യു.കെ.വാര്‍ത്തകള്‍

ജീവനക്കാര്‍ക്ക് നന്ദി അറിയിക്കാന്‍ മാത്രം എന്‍എച്ച്എസ് പൊടിച്ചത് 4 മില്യണ്‍ പൗണ്ട്


ലണ്ടന്‍: സാമ്പത്തിക പ്രതിസന്ധിയുടെ സമയത്തു എന്‍എച്ച്എസ് ട്രസ്റ്റുകളുടെ മറ്റൊരു ധൂര്‍ത്ത് കൂടി പുറത്ത്. ജീവനക്കാര്‍ക്ക് നന്ദി അറിയിക്കാനായി നാലു മില്ല്യണ്‍ പൗണ്ടിലേറെയാണ് ഗിഫ്റ്റ് വൗച്ചറുകള്‍ക്കായി ചെലവാക്കിയതെന്ന് അന്വേഷണ റിപ്പോര്‍ട്ട്.എന്‍എച്ച്എസ് കാത്തിരിപ്പ് സമയം റെക്കോര്‍ഡ് തീര്‍ക്കുമ്പോഴാണ് സുപ്രധാനമായ ഫണ്ടുകള്‍ ഫ്രണ്ട്ലൈന്‍ മെഡിസിനായി ചെലവഴിക്കുന്നതിന് പകരം ഈ വഴിയില്‍ ചോരുന്നത്. ഇംഗ്ലണ്ടിലെ 200-ഓളം എന്‍എച്ച്എസ് ട്രസ്റ്റുകളില്‍ ഈ ചോദ്യവുമായി സമീപിച്ചപ്പോള്‍ 51 ട്രസ്റ്റുകളാണ് ജീവനക്കാര്‍ക്ക് ഗിഫ്റ്റ് വൗച്ചറും, കാര്‍ഡുകളും വാങ്ങാന്‍ പണം ചെലവാക്കിയെന്ന് വെളിപ്പെടുത്തിയത്.


2020-21 കാലയളവില്‍ സമ്മാനങ്ങള്‍ക്കായി 1.7 മില്ല്യണ്‍ പൗണ്ടാണ് ഈ ട്രസ്റ്റുകള്‍ ചെലവാക്കിയത്. ഇതോടെ എന്‍എച്ച്എസില്‍ ഉടനീളം 5 മില്ല്യണ്‍ പൗണ്ടെങ്കിലും സമ്മാനങ്ങള്‍ക്കായി പൊടിച്ചിട്ടുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. 2022-23 കാലയളവില്‍ ഈ തുക 4.3 മില്ല്യണ്‍ പൗണ്ടായി ഉയര്‍ന്നു, ഇതോടെ ആകെ എന്‍എച്ച്എസ് ചെലവാക്കല്‍ 13 മില്ല്യണിന് അരികിലേക്കും ഉയരുമെന്ന് ടെലിഗ്രാഫ് അന്വേഷണം കണ്ടെത്തി.കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഈസ്റ്റ് ലണ്ടന്‍ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റാണ് ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത്. 752,000 പൗണ്ടാണ് ഈ ട്രസ്റ്റ് ഗിഫ്റ്റ് കാര്‍ഡുകള്‍ക്കായി വിനിയോഗിച്ചത്.

ലോക്കല്‍ സ്ഥാപനങ്ങളാണ് ഈ വിഷയങ്ങളില്‍ തീരുമാനം എടുക്കുന്നതെങ്കിലും വൗച്ചര്‍ പോലുള്ളവയ്ക്കായി നികുതിദായകന്റെ പണം ഉപയോഗിക്കരുതെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് ആവശ്യപ്പെട്ടു. എന്നാല്‍ രോഗികള്‍ക്ക് പരിചരണം നല്‍കാന്‍ കാണിച്ച ഉത്തരവാദിത്വത്തിനാണ് ജീവനക്കാര്‍ക്ക് സമ്മാനം നല്‍കിയതെന്ന് ഈസ്റ്റ് ലണ്ടന്‍ ട്രസ്റ്റ് പ്രതികരിച്ചു.

  • ബ്രിട്ടനില്‍ ഇവി കാര്‍ ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്
  • കുടിയേറ്റ നയങ്ങള്‍ കര്‍ശനമായി തുടരും; ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഹോം സെക്രട്ടറി
  • ഒരു നൂറ്റാണ്ട് കൈയടക്കി വെച്ച സുരക്ഷിത സീറ്റ് ലേബറിന് നഷ്ടമായി; ഗോര്‍ടണ്‍ & ഡെന്റണ്‍ സീറ്റ് ഗ്രീന്‍സിന്
  • അനധികൃത കുടിയേറ്റക്കാര്‍ക്കും വീടും മിനിമം വേതനവും; എന്‍എച്ച്എസില്‍ സൗജന്യ ചികിത്സ -ചര്‍ച്ചയായി ഗ്രീന്‍സ് പാര്‍ട്ടിയുടെ കുടിയേറ്റ നയം
  • ആത്മഹത്യയെ കുറിച്ച് കൗമാരക്കാര്‍ ഇന്‍സ്റ്റഗ്രാമില്‍ തിരഞ്ഞാല്‍ രക്ഷിതാക്കളെ അറിയിക്കുമെന്ന് മെറ്റ
  • യുകെയില്‍ വിദ്യാഭ്യാസത്തിലും തൊഴിലിലും ഉള്‍പ്പെടാത്ത യുവാക്കളുടെ എണ്ണം 10 ലക്ഷം! ആശങ്കപ്പെടുത്തുന്ന കണക്കുകള്‍
  • കുടിയേറ്റ നിയന്ത്രണം: വിദേശ നഴ്സുമാരുടെ വരവ് 93% ഇടിഞ്ഞു; യുകെയുടെ ആരോഗ്യരംഗം പ്രതിസന്ധിയിലേക്ക്
  • ആദ്യ വീട് വാങ്ങലുകാരുടെ ഇഷ്ട സ്ഥലങ്ങള്‍ മാഞ്ചസ്റ്ററും വൂസ്റ്ററും
  • എന്‍എച്ച്എസ് മറ്റേണിറ്റി കെയര്‍ പരാജയം, തെറ്റുകള്‍ ആവര്‍ത്തിക്കുന്നു; ദേശീയ അന്വേഷണ കണ്ടെത്തലുകള്‍ പുറത്ത്
  • പാക്കിസ്ഥാനികളുടെ ഉപദ്രവം; ലണ്ടനിലെ ഇന്ത്യന്‍ റെസ്റ്റൊറന്റ് പൂട്ടുകയാണെന്ന് ഉടമ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions