ഇമിഗ്രേഷന്‍

യുകെയിലെ പോസ്റ്റ്-ബ്രക്സിറ്റ് സമ്പ്രദായത്തിലെ വിസ നടപടികള്‍ തുടങ്ങുന്നു; മാറ്റം എങ്ങനെയൊക്കെ?


ലണ്ടന്‍ : ബ്രക്‌സിറ്റിനുശേഷം ബോറിസ് സര്‍ക്കാരിന്റെ പുതിയ ഇമിഗ്രേഷന്‍ നയമനുസരിച്ചുള്ള വിസ നടപടികള്‍ തുടങ്ങുന്നു. യൂറോപ്യന്‍ യൂണിയനിലെ ഉള്‍പ്പെടെ എല്ലാ വിദേശ പൗരന്മാരും ജനുവരി 1 മുതല്‍ യുകെയില്‍ ജോലി ചെയ്യാന്‍ വിസയ്ക്കായി ഓണ്‍ലൈനായി അപേക്ഷിക്കണം. 25600 പൗണ്ട് ജോബ് ഓഫര്‍ ഉള്ളവര്‍ക്ക് വിസ ലഭിക്കും. പുതിയ "റൂട്ടുകള്‍" വഴി വിസകള്‍ക്കായുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ചൊവ്വാഴ്ച തുടങ്ങും.

സ്‌കില്‍ഡ് വര്‍ക്കര്‍ വിസകള്‍ക്കുള്ള അപേക്ഷകള്‍ പോയിന്റ് സിസ്റ്റത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കപ്പെടും. അപേക്ഷിക്കുന്നതിനുള്ള ചെലവ് 610 പൗണ്ട് മുതല്‍ 1,408 പൗണ്ട് വരെയാണ്, കൂടാതെ അപേക്ഷകര്‍ക്ക് മതിയായ പണവും ഐഡന്റിറ്റി തെളിവും ഉണ്ടെന്ന് കാണിക്കേണ്ടതുണ്ട്. യൂറോപ്പിലെ അവിദഗ്ദ്ധരുടെ തള്ളക്കയറ്റം അനുവദിച്ചു കൊടുക്കില്ലെന്ന് വ്യക്തമാക്കുന്ന ബോറിസ് സര്‍ക്കാരിന്റെ പുതിയ ഇമിഗ്രേഷന്‍ നയമാണിത്.

ഇംഗ്ലീഷ് പ്രാവീണ്യം നിര്‍ബന്ധമാക്കി, ഓസ്‌ട്രേലിയന്‍ സ്‌റ്റൈല്‍ പോയിന്റ് ബേസ്ഡ് ഇമിഗ്രേഷന്‍ സംവിധാനം ആണ് നിലവില്‍ വരുക. വിദേശിയര്‍ക്കും യൂറോപ്പുകാര്‍ക്കും ഒരേ മാനദണ്ഡം കൊണ്ടുവരുക വഴി മലയാളികള്‍ക്കും ഇത് പ്രയോജനകരമാണ്. മലയാളി നഴ്‌സുമാര്‍ക്കും പ്രൊഫഷനുകാര്‍ക്കും 25600 പൗണ്ട് പരിധിയില്‍ കൂടുതല്‍ വേതനം ഉള്ളതിനാല്‍ വിസക്ക് തടസമുണ്ടാകില്ല. ഇവരുടെ ആശ്രിതര്‍ക്കും എത്താനാവും.

പുതിയ പോയിന്റ് സിസ്റ്റം അനുസരിച്ച് യുകെയിലേക്ക് ജോലിക്കെത്തുന്ന വിദേശികള്‍ക്ക് പരമാവധി 70 പോയിന്റുകളാണ് ലഭിക്കുക. ഇംഗ്ലീഷില്‍ സംസാരിക്കാനുള്ള കഴിവിന് 10 പോയിന്റുകളും തൊഴിലുടമ അംഗീകരിച്ച ജോബ് ഓഫറിന് 20 പോയിന്റുകളും ലഭിക്കും. 23,040 പൗണ്ടിനും 25,599 പൗണ്ടിനും ഇടയില്‍ ശമ്പളമുള്ളവര്‍ക്ക് 10 പോയിന്റുകളും 25,600 പൗണ്ടിന് മേല്‍ ശമ്പളമുള്ളവര്‍ക്ക് 20പോയിന്റുകളും ഷോര്‍ട്ടേജ് ഒക്യുപേഷന്‍ ലിസ്റ്റിലുള്ളവര്‍ക്കും ശരിയായി സ്കില്‍ ലെവലുകളുള്ള ജോലികള്‍ക്കായെത്തുന്നവര്‍ക്കും 20 പോയിന്റുകളും ലഭിക്കും. പിഎച്ച്ഡിയോടു കൂടി അപേക്ഷിക്കുന്നവര്‍ക്ക് പത്തും സയന്‍സ്, ടെക്നോളജി, മാത്തമാറ്റിക്സ്, എന്‍ജിനീയറിംഗ് എന്നിവയില്‍ പിഎച്ച്ഡിയോട് കൂടി അപേക്ഷിക്കുന്നവര്‍ക്ക് 20 പോയിന്റുകളും ലഭിക്കും.

ടോറി പാര്‍ട്ടിയുടെ തിരഞ്ഞടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം പോയിന്റ് ബേസ്ഡ് ഇമിഗ്രേഷന്‍ സംവിധാനം കൊണ്ടുവരും എന്നായിരുന്നു. അണ്‍സ്‌കില്‍ഡ് ലേബറിന്റെ വരവ് തടയുകയായിരുന്നു പ്രധന ലക്‌ഷ്യം. ബ്രിട്ടനില്‍ ജോലി ചെയ്യാനെത്തുന്ന കുടിയേറ്റക്കാര്‍ക്ക് ചുരുങ്ങിയത് 30,000 പൗണ്ട് വരുമാനം വേണമെന്ന നിബന്ധനയായിരുന്നു നേരത്തെ തെരേസ മേ സര്‍ക്കാരിന്റെ നിര്‍ദ്ദേശം.

എന്നാല്‍ ഈ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ ബോറിസ് ജോണ്‍സണ് താല്‍പര്യമില്ലായിരുന്നു. ഇതുമൂലം സ്‌കില്‍ഡ് ജോലിക്കാരുടെ വരവ് തടസ്സപ്പെടുമെന്ന ആശങ്കയായിരുന്നു കാരണം. അതുകൊണ്ടാണ് 25600 പൗണ്ട് എന്ന പരിധി കൊണ്ടുവന്നത്. സ്‌കില്‍ഡ് കുടിയേറ്റക്കാര്‍ക്ക് 25,600 പൗണ്ടിന് മുകളില്‍ വരുമാനം ലഭിക്കുന്ന ജോലി ഓഫറാണ് ആവശ്യം.

ഇതുവഴി ഇയുവില്‍ നിന്നുമുള്ള ലോ സ്‌കില്‍ഡ് വര്‍ക്കര്‍മാരുടെ എണ്ണം പ്രതിവര്‍ഷം 90,000 കുറയ്ക്കാന്‍ ആയി സാധിക്കുമെന്നാണ് ഹോം ഓഫീസ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഇംഗ്ലീഷ് എങ്ങനെ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് കുടിയേറ്റക്കാര്‍ക്ക് പോയിന്റും നല്‍കും. എല്ലാ കുടിയേറ്റക്കാര്‍ക്കും സുരക്ഷിതമായ ജോബ് ഓഫര്‍ വേണമെന്ന നിര്‍ബന്ധമുണ്ട്. ജോലിക്കാരുടെ കുറവുള്ള മേഖലകളില്‍ കൂടുതല്‍ പോയിന്റും ലഭിക്കും. വരുമാനം നോക്കാതെ രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയിലേക്ക് സംഭാവന ചെയ്യാന്‍ കഴിയുന്ന ആളുകളുടെ യോഗ്യതയാണ് ഓസ്‌ട്രേലിയന്‍ സ്‌റ്റൈല്‍ പോയിന്റ് സിസ്റ്റം. ഇന്ത്യയില്‍ നിന്ന് ഉള്‍പ്പെടെയുള്ള കുടിയേറ്റക്കാര്‍ക്ക് ഈ മാറ്റം അനുഗ്രഹമാകും.

ഉന്നതവിദ്യാഭ്യാസമുള്ളവര്‍ക്കും, യുകെയില്‍ വിദ്യാഭ്യാസം നേടിയവര്‍ക്കും കൂടുതല്‍ പോയിന്റും ലഭിക്കാനാവസരം ഉണ്ട് . രാജ്യങ്ങളെ തമ്മില്‍ വിവേചനം നടത്താത്ത, ഇമിഗ്രേഷനില്‍ ജനാധിപത്യപരമായ നിയന്ത്രണം ബ്രിട്ടീഷ് ജനതയ്ക്ക് ലഭിക്കുന്ന ലളിതമായ സംവിധാനമാണ് ഇതെന്ന് ഡൗണിംഗ് സ്ട്രീറ്റ് പറയുന്നു.

  • യുകെ വിട്ടത് 74,000 ഇന്ത്യക്കാര്‍; നെറ്റ് മൈഗ്രേഷന്‍ 80% താഴ്ന്നു; സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലും ഇടിവ്
  • ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍: 50,000 നഴ്‌സുമാര്‍ നാടുവിടുമെന്ന് ആര്‍സിഎന്‍
  • വിസ നിയമങ്ങളിലെ മാറ്റങ്ങള്‍ പ്രാബല്യത്തില്‍; വിദേശ വിദ്യാര്‍ത്ഥി അപേക്ഷകര്‍ക്ക് അക്കൗണ്ടില്‍ കൂടുതല്‍ തുക കാണിക്കേണ്ടിവരും
  • യുകെ വിസ വേണമെങ്കില്‍ ഇംഗ്ലീഷ് 'പരീക്ഷ' കടമ്പ
  • കുടിയേറ്റക്കാരില്‍ പകുതി സ്റ്റുഡന്റ് വിസക്കാര്‍; വര്‍ക്ക് പെര്‍മിറ്റുകാരും കുറഞ്ഞു
  • ഇമിഗ്രേഷന്‍ നിയന്ത്രണം: സ്‌കില്‍ഡ് വര്‍ക്കേഴ്‌സായ ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാകും
  • വിസ ഫീസ് കുത്തനെ കൂടി; വിദേശ വിദഗ്ധര്‍ കൈയൊഴിഞ്ഞു, കാന്‍സര്‍ റിസേര്‍ച്ച് പ്രതിസന്ധിയില്‍
  • ഇമിഗ്രേഷന്‍ നിയമമാറ്റങ്ങള്‍: ഹെല്‍ത്ത് & കെയര്‍ വര്‍ക്കര്‍ വിസ അപേക്ഷകള്‍ കുത്തനെ ഇടിഞ്ഞു
  • ഇംഗ്ലണ്ടിലെ മലയാളികളടക്കമുള്ള വിദ്യാര്‍ഥികളുടെ ഫീസ് കുതിക്കും
  • ഇംഗ്ലണ്ടിലും വെയില്‍സിലും ട്യൂഷന്‍ ഫീസ് കുത്തനെ കൂട്ടി; വിദ്യാര്‍ത്ഥികള്‍ക്ക് വലിയ ബാധ്യതയാകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions