യു.കെ.വാര്‍ത്തകള്‍

എ&ഇയില്‍ 12 മണിക്കൂറിലേറെ കാത്തിരുന്ന് 420,000 രോഗികള്‍; നഴ്‌സുമാരില്ലാത്തത് പ്രതിസന്ധി

എ&ഇ വിഭാഗത്തില്‍ എത്തിപ്പെട്ടാലും 12 മണിക്കൂറിലേറെ കാത്തിരിക്കുന്ന രോഗികളുടെ എണ്ണം നാല് വര്‍ഷം കൊണ്ട് 50 മടങ്ങു വര്‍ദ്ധിച്ചെന്ന് പുതിയ കണക്കുകള്‍. കഴിഞ്ഞ വര്‍ഷം എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കാന്‍ റെക്കോര്‍ഡ് 420,000 പേരാണ് സുദീര്‍ഘമായ കാത്തിരിപ്പ് നേരിട്ടത്. 2011-ന് ശേഷം ഏറ്റവും വലിയ വാര്‍ഷിക വര്‍ദ്ധനവാണ് ഇത്.

15 എ&ഇ രോഗികളില്‍ ഒരാള്‍ വീതം 12 മണിക്കൂറിലേറെ 'ട്രോളിയില്‍ കാത്തിരിപ്പ്' നേരിട്ടവരാണ്. 2022-ലെ കണക്കുകളില്‍ നിന്നും 20 ശതമാനമാണ് വര്‍ദ്ധന. 'ഈ കണക്കുകള്‍ക്ക് പിന്നില്‍ മണിക്കൂറുകളോളം ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികളുണ്ട്. സ്വകാര്യതയില്ലാതെ, ആരോഗ്യം സാരമായി മോശമായി അപകടം നേരിടുന്നവര്‍. സുരക്ഷിതമായ നഴ്‌സിംഗ് ലെവല്‍ ഉറപ്പാക്കാന്‍ ഗവണ്‍മെന്റ് തയ്യാറാകുന്നത് വരെ രോഗികള്‍ക്ക് അവര്‍ക്ക് ലഭിക്കേണ്ട അര്‍ഹമായ പരിചരണം കിട്ടില്ല. എന്നുമാത്രമല്ല ഗവണ്‍മെന്റ് നഴ്‌സുമാര്‍ക്ക് മാന്യമായ ശമ്പളം ഉറപ്പാക്കാതെ ആവശ്യത്തിന് ജോലിക്കാരെ ആകര്‍ഷിക്കാനോ, നിലനിര്‍ത്താനോ സാധിക്കുകയുമില്ല', റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗിലെ പട്രീഷ്യ മാര്‍ക്വിസ് പറഞ്ഞു.

നോര്‍ത്ത് മിഡില്‍സെക്‌സ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ഉള്‍പ്പെടെ ചില ട്രസ്റ്റുകളില്‍ പകുതി രോഗികളും അരദിവസത്തിലേറെ കാത്തിരുന്നതായി ലിബറല്‍ ഡെമോക്രാറ്റ് പരിശോധന വ്യക്തമാക്കി. 2019-ല്‍ 8272 ആളുകളാണ് 12 മണിക്കൂറും, അതിലേറെയും എടുത്ത് എ&ഇയില്‍ നിന്നും ആശുപത്രിയില്‍ പ്രവേശനം നേടാന്‍ കാത്തിരുന്നത്. എന്നാല്‍ 2023-ല്‍ ഇത് 419,560 ആയാണ് ഉയര്‍ന്നത്.

എ&ഇയിലെ ഈ ദീര്‍ഘമായ കാത്തിരിപ്പ് അധിക മരണനിരക്കിന് കാരണമാകുന്നുണ്ട്. രോഗാവസ്ഥ മൂര്‍ച്ഛിച്ച് പലരുടെയും ആരോഗ്യസ്ഥിതി ഈ ഘട്ടത്തില്‍ മോശമാകുന്നു. എന്‍എച്ച്എസ് ഡാറ്റ പ്രകാരം ഡിസംബറില്‍ ആശുപത്രിയിലെ ബെഡുകളില്‍ രോഗികളുടെ എണ്ണം ഉയര്‍ന്ന നിലയില്‍ തന്നെ തുടരുകയാണ്. 93.5 ശതമാനം ബെഡുകളിലും ആളുള്ളത് പ്രതിസന്ധി കൂട്ടുന്നു.

  • ബ്രിട്ടനില്‍ ഇവി കാര്‍ ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്
  • കുടിയേറ്റ നയങ്ങള്‍ കര്‍ശനമായി തുടരും; ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഹോം സെക്രട്ടറി
  • ഒരു നൂറ്റാണ്ട് കൈയടക്കി വെച്ച സുരക്ഷിത സീറ്റ് ലേബറിന് നഷ്ടമായി; ഗോര്‍ടണ്‍ & ഡെന്റണ്‍ സീറ്റ് ഗ്രീന്‍സിന്
  • അനധികൃത കുടിയേറ്റക്കാര്‍ക്കും വീടും മിനിമം വേതനവും; എന്‍എച്ച്എസില്‍ സൗജന്യ ചികിത്സ -ചര്‍ച്ചയായി ഗ്രീന്‍സ് പാര്‍ട്ടിയുടെ കുടിയേറ്റ നയം
  • ആത്മഹത്യയെ കുറിച്ച് കൗമാരക്കാര്‍ ഇന്‍സ്റ്റഗ്രാമില്‍ തിരഞ്ഞാല്‍ രക്ഷിതാക്കളെ അറിയിക്കുമെന്ന് മെറ്റ
  • യുകെയില്‍ വിദ്യാഭ്യാസത്തിലും തൊഴിലിലും ഉള്‍പ്പെടാത്ത യുവാക്കളുടെ എണ്ണം 10 ലക്ഷം! ആശങ്കപ്പെടുത്തുന്ന കണക്കുകള്‍
  • കുടിയേറ്റ നിയന്ത്രണം: വിദേശ നഴ്സുമാരുടെ വരവ് 93% ഇടിഞ്ഞു; യുകെയുടെ ആരോഗ്യരംഗം പ്രതിസന്ധിയിലേക്ക്
  • ആദ്യ വീട് വാങ്ങലുകാരുടെ ഇഷ്ട സ്ഥലങ്ങള്‍ മാഞ്ചസ്റ്ററും വൂസ്റ്ററും
  • എന്‍എച്ച്എസ് മറ്റേണിറ്റി കെയര്‍ പരാജയം, തെറ്റുകള്‍ ആവര്‍ത്തിക്കുന്നു; ദേശീയ അന്വേഷണ കണ്ടെത്തലുകള്‍ പുറത്ത്
  • പാക്കിസ്ഥാനികളുടെ ഉപദ്രവം; ലണ്ടനിലെ ഇന്ത്യന്‍ റെസ്റ്റൊറന്റ് പൂട്ടുകയാണെന്ന് ഉടമ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions