Don't Miss

20 വര്‍ഷം നഴ്സായിരുന്ന മലയാളി വൈദികനായി അഭിഷിക്തനാകുന്നു


20 വര്‍ഷമായി യുകെയില്‍ നഴ്സായിരുന്ന മലയാളി വൈദികനായി ഞായറാഴ്ച അഭിഷിക്തനാകുന്നു. ഡെപ്യൂട്ടി ചാര്‍ജ് നഴ്‌സായിരുന്ന ഡീക്കന്‍ ഷിലോ വര്‍ഗീസ് കുന്നുംപുറത്ത് ആണ് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടില്‍ വൈദികനായി അഭിഷിക്തനാകുക. ജൂണ്‍ 25 ഞായറാഴ്ച പീറ്റര്‍ബറോ കത്തീഡ്രലില്‍ വെച്ചാണ് പൗരോഹിത്യ ചടങ്ങുകള്‍ നടക്കുന്നത്. ഫാ.ഷിലോയ്ക്ക് പിന്തുണ അറിയിക്കുന്നതിനായി പീറ്റര്‍ബറോ മേയര്‍ ഉള്‍പ്പെടെ നിരവധി സഭാ വിഭാഗങ്ങളും വിശ്വാസ സമൂഹവും ചടങ്ങില്‍ പങ്കെടുക്കും.


കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ വാളക്കുഴിയിലെ ഒരു പരമ്പരാഗത നസ്രാണി കുടുംബത്തില്‍ നിന്നുള്ളയാളാണ് ഫാ.ഷിലോ. വര്‍ഗീസ് ഫിലിപ്പ് കുന്നുംപുറത്തിന്റെയും ലിസി വര്‍ഗീസിന്റെയും മൂത്തമകനാണ് ഇദ്ദേഹം. ഭാര്യ ബിന്‍സി, എയ്ഞ്ചല്‍, ജൂവല്‍ എന്നീ രണ്ട് പെണ്‍മക്കളും അടങ്ങുന്നതാണ് ഫാ. ഷിലോയുടെ കുടുബം. ഷിലോയുടെ ഇളയ സഹോദരി ഷിബിയും കുടുംബവും ബോണ്‍മൗത്തില്‍ താമസിക്കുന്നുണ്ട്. ഓര്‍ഡിനന്‍സ് ചടങ്ങില്‍ പങ്കെടുക്കാന്‍ കുടുംബാംഗങ്ങള്‍ പീറ്റര്‍ബറോയില്‍ എത്തിയിട്ടുണ്ട്.


റായ്ച്ചൂരിലെ നവോദയ മെഡിക്കല്‍ കോളേജില്‍ നിന്ന് നഴ്സിംഗ് ബിരുദം നേടിയ ഷിലോ, ലണ്ടനിലെ സിറ്റി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ക്രിട്ടിക്കല്‍ കെയറില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഡീക്കന്‍ സ്ഥാനാരോഹണത്തിന് മുമ്പ് അദ്ദേഹം ഡര്‍ഹാം സര്‍വകലാശാലയില്‍ നിന്ന് ദൈവശാസ്ത്ര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.

  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions