യു.കെ.വാര്‍ത്തകള്‍

ആന്‍ഡ്രൂവിനും,രാജകുടുംബത്തിനും നാണക്കേടായി കൂടുതല്‍ വെളിപ്പെടുത്തലുകള്‍

കുട്ടിപ്പീഡകനായിരുന്ന ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ടവരുടെ പേരുവിവരങ്ങള്‍ ഉള്‍പ്പെടെ കോടതി പുറത്തുവിട്ടത് ആന്‍ഡ്രൂ രാജകുമാരന് വലിയ തിരിച്ചടിയായിരിക്കെ നാണക്കേടായി കൂടുതല്‍ വെളിപ്പെടുത്തലുകള്‍. ജെഫ്രി എപ്സ്റ്റീന്റെ ഫ്‌ളോറിഡ വസതിയില്‍ താമസിക്കാനെത്തിയ യോര്‍ക്ക് ഡ്യൂക്കിന് ദിവസേന മസാജിംഗ് നല്‍കിയിരുന്നുവെന്നാണ് മുന്‍ ഹൗസ്‌കീപ്പര്‍ കോടതി രേഖകളില്‍ പറയുന്നത്.

എപ്സ്റ്റീന്റെ വീട്ടില്‍ ആഴ്ചകളോളം ആന്‍ഡ്രൂ താമസിച്ചു. ഇതിന് പുറമെ മുന്‍ ഭാര്യ സാറാ ഫെര്‍ഗൂസണും ഈ സമയത്ത് സന്ദര്‍ശനത്തിന് എത്തിയതായി കോടതി രേഖകള്‍ വ്യക്തമാക്കുന്നു. എപ്സ്റ്റീന്റെ പാം ബീച്ച് റസിഡന്‍സില്‍ ജോലി ചെയ്തിരുന്ന ജുവാന്‍ അലെസിയാണ് ഇവരുടെ സൗഹൃദത്തെ കുറിച്ച് കോടതിയില്‍ സ്ഥിരീകരണം നല്‍കിയത്.

എപ്സ്റ്റീന്‍ വസതിയില്‍ ആന്‍ഡ്രൂവിന് ദിവസേന മസാജ് ലഭിച്ചിരുന്നതായി ജോലിക്കാരന്‍ അഭിമുഖത്തില്‍ പറഞ്ഞു. എന്നിരുന്നാലും സാറാ ഫെര്‍ഗൂസണ്‍ വളരെ കുറച്ച് സമയത്തേക്ക് മാത്രമാണ് ഇവിടെ തങ്ങിയത്. എപ്സ്റ്റീന്‍ ബന്ധത്തിന്റെ പേരില്‍ നാണക്കേടിലായതോടെ പൊതുജീവിതം അവസാനിപ്പിക്കേണ്ടിവന്ന ആന്‍ഡ്രൂവിന് ഇര വിര്‍ജിനിയ ജിഫ്രെയുമായി കേസ് ഒത്തുതീര്‍ക്കാന്‍ മില്ല്യണ്‍ കണക്കിന് പൗണ്ടും ചെലവാക്കേണ്ടി വന്നിരുന്നു.

17-ാം വയസ്സില്‍ മനുഷ്യക്കടത്തിന് വിധേയമായ തന്നെ ആന്‍ഡ്രൂ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നാണ് ജിഫ്രെ കേസ് നല്‍കിയത്. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് വാദിച്ചെങ്കിലും ഡ്യൂക്ക് കേസ് ഒത്തുതീര്‍പ്പാക്കുകയും ചെയ്തു. അഭിഭാഷകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയ അലെസി ആന്‍ഡ്രൂ രാജകുമാരന്‍ ആഴ്ചകളോളം ഇവിടെ താമസിച്ചതായി വീഡിയോ അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്.

  • നികുതി വര്‍ധനവുകള്‍ക്ക് വീണ്ടും വഴിയൊരുങ്ങുന്നു; ആശങ്കയില്‍ ജനം
  • ലണ്ടനില്‍ 16 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതിഷേധവുമായി സിഖുകാര്‍
  • ഭാര്യാമാതാവിന്റെ ചരമ വാര്‍ഷികത്തിനെത്തിയ സ്റ്റീവനേജ് മലയാളി നാട്ടില്‍ ഹൃദയാഘാതം മൂലം മരിച്ചു
  • നോര്‍ത്താംപ്ടണിലെ ഡോ.ഷാജിയ്ക്ക് ആദരാഞ്ജലികളുമായി പ്രിയപ്പെട്ടവര്‍; പൊതുദര്‍ശനവും സംസ്‌കാരവും 19ന്
  • ഫോസ്റ്റര്‍ റെസിഡന്‍ഷ്യല്‍ കെയറുകളിലെ കൗമാരക്കാരില്‍ നാലില്‍ ഒരാള്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നു!
  • 1.5 മില്ല്യണ്‍ പൗണ്ട് മൂല്യമുള്ള വീടുകളില്‍ നിന്നും 'മാന്‍ഷന്‍ ടാക്‌സ്' പിരിക്കാന്‍ നീക്കം
  • പ്രതിഷേധം: ഡിജിറ്റല്‍ ഐഡി കാര്‍ഡുകള്‍ നിര്‍ബന്ധമാക്കുമെന്ന പ്രഖ്യാപനവും സ്റ്റാര്‍മര്‍ ഉപേക്ഷിച്ചു
  • എന്‍എച്ച്എസില്‍ ഫ്ലൂവും നോറോവൈറസും ബാധിച്ച രോഗികളുടെ ഒഴുക്ക്; ഗുരുതരസ്ഥിതി പ്രഖ്യാപിച്ച് ഹോസ്പിറ്റല്‍ ട്രസ്റ്റുകള്‍
  • ഹെല്‍ത്ത് വര്‍ക്കറെന്ന പേരിലെത്തി കറി ഹൗസില്‍ ജോലി; വിസ ദുരുപയോഗം ചെയ്യുന്ന ആയിരക്കണക്കിന് കേസുകളില്‍ അന്വേഷണം
  • കുടിവെള്ളം കിട്ടാതെ കെന്റിലേയും സസെക്‌സിലേയും പതിനായിരക്കണക്കിന് പേര്‍ ദുരിതത്തില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions