ഇമിഗ്രേഷന്‍

ബ്രിട്ടലെ അനധികൃത കുടിയേറ്റം സകല പരിധിയും ലംഘിക്കുന്നുതായി ഹോം സെക്രട്ടറി


ബ്രിട്ടലെ അനധികൃത കുടിയേറ്റം സകല പരിധിയും ലംഘിക്കുന്നുതായി ഹോം സെക്രട്ടറി സുവെല്ലാ ബ്രാവര്‍മാന്‍. രാജ്യത്തിന്റെ സൗത്ത് മേഖലയിലൂടെ അനധികൃത കുടിയേറ്റം സജീവമായത് മുതലാക്കി ബ്രിട്ടന്റെ അഭയാര്‍ത്ഥി സിസ്റ്റം തകര്‍ന്ന നിലയിലാണെന്ന് പ്രഖ്യാപനം നടത്തിക്കൊണ്ടാണ് ഹോം സെക്രട്ടറി രംഗത്തുവന്നിരിക്കുന്നത്.

തന്റെ ജോലി സംരക്ഷിക്കാന്‍ സ്വന്തം ഡിപ്പാര്‍ട്ട്‌മെന്റിലെ പരാജയങ്ങള്‍ ഹൗസ് ഓഫ് കോമണ്‍സില്‍ അക്കമിട്ട് നിരത്തി ഭീതിജനകമായ മുന്നറിയിപ്പാണ് ഹോം സെക്രട്ടറി നല്‍കിയിട്ടുള്ളത്. ഇതോടൊപ്പമാണ് കെന്റിലെ മാന്‍സ്റ്റണ്‍ മൈഗ്രന്റ് പ്രൊസസിംഗ് സെന്ററില്‍ ആളുകളെ തിക്കിനിറച്ചത് സംബന്ധിച്ചുള്ള വിവാദങ്ങളും ആളിക്കത്തുന്നത്.

സ്വകാര്യ ഇമെയില്‍ ഉപയോഗിച്ച് ഔദ്യോഗിക രേഖകള്‍ അയച്ചതിന്റെ പേരില്‍ പുറത്തായ സുവെല്ലാ ബ്രാവര്‍മാന്‍ പുതിയ പ്രധാനമന്ത്രിയായി ഋഷി സുനാക് എത്തിയതോടെയാണ് ഹോം സെക്രട്ടറി പദത്തിലേക്ക് തിരിച്ചെത്തിയത്. 1600 പേര്‍ക്ക് തങ്ങാനുള്ള മാന്‍സ്റ്റണ്‍ സെന്ററില്‍ 4000-ലേറെ പേരെ കുത്തിനിറച്ചിട്ടുള്ളതായാണ് റിപ്പോര്‍ട്ട്. ശോചനീയമായ അവസ്ഥയില്‍ തീപിടുത്തവും, സംഘര്‍ഷങ്ങളും, രോഗബാധയും പോലുള്ള പ്രശ്‌നങ്ങള്‍ സജീവമായി മാറുകയാണ്.

ഇതിനകം ഈ വര്‍ഷം മാത്രം 40,000 അനധികൃത കുടിയേറ്റക്കാര്‍ ചാനല്‍ ക്രോസിംഗ് വഴി രാജ്യത്ത് പ്രവേശിച്ചെന്നാണ് കരുതുന്നത്. അനധികൃത കുടിയേറ്റം സകല നിയന്ത്രണങ്ങളും ലംഘിച്ച അവസ്ഥയിലാണെന്ന് ബ്രാവര്‍മാന്‍ എംപിമാരോട് പറഞ്ഞു. ഈ അധിനിവേശം നിര്‍ത്തലാക്കാന്‍ ടോറികള്‍ക്ക് മാത്രമാണ് സാധിക്കുകയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ക്രിമിനല്‍ സംഘങ്ങളാണ് ഇവരില്‍ പലരെയും രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നത്. ഇവരില്‍ പലരും ഈ സംഘത്തിലെ അംഗങ്ങളാണ്. അതുകൊണ്ട് ഇവരെല്ലാം ബുദ്ധിമുട്ടനുഭവിക്കുന്ന അഭയാര്‍ത്ഥികളാണെന്ന് നടിക്കുന്നത് നിര്‍ത്താം. രാജ്യത്തിന് വ്യക്തമായറിയാം ഇത് സത്യമല്ലെന്ന്, ഹോം സെക്രട്ടറി വ്യക്തമാക്കി.

  • യുകെയില്‍ ഇ-വിസ സംവിധാനം ആരംഭിച്ചു; വിമാനം കയറാന്‍ 'ഇ-രേഖ' കൈയില്‍ കരുതണം
  • മൈഗ്രേഷന്‍ നെഗറ്റീവിലേക്ക്; കുടിയേറ്റക്കാരില്ലാതെ യൂണിവേഴ്‌സിറ്റികളും, ബില്‍ഡര്‍മാരും, ഹെല്‍ത്ത് ട്രസ്റ്റുകളും
  • ഇരട്ട പൗരന്മാര്‍ക്ക് പുതിയ പ്രവേശന നിയമങ്ങള്‍; ഫെബ്രുവരി 25 മുതല്‍ ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് നിര്‍ബന്ധം
  • ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ കണ്‍സള്‍ട്ടേഷനുകള്‍ അവസാനിച്ചു; വമ്പന്‍ മാറ്റങ്ങള്‍ ഉറപ്പിച്ച് ഹോം സെക്രട്ടറി
  • സാധാരണ സെറ്റില്‍മെന്റിന് 10 വര്‍ഷം; കെയറര്‍മാര്‍ക്ക് 15 വര്‍ഷം; പുതിയ കുടിയേറ്റ നിയമത്തിനെതിരെ ഭരണപക്ഷ എംപിമാരും
  • യുകെ അതിര്‍ത്തികള്‍ ഇനി ഡിജിറ്റല്‍; 'നോ പെര്‍മിഷന്‍, നോ ട്രാവല്‍' നിയമം ഫെബ്രുവരി 25 മുതല്‍
  • യുകെയില്‍ പിആര്‍ കാലാവധി 10 വര്‍ഷമാക്കാനുള്ള നീക്കം: പാര്‍ലമെന്റില്‍ കടുത്ത വിയോജിപ്പുമായി സോജന്‍ ജോസഫ്
  • ഉയര്‍ന്ന ഇംഗ്ലീഷ് ഭാഷാ നിലവാരം എച്ച്പിഐ വിസകള്‍ക്കും നിര്‍ബന്ധമാക്കി
  • യുകെ വിട്ടത് 74,000 ഇന്ത്യക്കാര്‍; നെറ്റ് മൈഗ്രേഷന്‍ 80% താഴ്ന്നു; സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലും ഇടിവ്
  • ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍: 50,000 നഴ്‌സുമാര്‍ നാടുവിടുമെന്ന് ആര്‍സിഎന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions