ബിസിനസ്‌

വിലക്കയറ്റം കുതിക്കുമ്പോള്‍ ബ്രിട്ടന്‍ മറ്റൊരു പലിശ നിരക്ക് വര്‍ധനവിലേയ്ക്ക്, മോര്‍ട്ട്‌ഗേജുകാര്‍ ആശങ്കയില്‍

കുതിച്ചുയരുന്ന വിലകളിലെ അപ്രതീക്ഷിത കുതിപ്പിനെ തുടര്‍ന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് തുടര്‍ച്ചയായി 11-ാം തവണയും പലിശ നിരക്ക് വര്‍ദ്ധിപ്പിക്കുമെന്ന് സൂചന.ബാങ്ക് പലിശ നിരക്ക് 4% ല്‍ നിന്ന് 4.25% ആയി ഉയര്‍ത്താനാണ് വ്യാഴാഴ്ചത്തെ മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിന്റെ ഏറ്റവും സാധ്യതയുള്ള ഫലമെന്ന് വിശകലന വിദഗ്ധര്‍ കരുതുന്നു.

പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനും സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുന്നതിനും ഇടയില്‍ ഒരു സന്തുലിതാവസ്ഥ നയ നിര്‍മ്മാതാക്കള്‍ അഭിമുഖീകരിക്കുന്നു.

കടം വാങ്ങുന്നവരിലും സമ്പാദിക്കുന്നവരിലും ഒരു മാറ്റം ഉടനടി സ്വാധീനം ചെലുത്തും. മോര്‍ട്ട്ഗേജുകളുടെ വില മറ്റ് വായ്പകളുടെ പലിശ പോലെ ഉയരും, എന്നാല്‍ സേവര്‍മാരുടെ റിട്ടേണ്‍ നിരക്ക് മെച്ചപ്പെട്ടേക്കാം.

കുതിച്ചുയരുന്ന ജീവിതച്ചെലവിന് പ്രതികരണമായി ബാങ്ക് നിരക്ക് 14 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. ജനുവരിയിലെ 10.1 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഫെബ്രുവരി വരെയുള്ള നിരക്ക് 10.4% ആയി ഉയര്‍ന്നു.

2008-ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് മോര്‍ട്ട്‌ഗേജ് തിരിച്ചടവുകാരെ സംബന്ധിച്ച് കനത്ത ആഘാതമാണ്. പണപ്പെരുപ്പത്തെ പിടിച്ചുകെട്ടാന്‍ ബാങ്ക് ബുദ്ധിമുട്ടുന്നതിനിടെയാണ് ഈ നീക്കം.

മോര്‍ട്ട്‌ഗേജ് അടവുകളില്‍ ശരാശരി 50 പൗണ്ട് വീതം കൂട്ടിച്ചേര്‍ക്കാന്‍ പ്രഖ്യാപനം വഴിയൊരുക്കും. എന്നിരുന്നാലും കാര്യങ്ങള്‍ കടുപ്പമാക്കുന്ന ഇത്തരം തീരുമാനങ്ങള്‍ക്ക് അവസാനമാകുന്നുവെന്നാണ് പ്രതീക്ഷ. സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച കുറയുന്നതും, കൈവിട്ട് കുതിക്കുന്ന വിലക്കയറ്റവും ബാലന്‍സ് ചെയ്യാനുള്ള ശ്രമങ്ങളാണ് മോണിറ്ററി പോളിസി കമ്മിറ്റി നടത്തുന്നത്.

പണപ്പെരുപ്പം 'വഴിത്തിരിവില്‍' എത്തിയെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട്
ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി മുമ്പ് പറഞ്ഞത്. എന്നാല്‍ വിജയം പ്രഖ്യാപിക്കാന്‍ ഇപ്പോഴും സമയമായിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ഘട്ടത്തില്‍ സമ്പദ് വ്യവസ്ഥ പ്രതിസന്ധിയിലേക്ക് പോകുമെന്ന മുന്‍ പ്രവചനങ്ങളുടെ കടുപ്പം കുറയ്ക്കാനും ബാങ്ക് തയ്യാറായിട്ടുണ്ട്.

ബാങ്കിന്റെ തീരുമാനത്തെ പിന്തുണച്ച ചാന്‍സലര്‍ ജെറമി ഹണ്ട് നികുതി വെട്ടിക്കുറയ്ക്കാന്‍ ആവശ്യപ്പെടുന്ന ടോറി എംപിമാരുടെ ആവശ്യം തള്ളി. ബാങ്കിന്റെ തീരുമാനങ്ങള്‍ക്കൊപ്പം നീങ്ങുന്ന നിലപാടുകളാകും ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്നും വരിക, നികുതി വെട്ടിക്കുറയ്ക്കുന്നത് പണപ്പെരുപ്പത്തിന് കത്തിക്കും, അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് തുടര്‍ച്ചയായി വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ് 2021 ഡിസംബറില്‍ അടിസ്ഥാന നിരക്ക് വെറും 0.1 ശതമാനമായിരുന്നു. കോവിഡ് 19 സമ്പദ്ഘടനയെ മന്ദഗതിയില്‍ ആക്കിയപ്പോള്‍, പൊതുജനങ്ങളെ ധാരാളമായി ചെലവ് ചെയ്യാന്‍ പ്രേരിപ്പിക്കുകയായിരുന്നു ഭരണകൂടം. ഇത് പണപ്പെരുപ്പത്തില്‍ എത്തിയപ്പോള്‍ അതിന് തടയിടാന്‍ പലിശ നിരക്ക് 2 ശതമാനം വരെ ഉയര്‍ത്തിയിരുന്നു. അതാണ് ഇപ്പോള്‍ 4 ശതമാനവും കടന്നു പോകുന്നത്.

ഏതായാലും പണപ്പെരുപ്പം കുറഞ്ഞു വരുന്നുണ്ട്. ഒക്ടോബറില്‍ 11.1 ശതമാനത്തിലെത്തിയ പണപ്പെരുപ്പം നവംബറില്‍ 10.7 ആയും ഡിസംബറില്‍ 10.5 ആയും കുറഞ്ഞു. ഈ വര്‍ഷം അവസാനമാകുമ്പോഴേക്കും അത് 7.3 ശതമാനമാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.

  • പലിശ നിരക്കുകള്‍ 3 ശതമാനത്തില്‍ താഴേക്ക്! സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ രക്ഷാപ്രവര്‍ത്തനം
  • ജിഡിപി വളര്‍ന്നത് വെറും 0.1%; പലിശ നിരക്കുകള്‍ കുറയ്ക്കാതെ മറ്റ് വഴിയില്ലാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിയില്‍ ഇനി വിലയുദ്ധം
  • പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പൗണ്ടിനെതിരെ രൂപ 125 ലേയ്ക്ക് വീണു; നേട്ടം കൊയ്ത് പ്രവാസികള്‍
  • പലിശ നിരക്കുകള്‍ പ്രതീക്ഷിച്ച തോതില്‍ കുറയ്ക്കാനാവില്ല; തിരിച്ചടിയായത് വേതന വളര്‍ച്ച, മോര്‍ട്ട്‌ഗേജ് വിപണിക്ക് നിരാശ
  • അഞ്ചു മാസത്തിന് ശേഷം യുകെയില്‍ പണപ്പെരുപ്പം ഉയര്‍ന്നു; സര്‍ക്കാരിനെതിരെ വിമര്‍ശനം
  • ലക്ഷം കടന്നു കുതിച്ച് പൊന്ന്; ചരിത്രത്തിലാദ്യമായി പവന് ഒരു ലക്ഷം കടന്നു
  • ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് 3.75 ശതമാനമായി കുറച്ചു; 2023 ശേഷമുള്ള ഏറ്റവും താഴ്ന്ന നില
  • പണപ്പെരുപ്പം കുത്തനെ ഇടിഞ്ഞു, പലിശ നിരക്ക് കുറയാന്‍ വഴിയൊരുങ്ങി
  • ഞെട്ടിച്ചു സ്വര്‍ണവില; പവന് 97,000 കടന്നു, വെള്ളി വിലയിലും കുതിപ്പ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions