യു.കെ.വാര്‍ത്തകള്‍

എ&ഇയില്‍ 12 മണിക്കൂറിലേറെ കാത്തിരുന്ന് 420,000 രോഗികള്‍; നഴ്‌സുമാരില്ലാത്തത് പ്രതിസന്ധി

എ&ഇ വിഭാഗത്തില്‍ എത്തിപ്പെട്ടാലും 12 മണിക്കൂറിലേറെ കാത്തിരിക്കുന്ന രോഗികളുടെ എണ്ണം നാല് വര്‍ഷം കൊണ്ട് 50 മടങ്ങു വര്‍ദ്ധിച്ചെന്ന് പുതിയ കണക്കുകള്‍. കഴിഞ്ഞ വര്‍ഷം എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കാന്‍ റെക്കോര്‍ഡ് 420,000 പേരാണ് സുദീര്‍ഘമായ കാത്തിരിപ്പ് നേരിട്ടത്. 2011-ന് ശേഷം ഏറ്റവും വലിയ വാര്‍ഷിക വര്‍ദ്ധനവാണ് ഇത്.

15 എ&ഇ രോഗികളില്‍ ഒരാള്‍ വീതം 12 മണിക്കൂറിലേറെ 'ട്രോളിയില്‍ കാത്തിരിപ്പ്' നേരിട്ടവരാണ്. 2022-ലെ കണക്കുകളില്‍ നിന്നും 20 ശതമാനമാണ് വര്‍ദ്ധന. 'ഈ കണക്കുകള്‍ക്ക് പിന്നില്‍ മണിക്കൂറുകളോളം ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികളുണ്ട്. സ്വകാര്യതയില്ലാതെ, ആരോഗ്യം സാരമായി മോശമായി അപകടം നേരിടുന്നവര്‍. സുരക്ഷിതമായ നഴ്‌സിംഗ് ലെവല്‍ ഉറപ്പാക്കാന്‍ ഗവണ്‍മെന്റ് തയ്യാറാകുന്നത് വരെ രോഗികള്‍ക്ക് അവര്‍ക്ക് ലഭിക്കേണ്ട അര്‍ഹമായ പരിചരണം കിട്ടില്ല. എന്നുമാത്രമല്ല ഗവണ്‍മെന്റ് നഴ്‌സുമാര്‍ക്ക് മാന്യമായ ശമ്പളം ഉറപ്പാക്കാതെ ആവശ്യത്തിന് ജോലിക്കാരെ ആകര്‍ഷിക്കാനോ, നിലനിര്‍ത്താനോ സാധിക്കുകയുമില്ല', റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗിലെ പട്രീഷ്യ മാര്‍ക്വിസ് പറഞ്ഞു.

നോര്‍ത്ത് മിഡില്‍സെക്‌സ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ഉള്‍പ്പെടെ ചില ട്രസ്റ്റുകളില്‍ പകുതി രോഗികളും അരദിവസത്തിലേറെ കാത്തിരുന്നതായി ലിബറല്‍ ഡെമോക്രാറ്റ് പരിശോധന വ്യക്തമാക്കി. 2019-ല്‍ 8272 ആളുകളാണ് 12 മണിക്കൂറും, അതിലേറെയും എടുത്ത് എ&ഇയില്‍ നിന്നും ആശുപത്രിയില്‍ പ്രവേശനം നേടാന്‍ കാത്തിരുന്നത്. എന്നാല്‍ 2023-ല്‍ ഇത് 419,560 ആയാണ് ഉയര്‍ന്നത്.

എ&ഇയിലെ ഈ ദീര്‍ഘമായ കാത്തിരിപ്പ് അധിക മരണനിരക്കിന് കാരണമാകുന്നുണ്ട്. രോഗാവസ്ഥ മൂര്‍ച്ഛിച്ച് പലരുടെയും ആരോഗ്യസ്ഥിതി ഈ ഘട്ടത്തില്‍ മോശമാകുന്നു. എന്‍എച്ച്എസ് ഡാറ്റ പ്രകാരം ഡിസംബറില്‍ ആശുപത്രിയിലെ ബെഡുകളില്‍ രോഗികളുടെ എണ്ണം ഉയര്‍ന്ന നിലയില്‍ തന്നെ തുടരുകയാണ്. 93.5 ശതമാനം ബെഡുകളിലും ആളുള്ളത് പ്രതിസന്ധി കൂട്ടുന്നു.

  • നാഷണല്‍ എക്‌സ്പ്രസ് കോച്ച് ഡ്രൈവറായി ബോണ്‍മൗത്തിലെ മലയാളി നഴ്‌സ്
  • യുകെയില്‍ ഡ്രൈവിങ് ലൈസന്‍സ്, റോഡ് നിയമങ്ങളില്‍ മാറ്റങ്ങള്‍ 18 മുതല്‍
  • ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന് വൈദിക ക്ഷാമം; 11 പള്ളിക്ക് ഒരു വികാരി മാത്രം
  • സ്മാര്‍ട്ട് മോട്ടോര്‍വേകളിലെ കാമറകള്‍ക്ക് പിഴവ്; ആയിരക്കണക്കിന് ഡ്രൈവര്‍മാരുടെ പിഴ റദ്ദാക്കി
  • ആദ്യ വീട് വാങ്ങുന്നവര്‍ എടുക്കുന്ന മോര്‍ട്ട്‌ഗേജ് റെക്കോര്‍ഡില്‍; ശമ്പളവര്‍ധനയും അഫോര്‍ഡബിലിറ്റി ടെസ്റ്റുകള്‍ മയപ്പെട്ടതും നേട്ടം
  • സ്ട്രീറ്റിംഗിന്റെ അഭ്യര്‍ത്ഥന തള്ളി തുടരെ അഞ്ച് ദിവസം പണിമുടക്കാനുള്ള തീരുമാനവുമായി റസിഡന്റ് ഡോക്ടര്‍മാര്‍ മുന്നോട്ട്
  • പ്രസവശേഷമുള്ള രക്തസ്രാവം: ഇംഗ്ലണ്ടില്‍ സ്ത്രീകളില്‍ അപകടസാധ്യത കൂടി വരുന്നു
  • സ്ത്രീകള്‍ക്കും, പെണ്‍കുട്ടികള്‍ക്കും എതിരായ അക്രമങ്ങള്‍ തടയാന്‍ ബൃഹത് പദ്ധതി; ബലാത്സംഗ കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം
  • പലിശ നിരക്ക് കുറച്ച് തുടങ്ങിയതോടെ 3 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ മോര്‍ട്ടഗേജ് നിരക്ക് വിപണിയില്‍
  • സ്റ്റാര്‍മറുടെ ക്രിസ്മസ് ആഘോഷത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അതിഥി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions