ഇമിഗ്രേഷന്‍

വിദേശ വിദ്യാര്‍ഥികള്‍ പഠന ശേഷം യുകെയില്‍ തുടരുന്ന സമയം കുറയ്ക്കാനൊരുങ്ങി സര്‍ക്കാര്‍


ലണ്ടന്‍: മലയാളികളടക്കം യുകെയില്‍ പഠിക്കാനെത്തുന്ന വിദേശ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ പഠന ശേഷം തുടരുന്ന സമയം കുറയ്ക്കാനുള്ള ആഭ്യന്തര സെക്രട്ടറി സുവല്ല ബ്രാവര്‍മാന്റെ പദ്ധതി. യുകെയിലേക്ക് വരുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ റിഷി സുനക് ആഭ്യന്തര, വിദ്യാഭ്യാസ വകുപ്പുകളോട് ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് ബ്രാവര്‍മാന്‍ പദ്ധതിയിട്ടത്. യൂണിവേഴ്സിറ്റികളെ ബാധിക്കുന്നതാണ് ഈ തീരുമാനമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ ആശങ്ക. ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് പേര്‍ക്ക് തിരിച്ചടിയാണ് തീരുമാനം.


പഠന ശേഷമുള്ള താമസ കാലയളവ് കുറയ്ക്കല്‍, ആശ്രിത വിസയ്ക്ക് നിയന്ത്രണം തുടങ്ങിയ നടപടികളാണ് യുകെ ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നത്. തുടര്‍ പഠനത്തിന് എത്തിയ ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടു വര്‍ഷം കൂടി യുകെയില്‍ തുടരാന്‍ അവസരമുണ്ട്.വിദ്യാഭ്യാസ ഫീസ് അടക്കം ചെലവ് രണ്ടുവര്‍ഷം യുകെയില്‍ ജോലി ചെയ്ത് സമ്പാദിക്കാനാകും. ഇതു ആറു മാസമായി കുറക്കാനാണ് നിര്‍ദ്ദേശം.

ദൈര്‍ഘ്യമുള്ള ബിരുദാനന്തര കോഴ്സിലേക്കെക്കുള്ള പഠനത്തിനായി ചേര്‍ന്നാല്‍ മാത്രമേ ആശ്രിതരായ കുടുംബാംഗങ്ങളെ ഒപ്പം കൊണ്ടുവരാനാകൂ എന്നാണ് പദ്ധതിയിലെ മറ്റൊരു തീരുമാനം. എന്നാല്‍ സുവല്ല ബ്രാവര്‍മാന്റെ തീരുമാനത്തില്‍ പലരും വിമര്‍ശനം ഉയര്‍ത്തുകയാണ്.

  • യുകെയില്‍ ഇ-വിസ സംവിധാനം ആരംഭിച്ചു; വിമാനം കയറാന്‍ 'ഇ-രേഖ' കൈയില്‍ കരുതണം
  • മൈഗ്രേഷന്‍ നെഗറ്റീവിലേക്ക്; കുടിയേറ്റക്കാരില്ലാതെ യൂണിവേഴ്‌സിറ്റികളും, ബില്‍ഡര്‍മാരും, ഹെല്‍ത്ത് ട്രസ്റ്റുകളും
  • ഇരട്ട പൗരന്മാര്‍ക്ക് പുതിയ പ്രവേശന നിയമങ്ങള്‍; ഫെബ്രുവരി 25 മുതല്‍ ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് നിര്‍ബന്ധം
  • ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ കണ്‍സള്‍ട്ടേഷനുകള്‍ അവസാനിച്ചു; വമ്പന്‍ മാറ്റങ്ങള്‍ ഉറപ്പിച്ച് ഹോം സെക്രട്ടറി
  • സാധാരണ സെറ്റില്‍മെന്റിന് 10 വര്‍ഷം; കെയറര്‍മാര്‍ക്ക് 15 വര്‍ഷം; പുതിയ കുടിയേറ്റ നിയമത്തിനെതിരെ ഭരണപക്ഷ എംപിമാരും
  • യുകെ അതിര്‍ത്തികള്‍ ഇനി ഡിജിറ്റല്‍; 'നോ പെര്‍മിഷന്‍, നോ ട്രാവല്‍' നിയമം ഫെബ്രുവരി 25 മുതല്‍
  • യുകെയില്‍ പിആര്‍ കാലാവധി 10 വര്‍ഷമാക്കാനുള്ള നീക്കം: പാര്‍ലമെന്റില്‍ കടുത്ത വിയോജിപ്പുമായി സോജന്‍ ജോസഫ്
  • ഉയര്‍ന്ന ഇംഗ്ലീഷ് ഭാഷാ നിലവാരം എച്ച്പിഐ വിസകള്‍ക്കും നിര്‍ബന്ധമാക്കി
  • യുകെ വിട്ടത് 74,000 ഇന്ത്യക്കാര്‍; നെറ്റ് മൈഗ്രേഷന്‍ 80% താഴ്ന്നു; സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലും ഇടിവ്
  • ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍: 50,000 നഴ്‌സുമാര്‍ നാടുവിടുമെന്ന് ആര്‍സിഎന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions