ബിസിനസ്‌

മിനി ബജറ്റിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലേയ്ക്ക് പൗണ്ട്; സുനാകില്‍ പ്രതീക്ഷയര്‍പ്പിച്ചു വിപണി

റിഷി സുനക്കിനെ പ്രധാനമന്ത്രിയായി നിയമിച്ചതിനെ നിക്ഷേപകര്‍ സ്വാഗതം ചെയ്തതോടെ പൗണ്ടിന്റെ മൂല്യം ഉയര്‍ന്നു. ഡോളറിനെതിരെ മിനി ബജറ്റിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലേയ്ക്ക് പൗണ്ട് എത്തി. സെപ്റ്റംബര്‍ പകുതി മുതല്‍ പൗണ്ട് അതിന്റെ ഏറ്റവും മോശം സമയത്തിലൂടെയായിരുന്നു കടന്നു പോയത്. ചൊവ്വാഴ്ച സ്റ്റെര്‍ലിംഗ് 1.9% ഉയര്‍ന്ന് 1.149 ഡോളറിലെത്തി - ലിസ് ട്രസിന്റെ മിനി-ബജറ്റിന് മുമ്പുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

സുനാകിന് ഉത്തേജനം നല്‍കിക്കൊണ്ട് ഗവണ്‍മെന്റ് കടമെടുക്കല്‍ ചെലവുകളും കഴിഞ്ഞ മാസത്തെ നിലയിലേക്ക് കുറഞ്ഞു. സമീപ ആഴ്ചകളില്‍ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ഭയത്താല്‍ സാമ്പത്തിക വിപണികള്‍ തകര്‍ന്നിരുന്നു.

യുഎസ് ഭവന വില വളര്‍ച്ച മന്ദഗതിയിലാക്കുന്നതും യുഎസ് ഉപഭോക്തൃ ആത്മവിശ്വാസം കുറയുന്നതും കാണിച്ചതിന് ശേഷം ചൊവ്വാഴ്ച യുഎസ് കറന്‍സി ഇടിഞ്ഞു. കഴിഞ്ഞ മാസം, സ്റ്റെര്‍ലിംഗ് ഡോളറിനെതിരെ റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയിരുന്നു. ലിസ് ട്രസിന്റെ മിനി-ബജറ്റിന് ശേഷം സര്‍ക്കാര്‍ വായ്പാ ചെലവ് കുത്തനെ ഉയര്‍ന്നു.

അന്നത്തെ ചാന്‍സലര്‍ ക്വാസി ക്വാര്‍ട്ടെങ് വലിയ നികുതിയിളവ് വാഗ്ദാനം ചെയ്തതിനെത്തുടര്‍ന്ന് നിക്ഷേപകര്‍ പരിഭ്രാന്തരായി, അവര്‍ക്ക് എങ്ങനെ പണം നല്‍കുമെന്ന് പറയാതെയായിരുന്നു പ്രഖ്യാപനം.

പുതിയ ചാന്‍സലര്‍ ജെറമി ഹണ്ട് - മിസ് ട്രസിന്റെ മിക്കവാറും എല്ലാ നികുതിയിളവുകളും മാറ്റി - പുതിയ കാബിനറ്റില്‍ തന്റെ ജോലി അദ്ദേഹം നിലനിര്‍ത്തുന്നു. കൂടാതെ ഒക്ടോബര്‍ 31-ന് നികുതിക്കും ചെലവുകള്‍ക്കുമുള്ള തന്റെ സാമ്പത്തിക പദ്ധതി തയ്യാറാക്കും.

50 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ നികുതി വെട്ടിക്കുറവ് നീക്കങ്ങളോട് സാമ്പത്തിക വിപണികള്‍ ശക്തമായി പ്രതികരിച്ചതിനാല്‍ പൗണ്ട് ഡോളറിനെതിരെ 37 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് വീണിരുന്നു. ഓഹരികളും ഇടിഞ്ഞു. പൗണ്ട് ഡോളറിനെതിരെ 3 ശതമാനത്തിലധികം ഇടിഞ്ഞു, 1.08 ഡോളറിന് താഴെയായിരുന്നു.

രൂപയ്‌ക്കെതിരെ 88.15 ആയിരുന്നു. അതിപ്പോള്‍ 94 പിന്നിട്ടിട്ടുണ്ട് . പൗണ്ടിന്റെ വീഴ്ച യുകെയിലെ പ്രവാസി സമൂഹത്തിനു തിരിച്ചടിയായിരുന്നു. ഇത് നാട്ടിലേയ്ക്ക് പണമയക്കലിനെ ബാധിച്ചിരുന്നു. നാലുപതിറ്റാണ്ടിനിടയിലെ രൂക്ഷമായ വിലക്കയറ്റവും രാഷ്ട്രീയ തിരിച്ചടികളും പൗണ്ടിന് അടുത്തിടെ തിരിച്ചടി നല്‍കിയിരുന്നു.

  • ഒടുവില്‍ ആശ്വാസവാര്‍ത്ത പുറത്തുവിട്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍
  • പൗണ്ട് റെക്കോര്‍ഡില്‍; രൂപയ്‌ക്കെതിരെ 130.50ല്‍ എത്തി; നാട്ടിലേയ്ക്ക് പണമയക്കല്‍ കൂടും
  • പലിശനിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; യുദ്ധം രൂക്ഷമായാല്‍ സ്ഥിതി മാറും
  • പലിശ നിരക്ക് തീരുമാനം വരുന്നതിനു മുന്നേ ലെന്‍ഡര്‍മാര്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കൂട്ടി
  • മിഡില്‍ ഈസ്റ്റ് സംഘര്‍ഷം യുകെയില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്തി ലെന്‍ഡര്‍മാര്‍
  • യുകെയുടെ പണപ്പെരുപ്പം കുത്തനെ താഴ്ന്നു; പലിശ നിരക്ക് കുറയുമോയെന്ന് ആകാംക്ഷ
  • എഐയെ അമിതമായി ആശ്രയിക്കുന്നത് തിരിച്ചടി; മുന്നറിയിപ്പുമായി ബ്രിട്ടീഷ് ധനകാര്യ നിയന്ത്രണ ഏജന്‍സി
  • പലിശ നിരക്ക് കുറയ്ക്കല്‍ ഈ വര്‍ഷം പ്രതീക്ഷിക്കേണ്ട; മോര്‍ട്ഗേജുകാര്‍ക്കു തിരിച്ചടി
  • പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • 2.8 ശതമാനത്തില്‍ തുടര്‍ന്ന് യുകെ പണപ്പെരുപ്പം; പലിശ നിരക്കുകള്‍ മാറുമോ?
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions