ചരമം

വിജിന്‍ വര്‍ഗീസിന്റെ പോസ്റ്റ് മോര്‍ട്ടം ഇന്ന്; മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ ചെസ്റ്റര്‍ യൂണിവേഴ്സിറ്റി

ലിവര്‍പൂളിലെ ബിര്‍കെന്‍ഹെഡില്‍ മരണമടഞ്ഞ കൊട്ടാരക്കര സ്വദേശിയും ചെസ്റ്റര്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയുമായ വിജിന്‍ വര്‍ഗീസിന്റെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ ഇന്ന് പൂര്‍ത്തിയാകും. മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ സഹായിക്കണമെന്ന് കുടുംബം ഹൈ കമ്മീഷന്‍ അടക്കമുള്ള കേന്ദ്രങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. പോലീസിന്റെ നടപടിക്രമങ്ങള്‍ വൈകി. പ്രാദേശിക മലയാളി സമൂഹത്തില്‍ ഉള്ളവര്‍ തുടര്‍ച്ചയായ സമ്മര്‍ദ്ദം നടത്തിയിട്ടും മരണം നടന്നു 20 ദിവസം കഴിയുമ്പോഴാണ് പോസ്റ്റ് മോര്‍ട്ടം നടപടിയിലേക്കു കാര്യങ്ങള്‍ എത്തുന്നത്.


അതിനിടെ, മൃതദേഹം നാട്ടില്‍ എത്തിക്കുന്ന കാര്യത്തില്‍ ഹൈ കമ്മീഷനില്‍ നിന്നും ഉറപ്പു ലഭിക്കാത്ത സാഹചര്യത്തില്‍ വിജിന്‍ പഠിച്ച ചെസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ പ്രാദേശിക മലയാളി സംഘടനായയ വിരാള്‍ മലയാളി കമ്മ്യുണിറ്റി നേതൃത്വം ബന്ധപ്പെട്ടതോടെ മുഴുവന്‍ ചിലവും ഏറ്റെടുക്കാന്‍ സര്‍വകലാശാല തയ്യാറാവുക ആയിരുന്നു. ഇതിനായി ഫ്യൂണറല്‍ ഡിറക്ടര്‍ക്ക് ഇതിനകം ആവശ്യമായ പണം സര്‍വ്വകലാശാലാ കൈമാറ്റം ചെയ്തിട്ടുണ്ട്. ഇതോടെ പോലീസ് മൃതദേഹം വിട്ടു നല്‍കിയാല്‍ ഒട്ടും വൈകാതെ നാട്ടില്‍ എത്തിക്കാം എന്നാണ് പ്രതീക്ഷ.


വിജിന്റെ കുടുംബം അനുഭവിക്കുന്ന പ്രയാസം മനസിലാക്കി അവരെ സമീപിച്ചു മുഴുവന്‍ സഹായവും വാഗ്ദാനം ചെയ്ത വിരാള്‍ മലയാളി കമ്മ്യുണിറ്റി വലിയ ആശ്വാസമാണ് കുടുംബത്തിന് നല്‍കുന്നത്.

  • ന്യൂഹാമില്‍ മകനെ കാണാനെത്തിയ പിതാവ് വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു
  • യുഎസില്‍ 2 മലയാളിയുവതികള്‍ കൊല്ലപ്പെട്ടു; സുഹൃത്തായ മലയാളിയുവതി പോലീസ് കസ്റ്റഡിയില്‍
  • ശസ്ത്രക്രിയയ്ക്ക് വിധേയയായ വയനാട് സ്വദേശി ലിവര്‍പൂളില്‍ മരണമടഞ്ഞു
  • മാഞ്ചസ്റ്ററില്‍ യുവ മലയാളി നഴ്സ് മരിച്ച നിലയില്‍
  • ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി ഏഞ്ചല്‍ മടങ്ങി; അവസാന യാത്രമൊഴിയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഇപ്‌സ്‌വിച്ചിലെ ബാബു മത്തായി അന്തരിച്ചു; സംസ്‌കാരം യുകെയില്‍ തന്നെ
  • ലെസ്ലിയ്ക്ക് യാത്രാമൊഴിയേകാന്‍ യുകെ മലയാളി സമൂഹം; പൊതുദര്‍ശനം 15ന്
  • യു കെയില്‍ മലയാളി യുവാവ് ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു
  • യുകെയില്‍ മലയാളി നഴ്‌സ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
  • നാട്ടില്‍ നിന്നെത്തിയ പിതാവ് ലണ്ടനില്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions