്പകളിലൂടെയും കൊറോണ വൈറസിനെ നേരിടാനുള്ള ചെലവിനായി ഏപ്രിലില്‍ ബോറിസ് സര്‍ക്കാര്‍ കടമെടുത്തത് 62 ബില്യണ്‍ പൗണ്ട്. ഇത് ചരിത്രത്തിലെ ഏറ്റവും വലിയ കടമെടുക്കലാണ്. പകര്‍ച്ചവ്യാധി പ്രതിരോധം , തൊഴില്‍ നിലച്ചവര്‍ക്കുള്ള ധനസഹായം, വായ്പകള്‍ എന്നിവയ്ക്കായി വന്‍ തുകയാണ് വേണ്ടിവന്നത്. ഇത് പല സാമ്പത്തിക വിദഗ്ധരുടെയും പ്രവചനത്തിന്റെ ഇരട്ടിയാണ്. വിദഗ്ധര്‍ പ്രവചിച്ചത് മാസം 30.7 ബില്യണ്‍ പൗണ്ട് ആയിരുന്നു. ഇതോടെ മൊത്തം പൊതു കടം ഇതാദ്യമായി 2 ട്രില്യണ്‍ പൗണ്ടിലെത്തിയതായി കണക്കാക്കപ്പെടുന്നു. ഇത് മൊത്തം സമ്പദ്‌വ്യവസ്ഥയുടെ അതേ വലുപ്പമാണ്.

ഏപ്രിലിലെ വായ്പയെടുക്കല്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 51.1 ബില്യണ്‍ പൗണ്ട് അധികമാണെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് (ഒഎന്‍എസ്) അറിയിച്ചു. അതായത് ഏപ്രില്‍ മാസത്തെ വായ്പാ തുകയായ 62 ബില്യണ്‍ പൗണ്ട് 2019 ഏപ്രില്‍ മുതല്‍ ഈ വര്‍ഷം മാര്‍ച്ച് വരെയുള്ള മുഴുവന്‍ സാമ്പത്തിക വര്‍ഷത്തിനും തുല്യമാണ്. മാര്‍ച്ചിലെ ബജറ്റില്‍ മുഴുവന്‍ സാമ്പത്തിക വര്‍ഷവും പ്രവചിച്ചതിലും അധികമായിരുന്നു ഇത്.

വായ്പയെടുക്കുന്നതില്‍ ഏകദേശം 14 ബില്യണ്‍ പൗണ്ട് വേണ്ടിവന്നത് ഫര്‍ലോഫ് പദ്ധതി പ്രകാരം 7.5 മില്യണ്‍ ജോലിക്കാര്‍ക്കു വരുമാനത്തിന്റെ 80 ശതമാനം (പ്രതിമാസം 2,500 ) പൗണ്ട് നല്‍കാനാണ് ചെലവുകള്‍ക്കൊപ്പം, സര്‍ക്കാരിന്റെ വരുമാനം കുത്തനെ കുറയുകയും ചെയ്തു. 2019 ഏപ്രിലിനേക്കാള്‍ 25 ബില്യണ്‍ പൗണ്ട് കുറവാണ്. വാറ്റ് വരുമാനം കുറഞ്ഞതിന്റെ ഫലമാണ് പകുതി ഇടിവും. ഈ രീതിയിലാണെങ്കില്‍ ഈ വര്‍ഷം സര്‍ക്കാരിന് 300 ബില്യണ്‍ പൗണ്ട് വായ്പയെടുക്കേണ്ടിവരുമെന്നു ഓഫീസ് ഓഫ് ബജറ്റ് റെസ്പോണ്‍സിബിലിറ്റി മുന്നറിയിപ്പ് നല്‍കി. ഫര്‍ലോഫ് പദ്ധതി ഏതാനും മാസങ്ങള്‍കൂടി നീട്ടിയതോടെ ബാധ്യത ഇനിയുമുയരും.

റെസല്യൂഷന്‍ ഫൗണ്ടേഷന്റെ ഗവേഷകനായ ചാര്‍ലി മക്കാര്‍ഡി പറയുന്നതു കൊറോണ വൈറസിന്റെ ധനച്ചെലവുകളും ലോക്ക്ഡൗണ്‍ നടപടികളും വ്യക്തമാക്കുന്ന കഴിഞ്ഞ മാസത്തെ വായ്പ കണക്കുകള്‍, കഴിഞ്ഞ വര്‍ഷത്തെ ആകെ വായ്പാ തുകയ്ക്ക് ഒപ്പമാണ് .

എങ്കിലും പണം കണ്ടെത്താന്‍ സര്‍ക്കാര്‍ പാടുപെടുന്നതിന്റെ ലക്ഷണങ്ങളൊന്നുമില്ല. അതിനാല്‍ കൊറോണ വൈറസ് പിന്തുണാ നടപടികള്‍ തുടരണം. തൊഴിലാളികളെയും സ്ഥാപനങ്ങളെയും പിന്തുണയ്ക്കുകയും വേണം.

  • പലിശ നിരക്കുകള്‍ 3 ശതമാനത്തില്‍ താഴേക്ക്! സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ രക്ഷാപ്രവര്‍ത്തനം
  • ജിഡിപി വളര്‍ന്നത് വെറും 0.1%; പലിശ നിരക്കുകള്‍ കുറയ്ക്കാതെ മറ്റ് വഴിയില്ലാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിയില്‍ ഇനി വിലയുദ്ധം
  • പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പൗണ്ടിനെതിരെ രൂപ 125 ലേയ്ക്ക് വീണു; നേട്ടം കൊയ്ത് പ്രവാസികള്‍
  • പലിശ നിരക്കുകള്‍ പ്രതീക്ഷിച്ച തോതില്‍ കുറയ്ക്കാനാവില്ല; തിരിച്ചടിയായത് വേതന വളര്‍ച്ച, മോര്‍ട്ട്‌ഗേജ് വിപണിക്ക് നിരാശ
  • അഞ്ചു മാസത്തിന് ശേഷം യുകെയില്‍ പണപ്പെരുപ്പം ഉയര്‍ന്നു; സര്‍ക്കാരിനെതിരെ വിമര്‍ശനം
  • ലക്ഷം കടന്നു കുതിച്ച് പൊന്ന്; ചരിത്രത്തിലാദ്യമായി പവന് ഒരു ലക്ഷം കടന്നു
  • ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് 3.75 ശതമാനമായി കുറച്ചു; 2023 ശേഷമുള്ള ഏറ്റവും താഴ്ന്ന നില
  • പണപ്പെരുപ്പം കുത്തനെ ഇടിഞ്ഞു, പലിശ നിരക്ക് കുറയാന്‍ വഴിയൊരുങ്ങി
  • ഞെട്ടിച്ചു സ്വര്‍ണവില; പവന് 97,000 കടന്നു, വെള്ളി വിലയിലും കുതിപ്പ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions