യു.കെ.വാര്‍ത്തകള്‍

ലോകത്തെ കാന്‍സര്‍ അതിജീവന നിരക്കില്‍ മോശം റാങ്കില്‍ ബ്രിട്ടന്‍; 27-ാമത്

വികസിത രാജ്യങ്ങളിലെ കാന്‍സര്‍ അതിജീവന നിരക്കില്‍ യു കെ ഏറെ പിന്നില്‍. ഏറ്റവും ഗുരുതരമയ കാന്‍സര്‍ ബാധിച്ചവരില്‍ 16 ശതമാനം പേര്‍ മാത്രമാണ് അഞ്ചു വര്‍ഷത്തിലേറെ കാലം ജീവിക്കുന്നതെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. ലെസ്സ് സര്‍വൈവബിള്‍ കാന്‍സര്‍ ടാസ്‌ക്ഫോഴ്സ് നടത്തിയ പഠനത്തില്‍ കണ്ടത് കരള്‍, മസ്തിഷ്‌കം, ഈസൊഫാഗല്‍ പാന്‍ക്രിയാറ്റിക്, ആമാശയം കാന്‍സറുകളാണ് അതിജീവന നിരക്കില്‍ എറ്റവും പുറകിലെന്നും കണ്ടെത്തി.

കൊറിയ, ബെല്‍ജിയം, അമേരിക്ക എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥനങ്ങളിലെത്തിയ കാന്‍സര്‍ അതിജീവനലിസ്റ്റില്‍, പൊതുവെ 27-ാം സ്ഥാനത്ത് എത്താന്‍ മാത്രമാണ് ബ്രിട്ടന് കഴിഞ്ഞത്. ഓരോ വര്‍ഷവും 90,000 പേരില്‍ കാന്‍സര്‍ സ്ഥിരീകരിക്കപ്പെടുമ്പോള്‍ അതില്‍ അഞ്ചില്‍ ഒരാള്‍ ബ്രിട്ടനിലാണ്. അതില്‍ തന്നെ ആറു തരം കാന്‍സറുകളാണ് കാന്‍സര്‍ മൂലമുള്ള മരണങ്ങളില്‍ പകുതി മരണങ്ങള്‍ക്കും കാരണമാകുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.

ആമാശയ അര്‍ബുദത്തിന്റെ കാര്യത്തിലും കരള്‍ അര്‍ബുദത്തിന്റെ കാര്യത്തിലും 34 രാജ്യങ്ങളില്‍ 28-ാം സ്ഥാനമാണ് അതിജീവന നിരക്കില്‍ ബ്രിട്ടനുള്ളത്. മാന്‍ക്രിയാറ്റിക് കാന്‍സറിന്റെ കാര്യത്തില്‍26-ാം സ്ഥാനവും മസ്തിഷ്‌ക കാന്‍സറിന്റെ അതിജീവന നിരക്കില്‍ 25-ാം സ്ഥാനവും നേടിയ ബ്രിട്ടന്‍ കരള്‍ കാന്‍സറില്‍ 21-ാം സ്ഥാനത്തും ഈസോഫഗല്‍ കാന്‍സര്‍ അതിജീവനത്തില്‍ 16-ാം സ്ഥാനത്തും ആണ്.

അതിജീവിക്കാന്‍ പ്രയാസമേറിയ കാന്‍സര്‍ ബാധിച്ചവര്‍, അതിജീവനത്തിന്റെ നിസ്സാര സാധ്യത പ്രയോജനപ്പെടുത്തി പോരാടുകയാണെന്നാണ് ലെസ് സര്‍വൈവബിള്‍ കാന്‍സേഴ്സ് ടാസ്‌ക്ഫോഴ്സ് ചെയര്‍മാന്‍ അന്ന ജുവല്‍ പറയുന്നത്. ഈ കാന്‍സറുകളിലെ അതിജീവന നിരക്കിനെ ലോകത്ത് മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്ന രാജ്യങ്ങളുടെ നിരക്കിനൊപ്പം എത്തിക്കാന്‍ കഴിഞ്ഞാല്‍ നിരവധി പേര്‍ക്ക് പുതുജീവന്‍ നല്‍കാന്‍ കഴിയും എന്നും അവര്‍ പറഞ്ഞു.

  • ബ്രിട്ടനില്‍ ഇവി കാര്‍ ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്
  • കുടിയേറ്റ നയങ്ങള്‍ കര്‍ശനമായി തുടരും; ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഹോം സെക്രട്ടറി
  • ഒരു നൂറ്റാണ്ട് കൈയടക്കി വെച്ച സുരക്ഷിത സീറ്റ് ലേബറിന് നഷ്ടമായി; ഗോര്‍ടണ്‍ & ഡെന്റണ്‍ സീറ്റ് ഗ്രീന്‍സിന്
  • അനധികൃത കുടിയേറ്റക്കാര്‍ക്കും വീടും മിനിമം വേതനവും; എന്‍എച്ച്എസില്‍ സൗജന്യ ചികിത്സ -ചര്‍ച്ചയായി ഗ്രീന്‍സ് പാര്‍ട്ടിയുടെ കുടിയേറ്റ നയം
  • ആത്മഹത്യയെ കുറിച്ച് കൗമാരക്കാര്‍ ഇന്‍സ്റ്റഗ്രാമില്‍ തിരഞ്ഞാല്‍ രക്ഷിതാക്കളെ അറിയിക്കുമെന്ന് മെറ്റ
  • യുകെയില്‍ വിദ്യാഭ്യാസത്തിലും തൊഴിലിലും ഉള്‍പ്പെടാത്ത യുവാക്കളുടെ എണ്ണം 10 ലക്ഷം! ആശങ്കപ്പെടുത്തുന്ന കണക്കുകള്‍
  • കുടിയേറ്റ നിയന്ത്രണം: വിദേശ നഴ്സുമാരുടെ വരവ് 93% ഇടിഞ്ഞു; യുകെയുടെ ആരോഗ്യരംഗം പ്രതിസന്ധിയിലേക്ക്
  • ആദ്യ വീട് വാങ്ങലുകാരുടെ ഇഷ്ട സ്ഥലങ്ങള്‍ മാഞ്ചസ്റ്ററും വൂസ്റ്ററും
  • എന്‍എച്ച്എസ് മറ്റേണിറ്റി കെയര്‍ പരാജയം, തെറ്റുകള്‍ ആവര്‍ത്തിക്കുന്നു; ദേശീയ അന്വേഷണ കണ്ടെത്തലുകള്‍ പുറത്ത്
  • പാക്കിസ്ഥാനികളുടെ ഉപദ്രവം; ലണ്ടനിലെ ഇന്ത്യന്‍ റെസ്റ്റൊറന്റ് പൂട്ടുകയാണെന്ന് ഉടമ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions