ഇമിഗ്രേഷന്‍

യുകെയിലെ നെറ്റ് മൈഗ്രേഷന്‍ 7,45,000 കവിഞ്ഞുവെന്ന് ഔദ്യോഗിക സ്ഥിരീകരണം


യുകെയിലെ നെറ്റ് മൈഗ്രേഷന്‍ 7,45,000 എന്ന റെക്കോര്‍ഡിലെത്തിയെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിറ്റിക്‌സിന്റെ ഏറ്റവും പുതിയ കണക്കുകള്‍. ഇതോടെ സര്‍ക്കാരിന് മേല്‍ കടുത്ത സമ്മര്‍ദം ചെലുത്തി മുന്‍ ഹോം സെക്രട്ടറി സുവല്ല ബ്രാവര്‍മാന്‍ രംഗത്തെത്തി. വര്‍ധിച്ച് വരുന്ന കുടിയേറ്റക്കാരെ കുറയ്ക്കുന്നതിന് കടുത്ത നടപടികളാവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു സുനകിന്റെ കാബിനറ്റില്‍ നിന്ന് ബ്രാവര്‍മാന്‍ പുറത്താക്കപ്പെട്ടിരുന്നത്. ഇത്തരത്തില്‍ നെറ്റ് മൈഗ്രേഷന്‍ പുതിയ റെക്കോര്‍ഡിലെത്തിയിരിക്കുന്നത് പബ്ലിക് സര്‍വീസുകള്‍ക്ക് മേല്‍ കടുത്ത സമ്മര്‍ദമാണുണ്ടാക്കിക്കൊണ്ടിരിക്കുന്നതെന്നും അതിനാല്‍ കടുത്ത നടപടികള്‍ ഇപ്പോള്‍ തന്നെ എടുത്തേ മതിയാകൂ എന്ന സമ്മര്‍ദമാണ് ബ്രാവര്‍മാര്‍ സര്‍ക്കാരിന് മേല്‍ ചെലുത്തിയിരിക്കുന്നത്.

മൈഗ്രേഷന്‍ വളരെ അധികമായിരിക്കുന്നുവെന്നത് ശരിയാണെന്നും ഇതിന് കുറച്ച് കൊണ്ട് വരുന്നതിനുളള നടപടികളാരംഭിച്ചിട്ടുണ്ടെന്നുമാണ് നമ്പര്‍ 10 ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. യുകെയിലേക്ക് പഠിക്കാനെത്തുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം വരുന്ന ഡിപ്പെന്റന്റുമാരുടെ എണ്ണം കുറയ്ക്കാനുള്ള നടപടികളും വിസ ഫീസുകള്‍ വര്‍ധിപ്പിക്കാനുള്ള നീക്കങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുവെന്നാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വക്താവ് പ്രതികരിച്ചിരിക്കുന്നത്.

ഇത്തരത്തില്‍ നെറ്റ് മൈഗ്രേഷന്‍ റെക്കോര്‍ഡിലെത്തിയത് അത് കുറയ്ക്കാനും നിയന്ത്രിക്കുന്നതിനുമായി വോട്ട് ചെയ്ത ബ്രിട്ടീഷുകാരുടെ മുഖത്തേറ്റ അടിയാണെന്നും കഴിഞ്ഞ വാരത്തില്‍ കാബിനറ്റില്‍ നിന്ന് പുറത്താക്കപ്പെട്ട ബ്രാവര്‍മാര്‍ ആഞ്ഞടിക്കുന്നു. ഇത്തരത്തില്‍ കുടിയേറ്റം വര്‍ധിച്ചിരിക്കുന്നത് രാജ്യത്തെ ഹൗസിംഗ്, എന്‍എച്ച്എസ്, സ്‌കൂളുകള്‍, വേതനം, തുടങ്ങിയ സകല രംഗങ്ങളിലും കടുത്ത സമ്മര്‍ദമാണുണ്ടാക്കിക്കൊണ്ടിരിക്കുന്നതെന്നും ബ്രാവര്‍മാര്‍ ആരോപിക്കുന്നു. കുടിയേറ്റം കുറയ്ക്കാനായി നെറ്റ് മൈഗ്രേഷന് മേല്‍ ഒരു വാര്‍ഷിക പരിധിയേര്‍പ്പെടുത്താന്‍ ഹോം സെക്രട്ടറിയായിരുന്നപ്പോള്‍ ബ്രാവര്‍മാര്‍ ത്വരിത നീക്കം നടത്തിയിരുന്നു.

ഇതിന് പുറമെ ഗ്രാജ്വേറ്റഡ് വിസ റൂട്ട് റദ്ദാക്കാനും ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ വിസകള്‍ക്ക് മേല്‍ പരിധിയേര്‍പ്പെടുത്താനും അവര്‍ ഒരുങ്ങിയിരുന്നു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിസുനാകുമായുള്ള അഭിപ്രായവ്യത്യാസം രൂക്ഷമായതാണ് ബ്രാവര്‍മാന് ഹോം സെക്രട്ടറി സ്ഥാനം നഷ്ടമാകാന്‍ കാരണമായിരിക്കുന്നത്. എന്നാല്‍ നെറ്റ് മൈഗ്രേഷന്‍ റെക്കോര്‍ഡിലെത്തിയെന്ന ഒഎന്‍എസ് കണക്കുകള്‍ പുറത്ത് വന്നത് ഈ വിഷയത്തില്‍ സര്‍ക്കാരിനെ അടിക്കാനുള്ള വടിയായി ഉപയോഗിച്ചിരിക്കുകയാണ് ബ്രാവര്‍മാര്‍.

  • യുകെയില്‍ ഇ-വിസ സംവിധാനം ആരംഭിച്ചു; വിമാനം കയറാന്‍ 'ഇ-രേഖ' കൈയില്‍ കരുതണം
  • മൈഗ്രേഷന്‍ നെഗറ്റീവിലേക്ക്; കുടിയേറ്റക്കാരില്ലാതെ യൂണിവേഴ്‌സിറ്റികളും, ബില്‍ഡര്‍മാരും, ഹെല്‍ത്ത് ട്രസ്റ്റുകളും
  • ഇരട്ട പൗരന്മാര്‍ക്ക് പുതിയ പ്രവേശന നിയമങ്ങള്‍; ഫെബ്രുവരി 25 മുതല്‍ ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് നിര്‍ബന്ധം
  • ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ കണ്‍സള്‍ട്ടേഷനുകള്‍ അവസാനിച്ചു; വമ്പന്‍ മാറ്റങ്ങള്‍ ഉറപ്പിച്ച് ഹോം സെക്രട്ടറി
  • സാധാരണ സെറ്റില്‍മെന്റിന് 10 വര്‍ഷം; കെയറര്‍മാര്‍ക്ക് 15 വര്‍ഷം; പുതിയ കുടിയേറ്റ നിയമത്തിനെതിരെ ഭരണപക്ഷ എംപിമാരും
  • യുകെ അതിര്‍ത്തികള്‍ ഇനി ഡിജിറ്റല്‍; 'നോ പെര്‍മിഷന്‍, നോ ട്രാവല്‍' നിയമം ഫെബ്രുവരി 25 മുതല്‍
  • യുകെയില്‍ പിആര്‍ കാലാവധി 10 വര്‍ഷമാക്കാനുള്ള നീക്കം: പാര്‍ലമെന്റില്‍ കടുത്ത വിയോജിപ്പുമായി സോജന്‍ ജോസഫ്
  • ഉയര്‍ന്ന ഇംഗ്ലീഷ് ഭാഷാ നിലവാരം എച്ച്പിഐ വിസകള്‍ക്കും നിര്‍ബന്ധമാക്കി
  • യുകെ വിട്ടത് 74,000 ഇന്ത്യക്കാര്‍; നെറ്റ് മൈഗ്രേഷന്‍ 80% താഴ്ന്നു; സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലും ഇടിവ്
  • ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍: 50,000 നഴ്‌സുമാര്‍ നാടുവിടുമെന്ന് ആര്‍സിഎന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions