യു.കെ.വാര്‍ത്തകള്‍

ലണ്ടന്‍ ട്യൂബില്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ മുതല്‍ കവര്‍ച്ചകള്‍ വരെ പെരുകുന്നു

ലണ്ടന്‍ ട്യൂബ് ശൃംഖലയിലെ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ 75 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തിയതായി ഔദ്യോഗിക കണക്കുകള്‍. ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പോലീസിന്റെ കണക്ക് പ്രകാരം നവംബര്‍ വരെ 12 മാസങ്ങളില്‍ അണ്ടര്‍ഗ്രൗണ്ടില്‍ 3542 സംഭവങ്ങളാണ് രേഖപ്പെടുത്തിയത്. രണ്ട് വര്‍ഷം മുന്‍പ് 2029 കേസുകള്‍ രേഖപ്പെടുത്തിയ ഇടത്താണ് ഈ വര്‍ദ്ധന.

ബലാത്സംഗം ഒഴിച്ചുള്ള 909 ലൈംഗിക കുറ്റകൃത്യങ്ങളാണ് 2023 ഡിസംബര്‍ 1 മുതല്‍ നവംബര്‍ 30 വരെ രേഖപ്പെടുത്തിയത്. ഇതിന് മുന്‍പുള്ള 12 മാസങ്ങളില്‍ 866 കേസുകളാണ് ഉണ്ടായതെന്നും കണക്കുകള്‍ പറയുന്നു. കവര്‍ച്ചകളുടെ എണ്ണത്തില്‍ കുതിച്ചുചാട്ടമുണ്ട്. 442 കേസുകള്‍ രേഖപ്പെടുത്തിയ ഇടത്ത് ഇക്കഴിഞ്ഞ വര്‍ഷം 736 കവര്‍ച്ചകളാണ് അരങ്ങേറിയത്.


പൊതുഗതാഗത സംവിധാനങ്ങളില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വം വേണമെന്ന് വിവരാവകാശ രേഖകള്‍ പ്രകാരം വിവരങ്ങള്‍ നേടിയ ലിബറല്‍ ഡെമോക്രാറ്റ് എംപി സാറാ ഒള്‍നി പറഞ്ഞു. എന്നാല്‍ ഞെട്ടിക്കുന്ന കണക്കുകള്‍ മറ്റൊരു കഥയാണ് പങ്കുവെയ്ക്കുന്നത് അതേസമയം, ലണ്ടന്‍ മേയര്‍ സാദിഖ് ഖാനു നേരെയും വിമര്‍ശനം ഉയരുന്നുണ്ട്. കുറ്റകൃത്യങ്ങള്‍ തടയാന്‍ മേയറും ഗവണ്‍മെന്റും പുതിയ തന്ത്രങ്ങള്‍ മെനയണമെന്ന് ഒള്‍നി ആവശ്യപ്പെടുന്നു. അല്ലാത്തപക്ഷം ലണ്ടന്‍ നഗരത്തിന്റെ് സുരക്ഷിതത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്നാണ് സൂചന.


എന്നാല്‍ ലണ്ടനില്‍ ജോലി ചെയ്യുന്ന കൊലപാതക ഡിറ്റക്ടീവുമാരുടെ എണ്ണം കുറയ്ക്കാന്‍ മെറ്റ് ആലോചിക്കുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്ന ഘട്ടത്തിലാണ് ഈ കണക്കുകള്‍ സ്ഥിതിഗതികള്‍ വെളിവാക്കുന്നത്. സ്രോതസ്സുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ ബജറ്റ് പിടിച്ചുനിര്‍ത്താനാണ് ഡിറ്റക്ടീവുമാരുടെ എണ്ണം വെട്ടിക്കുറയ്ക്കാന്‍ നടപടി വരുന്നത്. ജനത്തിന് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ തടയാന്‍ ആളില്ലെന്ന സ്ഥിതിയിലേക്ക് ഇത് നയിക്കുമെന്നാണ് ആശങ്ക.

  • ബ്രിട്ടനില്‍ ഇവി കാര്‍ ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്
  • കുടിയേറ്റ നയങ്ങള്‍ കര്‍ശനമായി തുടരും; ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഹോം സെക്രട്ടറി
  • ഒരു നൂറ്റാണ്ട് കൈയടക്കി വെച്ച സുരക്ഷിത സീറ്റ് ലേബറിന് നഷ്ടമായി; ഗോര്‍ടണ്‍ & ഡെന്റണ്‍ സീറ്റ് ഗ്രീന്‍സിന്
  • അനധികൃത കുടിയേറ്റക്കാര്‍ക്കും വീടും മിനിമം വേതനവും; എന്‍എച്ച്എസില്‍ സൗജന്യ ചികിത്സ -ചര്‍ച്ചയായി ഗ്രീന്‍സ് പാര്‍ട്ടിയുടെ കുടിയേറ്റ നയം
  • ആത്മഹത്യയെ കുറിച്ച് കൗമാരക്കാര്‍ ഇന്‍സ്റ്റഗ്രാമില്‍ തിരഞ്ഞാല്‍ രക്ഷിതാക്കളെ അറിയിക്കുമെന്ന് മെറ്റ
  • യുകെയില്‍ വിദ്യാഭ്യാസത്തിലും തൊഴിലിലും ഉള്‍പ്പെടാത്ത യുവാക്കളുടെ എണ്ണം 10 ലക്ഷം! ആശങ്കപ്പെടുത്തുന്ന കണക്കുകള്‍
  • കുടിയേറ്റ നിയന്ത്രണം: വിദേശ നഴ്സുമാരുടെ വരവ് 93% ഇടിഞ്ഞു; യുകെയുടെ ആരോഗ്യരംഗം പ്രതിസന്ധിയിലേക്ക്
  • ആദ്യ വീട് വാങ്ങലുകാരുടെ ഇഷ്ട സ്ഥലങ്ങള്‍ മാഞ്ചസ്റ്ററും വൂസ്റ്ററും
  • എന്‍എച്ച്എസ് മറ്റേണിറ്റി കെയര്‍ പരാജയം, തെറ്റുകള്‍ ആവര്‍ത്തിക്കുന്നു; ദേശീയ അന്വേഷണ കണ്ടെത്തലുകള്‍ പുറത്ത്
  • പാക്കിസ്ഥാനികളുടെ ഉപദ്രവം; ലണ്ടനിലെ ഇന്ത്യന്‍ റെസ്റ്റൊറന്റ് പൂട്ടുകയാണെന്ന് ഉടമ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions