യു.കെ.വാര്‍ത്തകള്‍

യുകെയില്‍ ജീവിത ചെലവ് കുറഞ്ഞ പ്രദേശമായി ഡര്‍ഹാമിലെ ഷില്‍ഡന്‍


ജീവിത ചെലവ് വര്‍ധനമൂലം നട്ടം തിരിയുകയാണ് ബ്രിട്ടനിലെ സാധാരണക്കാര്‍. ഭക്ഷണവും താമസവും ബില്ലുകളും അടക്കം രണ്ടറ്റം കൂട്ടിമുട്ടിക്കാനാവാത്ത സ്ഥിതിയാണ്. ഇത്തരം ബുദ്ധിമുട്ടേറിയ സാഹചര്യത്തില്‍ കുറഞ്ഞ ചെലവില്‍ ജീവിക്കാന്‍ പറ്റിയ ഒരിടം വലിയ ആശ്വാസമായിരിക്കും. ബ്രിട്ടനില്‍ ജീവിക്കാന്‍ ഏറ്റവും ചെലവ് കുറഞ്ഞ പ്രദേശമായി വടക്കന്‍ ഇംഗ്ലണ്ടിലെ ഒരു ചെറുപട്ടണത്തെ തെരഞ്ഞെടുത്തിരിക്കുകയാണ്. ഹൗസിംഗ് ഏജന്റ് സൂപ്ലയുടെ സമീപകാല സര്‍വേ പ്രകാരം ഡര്‍ഹാം കൗണ്ടിയിലെ ഷില്‍ഡണ്‍ എന്ന സ്ഥലത്തെയാണ് ഏറ്റവും ചെലവ് കുറച്ച് ജീവിക്കാന്‍ കഴിയുന്ന പ്രദേശമായി തെരഞ്ഞെടുത്തിരിക്കുന്നത്.


ഡര്‍ഹാമില്‍ നിന്ന് 13 മൈല്‍ മാത്രം അകലെയാണ് ഈ കൊച്ചു നഗരം സ്ഥിതിചെയ്യുന്നത്, മാത്രമല്ല, മിഡില്‍സ്ബറോയ്ക്ക് അടുത്താണ്. സമൃദ്ധമായ ഹരിത ഭംഗിയും നഗരപ്രദേശങ്ങളിലേക്ക് എളുപ്പത്തിലുള്ള എത്താന്‍ സാധിക്കുന്ന സ്ഥലം എന്നതൊക്കെയാണ് ഷിന്‍ഡണിന്റെ സവിശേഷത.

റൈറ്റ്മൂവ് പറയുന്നതനുസരിച്ച്, കഴിഞ്ഞ വര്‍ഷം ഷില്‍ഡണിലെ പ്രോപ്പര്‍ട്ടികളുടെ ശരാശരി വില 83,345 പൗണ്ടായിരുന്നു. ഷില്‍ഡണിലെ മിക്ക വില്‍പ്പനകളും ടെറസ്ഡ് പ്രോപ്പര്‍ട്ടികളാണ്, അവ വിറ്റുപോകുന്ന ശരാശരി വില 62,277 പൗണ്ടുമാണ്. സെമി ഡിറ്റാച്ച്ഡ് പ്രോപ്പര്‍ട്ടികള്‍ ശരാശരി 92,019 പൗണ്ടിനാണ് വിറ്റു പോകുന്നത്. ഡിറ്റാച്ച്ഡ് പ്രോപ്പര്‍ട്ടികള്‍ 216,325 പൗണ്ടിനും. മൊത്തത്തില്‍, കഴിഞ്ഞ വര്‍ഷം ഷില്‍ഡണില്‍ വിറ്റ വിലകളുമായി താരതമ്യം ചെയ്യുമ്പോള്‍ മുന്‍ വര്‍ഷത്തേക്കാള്‍ ഒന്‍പതു ശതമാനം കുറവാണ്. മാത്രമല്ല, 2018 ലെ ഏറ്റവും ഉയര്‍ന്ന വിലയായ 97,355 പൗണ്ടില്‍ നിന്നും 14 ശതമാനവും കുറവുമാണ് ഇപ്പോഴുള്ളത്.

തിരക്കേറിയ തെരുവുകളും അവിടെയുള്ള സ്വതന്ത്ര ബിസിനസുകളും അവരുടെ സൗഹാര്‍ദ്ദപരമായ ഇടപെടലുകളുമെല്ലാം ഷിന്‍ഡണ്‍ നഗരത്തിലേക്ക് താമസക്കാരെ ആകര്‍ഷിക്കുന്നവയാണ്. ഇവിടെയുള്ള എല്ലാവരും വ്യത്യസ്ത ജീവിതങ്ങളും താല്‍പ്പര്യങ്ങളും ഉള്ളവരാണ്. തനിച്ചു കഴിയുന്നവര്‍ ഷിന്‍ഡണിലെ സൗഹൃദ വലയത്തിലേക്ക് എത്തുവാന്‍ ഏറെ ആഗ്രഹിക്കുകയും ചെയ്യുന്നുണ്ട്. ഷില്‍ഡണിലെ മിക്ക ഷോപ്പുകളും പരസ്പരം സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നവരാണ്.

എന്നാല്‍ യുവാക്കള്‍ക്കുള്ള വിനോദ പ്രവര്‍ത്തനങ്ങളുടെ അഭാവം നിമിത്തം ഷില്‍ഡണിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് കുതിച്ചുയരുകയാണ്. നിരക്ക് ദേശീയ ശരാശരിയേക്കാള്‍ 49 ശതമാനം കൂടുതലാണ്, കഴിഞ്ഞ വര്‍ഷം 1,000 ആളുകളില്‍ 142 കുറ്റകൃത്യങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ലൈംഗികവും അക്രമപരവുമായ കുറ്റകൃത്യങ്ങളായിരുന്നു അതില്‍ ഏറ്റവും പ്രബലമായത്. അതേസമയം, 1984-ല്‍ വാഗണ്‍ വര്‍ക്കുകള്‍ അടച്ചുപൂട്ടിയതാണ് ഷിന്‍ഡണിലെ വീടുകളുടെ വില ഇടിവിന് കാരണമെന്ന് മൂന്ന് പതിറ്റാണ്ടായി നഗരവാസിയും മുന്‍ മേയറുമായ കൗണ്‍സിലര്‍ പീറ്റര്‍ ക്വിന്‍ പറയുന്നു. ഇതോടെ ഒറ്റരാത്രികൊണ്ട് 1,750 ഓളം പേര്‍ക്ക് ജോലി നഷ്ടപ്പെടുന്നതിന് കാരണമായി. ഇത് റെയില്‍വേയെയും അനുബന്ധ ബിസിനസിനെയും ആശ്രയിച്ചു വളര്‍ന്ന നഗരത്തിന് വലിയ തിരിച്ചടിയായി മാറി.

സൂപ്ലയുടെ സര്‍വേ പ്രകാരം, ബ്രിട്ടനില്‍ വീട് വാങ്ങാന്‍ കഴിയുന്ന പട്ടണങ്ങളുടെ പട്ടികയില്‍ സ്‌കോട്ട്‌ലന്‍ഡ് ആണ് മുന്‍പന്തിയില്‍. ആദ്യ പത്ത് നഗരങ്ങളില്‍ റെന്‍ഫ്രൂഷയര്‍, അയര്‍ഷയര്‍, നോര്‍ത്ത് ലനാര്‍ക്ക്ഷയര്‍ എന്നിവിടങ്ങളാണുള്ളത്.

  • പ്രസവശേഷമുള്ള രക്തസ്രാവം: ഇംഗ്ലണ്ടില്‍ സ്ത്രീകളില്‍ അപകടസാധ്യത കൂടി വരുന്നു
  • സ്ത്രീകള്‍ക്കും, പെണ്‍കുട്ടികള്‍ക്കും എതിരായ അക്രമങ്ങള്‍ തടയാന്‍ ബൃഹത് പദ്ധതി; ബലാത്സംഗ കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം
  • പലിശ നിരക്ക് കുറച്ച് തുടങ്ങിയതോടെ 3 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ മോര്‍ട്ടഗേജ് നിരക്ക് വിപണിയില്‍
  • സ്റ്റാര്‍മറുടെ ക്രിസ്മസ് ആഘോഷത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അതിഥി
  • ഇംഗ്ലണ്ടില്‍ പുതിയ മങ്കിപോക്‌സ് വകഭേദം കണ്ടെത്തി
  • ബ്രിട്ടീഷ് മ്യൂസിയത്തില്‍ വന്‍ കവര്‍ച്ച; ആനക്കൊമ്പിലെ ബുദ്ധപ്രതിമയും അമൂല്യ പുരാവസ്തുക്കളും കടത്തി
  • വീടുകള്‍ വാടകക്ക് കൊടുക്കുന്നവര്‍ക്കു തിരിച്ചടിയായി പുതിയ റെന്റേഴ്സ് റൈറ്റ് ആക്ട്
  • ലണ്ടനില്‍ എയര്‍ പോര്‍ട്ടുകളിലേക്കും സമീപ നഗരങ്ങളിലേക്കും ഫ്ലയിംഗ് ടാക്‌സി; വേഗത 150 മൈല്‍
  • യൂണിവേഴ്‌സല്‍ ക്രെഡിറ്റ് നേടുന്ന ആളുകളുടെ എണ്ണം ഒരൊറ്റ വര്‍ഷം കൊണ്ട് ഒരു മില്ല്യണ്‍ കുതിച്ചു!
  • വിന്റര്‍ ഫ്ലൂ: 6 എന്‍എച്ച്എസ് ആശുപത്രികളില്‍ അടിയന്തര സാഹചര്യം; മാസ്‌ക് നിര്‍ബന്ധം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions