യു.കെ.വാര്‍ത്തകള്‍

ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ ടോറികള്‍ക്ക് 200 സീറ്റ് നഷ്ടമാകും; ചാന്‍സലര്‍ ഉള്‍പ്പെടെ 11 കാബിനറ്റ് മന്ത്രിമാര്‍ തോല്‍ക്കുമെന്നും സര്‍വേ

ഈ വര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ടോറികള്‍ക്ക് 200 സീറ്റുകളെങ്കിലും നഷ്ടമാകുമെന്നു പോള്‍ പ്രവചനങ്ങള്‍. 1997-ലെ പൊതുതെരഞ്ഞെടുപ്പില്‍ ടോറികള്‍ നേരിട്ടതിനു സമാനമായ തെരഞ്ഞെടുപ്പ് ദുരന്തം ഇക്കുറി സുനാകിനെയും സംഘത്തെയും കാത്തിരിക്കുന്നുവെന്ന് സര്‍വേയുടെ മുന്നറിയിപ്പ്.


അതേസമയം, കീര്‍ സ്റ്റാര്‍മറുടെ ലേബര്‍ പാര്‍ട്ടിക്ക് 120 സീറ്റുകളുടെ ഭൂരിപക്ഷം ലഭ്യമാകുമെന്നും സര്‍വേ പറയുന്നു. 1906ന് ശേഷം ഭരണത്തിലുള്ള പാര്‍ട്ടിയ്ക്ക് പിന്തുണ വന്‍തോതില്‍ നഷ്ടമാകുന്നത് ഇതാദ്യമായിരിക്കും. 11.5 ശതമാനം പിന്തുണയാണ് ലേബര്‍ പക്ഷത്തേക്ക് ചായുന്നത്. ചാന്‍സലര്‍ ജെറമി ഹണ്ട് ഉള്‍പ്പെടെ 11 കാബിനറ്റ് മന്ത്രിമാര്‍ തോല്‍ക്കുമെന്നാണ് പ്രവചനം.

ഹണ്ടിന്റെ മണ്ഡലമായ സൗത്ത് വെസ്റ്റ് സറേ ലിബറല്‍ ഡെമോക്രാറ്റുകള്‍ പിടിച്ചെടുക്കുമെന്നാണ് സര്‍വേ പറയുന്നത്. ഈ തോല്‍വി സത്യമായാല്‍ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുന്ന ആദ്യത്തെ ചാന്‍സലറായി ഇദ്ദേഹം മാറും. പെന്നി മോര്‍ഡന്റ്, ഗ്രാന്റ് ഷാപ്‌സ്, ഇയാന്‍ ഡങ്കന്‍ സ്മിത്ത് എന്നിവരുടെ സീറ്റുകളും അപകടാവസ്ഥയിലാണ്.


നിഗല്‍ ഫരാഗിന്റെ റിഫോം പാര്‍ട്ടി ടോറികളുടെ സ്വപ്‌നങ്ങള്‍ക്ക് ഭീഷണിയാകുമെന്നാണ് യൂഗോവ് പഠനം ചൂണ്ടിക്കാണിക്കുന്നു. റിഫോം പാര്‍ട്ടി വിജയിക്കുന്നില്ലെങ്കിലും, സുനാകിന്റെ 96 എംപിമാരെ തോല്‍പ്പിക്കാന്‍ ഇത് വഴിയൊരുക്കുകയും, അതുവഴി ലേബര്‍ പാര്‍ട്ടിക്ക് മൃഗീയ ഭൂരിപക്ഷം ലഭിക്കുന്ന സാഹചര്യവും രൂപപ്പെടുമെന്ന് സര്‍വേ പറയുന്നു.

അതേസമയം, 2019-ല്‍ ബോറിസ് ജോണ്‍സണ്‍ നേടിക്കൊടുത്ത റെഡ് വാള്‍ സീറ്റുകള്‍ എല്ലാം ഇക്കുറി ടോറികളെ കൈവിടുമെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയുടെ പകുതി സീറ്റും ലേബര്‍ പിടിച്ചെടുക്കും. ഈ വിധം വിജയിച്ചാല്‍ സ്റ്റാര്‍മര്‍ 10 വര്‍ഷമെങ്കിലും ഭരണത്തില്‍ ഇരിക്കുമെന്നാണ് പ്രവചനങ്ങള്‍ .

ഏതായാലും നികുതി കുറയ്ക്കല്‍ ഉള്‍പ്പെടെ വരുന്ന ബജറ്റില്‍ കൂടുതല്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉള്‍പ്പെടുത്താന്‍ സുനാകിനും കൂട്ടര്‍ക്കും മേല്‍ സമ്മര്‍ദ്ദം ശക്തമാകും.

  • ബ്രിട്ടനില്‍ ഇവി കാര്‍ ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്
  • കുടിയേറ്റ നയങ്ങള്‍ കര്‍ശനമായി തുടരും; ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഹോം സെക്രട്ടറി
  • ഒരു നൂറ്റാണ്ട് കൈയടക്കി വെച്ച സുരക്ഷിത സീറ്റ് ലേബറിന് നഷ്ടമായി; ഗോര്‍ടണ്‍ & ഡെന്റണ്‍ സീറ്റ് ഗ്രീന്‍സിന്
  • അനധികൃത കുടിയേറ്റക്കാര്‍ക്കും വീടും മിനിമം വേതനവും; എന്‍എച്ച്എസില്‍ സൗജന്യ ചികിത്സ -ചര്‍ച്ചയായി ഗ്രീന്‍സ് പാര്‍ട്ടിയുടെ കുടിയേറ്റ നയം
  • ആത്മഹത്യയെ കുറിച്ച് കൗമാരക്കാര്‍ ഇന്‍സ്റ്റഗ്രാമില്‍ തിരഞ്ഞാല്‍ രക്ഷിതാക്കളെ അറിയിക്കുമെന്ന് മെറ്റ
  • യുകെയില്‍ വിദ്യാഭ്യാസത്തിലും തൊഴിലിലും ഉള്‍പ്പെടാത്ത യുവാക്കളുടെ എണ്ണം 10 ലക്ഷം! ആശങ്കപ്പെടുത്തുന്ന കണക്കുകള്‍
  • കുടിയേറ്റ നിയന്ത്രണം: വിദേശ നഴ്സുമാരുടെ വരവ് 93% ഇടിഞ്ഞു; യുകെയുടെ ആരോഗ്യരംഗം പ്രതിസന്ധിയിലേക്ക്
  • ആദ്യ വീട് വാങ്ങലുകാരുടെ ഇഷ്ട സ്ഥലങ്ങള്‍ മാഞ്ചസ്റ്ററും വൂസ്റ്ററും
  • എന്‍എച്ച്എസ് മറ്റേണിറ്റി കെയര്‍ പരാജയം, തെറ്റുകള്‍ ആവര്‍ത്തിക്കുന്നു; ദേശീയ അന്വേഷണ കണ്ടെത്തലുകള്‍ പുറത്ത്
  • പാക്കിസ്ഥാനികളുടെ ഉപദ്രവം; ലണ്ടനിലെ ഇന്ത്യന്‍ റെസ്റ്റൊറന്റ് പൂട്ടുകയാണെന്ന് ഉടമ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions