ഇമിഗ്രേഷന്‍

വിമതനീക്കം പൊളിഞ്ഞു, സുനാക് സര്‍ക്കാരിന്റെ റുവാന്‍ഡ സ്‌കീം ബില്‍ ഒന്നാം ഘട്ടം കോമണ്‍സില്‍ പാസായി

തന്റെ കസേരയുടെ ഭാവി പോലും തുലാസിലാക്കിയ റുവാന്‍ഡ സ്‌കീം ബില്‍ ഒന്നാം ഘട്ടം കോമണ്‍സ് പാസാക്കിയത് റിഷി സുനാകിനു ആശ്വാസമായി. ടോറി എംപിമാര്‍ തന്നെ പരസ്പരം പോരാടുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്ന ഘട്ടത്തിലാണ് കോമണ്‍സില്‍ 269ന് എതിരെ 313 വോട്ടുകളുമായി ഫസ്റ്റ് റീഡിംഗ് പാസായത്. 44 പേരുടെ ഭൂരിപക്ഷത്തില്‍ സേഫ്റ്റി ഓഫ് റുവാന്‍ഡ ബില്‍ തത്വത്തില്‍ അംഗീകാരം നേടി. വിമതനീക്കത്തെ ചെറുത്ത സുനാകിന്റെ റുവാന്‍ഡ സ്‌കീം അങ്ങനെ കോമണ്‍സില്‍ ആദ്യ കടമ്പ കടന്നു.


മാസത്തെ സുപ്രീംകോടതി വിധിയില്‍ നാടുകടത്തല്‍ പോളിസി നിയമവിരുദ്ധമായി പ്രഖ്യാപിച്ചതോടെയാണ് നിയമനിര്‍മ്മാണത്തിലൂടെ പദ്ധതി തിരിച്ചെത്തിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. പദ്ധതിയെ തോല്‍പ്പിക്കുമെന്ന് വെല്ലുവിളിച്ച വിമതര്‍ ആദ്യ ഘട്ടത്തില്‍ പരാജയം രുചിച്ചെങ്കിലും ഭീഷണി കുറച്ചിട്ടില്ല. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് കൂടുതല്‍ കര്‍ശനമായി മാറ്റാന്‍ പ്രധാനമന്ത്രി സമ്മതിക്കാത്ത പക്ഷം പുതുവര്‍ഷത്തില്‍ നിയമത്തെ ഇല്ലാതാക്കുമെന്നാണ്' പുതിയ ഭീഷണി.


ഭേദഗതികളില്ലാതെ നിയമം പാസാക്കില്ലെന്ന് റിബല്‍ സ്രോതസ്സുകള്‍ പറയുമ്പോള്‍ ഇപ്പോള്‍ നേടിയത് ചെറിയ വിജയമല്ല, വന്‍ വിജയം തന്നെയാണെന്ന് പാര്‍ട്ടിയിലെ മോഡറേറ്റ് വിഭാഗമായ വണ്‍ നേഷന്റെ ഭാഗമായ മുന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രി ഡാമിയന്‍ ഗ്രീന്‍ പറഞ്ഞു. നിയമം വോട്ടിനിട്ടപ്പോള്‍ എതിര്‍ക്കുമെന്ന് പറഞ്ഞവരെല്ലാം വിട്ടുനിന്നതാണ് നേട്ടമായത്‌. രാജിവച്ച സുവെല്ലാ ബ്രാവര്‍മാനും, റോബര്‍ട്ട് ജെന്റിക്കും ഉള്‍പ്പെടെയുള്ള 29 എംപിമാരാണ് വിട്ടുനിന്നത്.


സര്‍ക്കാര്‍ നയം അവതരിപ്പിക്കുമ്പോള്‍ പരാജയം നേരിട്ടാല്‍ പുറത്തേക്കുള്ള വാതില്‍ തുറക്കുമെന്ന ഭീഷണി നേരിട്ട സുനാകിന് ഈ വിജയം തല്‍ക്കാലം ആശ്വാസമായി. എന്നിരുന്നാലും നിയമനിര്‍മ്മാണത്തിന്റെ അടുത്ത ഘട്ടങ്ങളിലെ പരീക്ഷണങ്ങള്‍ കൂടി അദ്ദേഹത്തിന് അതിജീവിക്കേണ്ടതുണ്ട്. പൊതുതെരഞ്ഞെടുപ്പ് അടുത്ത് വരവെ പ്രധാനമന്ത്രി മോഹികളായ നേതാക്കള്‍ വിമതരെ പാട്ടിലാക്കി സുനാകിനെതിരെ തിരിച്ചുവിടാനുള്ള തീവ്ര ശ്രമത്തിലാണ്. പണിതുടങ്ങിയിട്ടുണ്ടെന്നത് സുനാകിന് ഭീഷണിയാണ്.


ടോറി പാര്‍ട്ടിയുടെ 1922 കമ്മിറ്റിക്ക് നേതൃപോരാട്ടം ആവശ്യപ്പെട്ടുള്ള കത്തുകളും ലഭിച്ച് തുടങ്ങിയിരുന്നു. എന്നാല്‍ ഈ ഘട്ടത്തില്‍ നേതാവിനെ വീണ്ടും മാറ്റുന്നത് മണ്ടത്തരമാകുമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ റിച്ചാര്‍ഡ് ഹോള്‍ഡെന്‍ വ്യക്തമാക്കിയിരുന്നു.
റുവാന്‍ഡയിലേക്ക് അഭയാര്‍ത്ഥികളെ കയറ്റി അയയ്ക്കുന്നതിനുള്ള പദ്ധതിക്ക് തടസ്സമില്ലാതിരിക്കാനായി പുതിയ അടിയന്തര നിയമം കൊണ്ടു വന്നതോടെയാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ ആഭ്യന്തര കലഹം കൂടുതല്‍ ശക്തമായത്.

  • യുകെയില്‍ ഇ-വിസ സംവിധാനം ആരംഭിച്ചു; വിമാനം കയറാന്‍ 'ഇ-രേഖ' കൈയില്‍ കരുതണം
  • മൈഗ്രേഷന്‍ നെഗറ്റീവിലേക്ക്; കുടിയേറ്റക്കാരില്ലാതെ യൂണിവേഴ്‌സിറ്റികളും, ബില്‍ഡര്‍മാരും, ഹെല്‍ത്ത് ട്രസ്റ്റുകളും
  • ഇരട്ട പൗരന്മാര്‍ക്ക് പുതിയ പ്രവേശന നിയമങ്ങള്‍; ഫെബ്രുവരി 25 മുതല്‍ ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് നിര്‍ബന്ധം
  • ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ കണ്‍സള്‍ട്ടേഷനുകള്‍ അവസാനിച്ചു; വമ്പന്‍ മാറ്റങ്ങള്‍ ഉറപ്പിച്ച് ഹോം സെക്രട്ടറി
  • സാധാരണ സെറ്റില്‍മെന്റിന് 10 വര്‍ഷം; കെയറര്‍മാര്‍ക്ക് 15 വര്‍ഷം; പുതിയ കുടിയേറ്റ നിയമത്തിനെതിരെ ഭരണപക്ഷ എംപിമാരും
  • യുകെ അതിര്‍ത്തികള്‍ ഇനി ഡിജിറ്റല്‍; 'നോ പെര്‍മിഷന്‍, നോ ട്രാവല്‍' നിയമം ഫെബ്രുവരി 25 മുതല്‍
  • യുകെയില്‍ പിആര്‍ കാലാവധി 10 വര്‍ഷമാക്കാനുള്ള നീക്കം: പാര്‍ലമെന്റില്‍ കടുത്ത വിയോജിപ്പുമായി സോജന്‍ ജോസഫ്
  • ഉയര്‍ന്ന ഇംഗ്ലീഷ് ഭാഷാ നിലവാരം എച്ച്പിഐ വിസകള്‍ക്കും നിര്‍ബന്ധമാക്കി
  • യുകെ വിട്ടത് 74,000 ഇന്ത്യക്കാര്‍; നെറ്റ് മൈഗ്രേഷന്‍ 80% താഴ്ന്നു; സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലും ഇടിവ്
  • ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍: 50,000 നഴ്‌സുമാര്‍ നാടുവിടുമെന്ന് ആര്‍സിഎന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions