യു.കെ.വാര്‍ത്തകള്‍

ബ്രിട്ടനില്‍ മരുന്ന് ക്ഷാമം രൂക്ഷം; 70 ഓളം പ്രിസ്‌ക്രിപ്ഷന്‍ മരുന്നുകളുടെ സ്റ്റോക്ക് കുറവ്

ബ്രിട്ടനില്‍ ചില മരുന്നുകളുടെ ക്ഷാമം രോഗികള്‍ക്ക് ഏറെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് ഫാര്‍മസിസ്റ്റുകള്‍. പ്രമേഹത്തിനുള്ള മരുന്നുകള്‍, ഹോര്‍മോണ്‍ ചികിത്സയ്ക്ക് ഉപയോഗിക്കുന്നവയോക്കെ ഇതില്‍ ഉള്‍പ്പെടും. മൊത്ത വിതരണക്കാര്‍, കെമിസ്റ്റുകള്‍ക്ക് അയച്ച ഔട്ട്-ഓഫ്-സ്റ്റോക്ക് ബുള്ളറ്റിന്‍ പ്രകാരം 70 ഓളം മരുന്നുകളാണ് സ്റ്റോക്കില്‍ ഇല്ലാത്തതോ പരിമിതമായ സ്റ്റോക്ക് മാത്രമുള്ളതോ ആയി ഉള്ളത്.


ഹോര്‍മോണ്‍ റീപ്ലേസ്മെന്റ് തെറാപ്പി (എച്ച് ആര്‍ ടി), പ്രമേഹം, എപിലെപ്സി തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ ഇതില്‍ ഉള്‍പ്പെടും. ഇതില്‍ ചില മരുന്നുകള്‍ ഈ മാസം അവസാനത്തോടെ സാധാരണ നിലയില്‍ സ്റ്റോക്ക് ചെയ്യാന്‍ ആകുമെന്ന് ഉദ്പാദകര്‍ കരുതുന്നതായും ബുള്ളറ്റിനില്‍ പറയുന്നു. എന്നാല്‍, അവയില്‍ ചിലവ വിപണിയില്‍ എത്തണമെങ്കില്‍ ഡിസംബര്‍ വരെ കാത്തിരിക്കേണ്ടതായും വരും. മറ്റു ചിലത് എന്ന് ലഭ്യമാകുമെന്ന് പറയാന്‍ പോലും ആകാത്ത സഹചര്യമാണ്.


രോഗികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് വാച്ച് ഇംഗ്ലണ്ട് അടുത്തിടെ, 1650 പേരില്‍ നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തിയത് ഏകദേശം 24% പേര്‍ക്ക്, നിര്‍ദ്ദേശിച്ച മരുന്നുകള്‍ ലഭ്യമാകുന്നില്ല എന്നാണ്. ഫാര്‍മസികളില്‍ അവ സ്റ്റോക്ക് ഇല്ലാത്തതാണ് കാരണം. സുപ്രധാനമായ ചില മരുന്നുകളുടെ ലഭ്യതയില്ലായ്മ രോഗികള്‍ക്ക് കനത്ത ആഘാതം സൃഷ്ടിച്ചേക്കുമെന്ന് ഭയക്കുന്നതായി അസ്സോസിയേഷന്‍ ഓഫ് ഇന്‍ഡിപെന്‍ഡന്റ് മള്‍ട്ടിപ്പിള്‍ ഫാര്‍മസീസ്ചീഫ് എക്സിക്യുട്ടീവ്, ഡോ ലെയ്ല ഹാന്‍ബെക്ക് പറഞ്ഞു.


ഇത്തരത്തിലുള്ള മരുന്നുകളുടെ ആവശ്യമായ സ്റ്റോക്ക് സൂക്ഷിക്കാന്‍ ഫാര്‍മസികള്‍ ശ്രമിക്കാറുണ്ടെന്നും എന്നാല്‍, പലപ്പോഴും മൊത്ത വിതരണക്കാരുടെ കൈവശം അത് ലഭ്യമാകാറില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇത്തരം മരുന്നുകള്‍ കുറിച്ചു തന്നാല്‍, പരമാവധി ഫാര്‍മസികളില്‍ അവയ്ക്കായി അന്വേഷിക്കണം എന്ന് ഡോ. ലെയ്ല ഹാന്‍ബെക്ക് പറയുന്നു. എന്നിട്ടും ലഭ്യമല്ലെങ്കില്‍, തിരികെ ഡോക്ടറുടെ സമീപമെത്തി പകരം മറ്റൊരു മരുന്ന് കുറിച്ച് തരാന്‍ ആവശ്യപ്പെടണമെന്നും അവര്‍ പറയുന്നു.


ഓണ്‍ലൈന്‍ വഴി, നിയമവിരുദ്ധമായ മാര്‍ഗ്ഗങ്ങളിലൂടെ ആ മരുന്നുകള്‍ വാങ്ങാന്‍ ശ്രമിക്കരുതെന്നും അത് അപകടമാണെന്നും അവര്‍ മുന്നറിയിപ്പും നല്‍കുന്നു. വിതരണ ശൃംഖലയില്‍ വന്ന പ്രശ്നങ്ങളാണ് മരുന്നുകളുടെ ക്ഷാമത്തിന് കാരണമായതെന്ന് ഡോ. ഹാന്‍ബെക്ക് പറയുന്നു. ഫാക്ടറികളില്‍ ഉദ്പാദനവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍, ആവശ്യത്തിനനുസരിച്ച് മരുന്നുകല്‍ ലഭ്യമാക്കാന്‍ കഴിയുന്നില്ല. സുപ്രധാന ചേരുവകളുടെ ലഭ്യത കുറവ് ഉള്‍പ്പടെ പല കാരണങ്ങളും ഉദ്പാദന മേഖലയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.

  • നാഷണല്‍ എക്‌സ്പ്രസ് കോച്ച് ഡ്രൈവറായി ബോണ്‍മൗത്തിലെ മലയാളി നഴ്‌സ്
  • യുകെയില്‍ ഡ്രൈവിങ് ലൈസന്‍സ്, റോഡ് നിയമങ്ങളില്‍ മാറ്റങ്ങള്‍ 18 മുതല്‍
  • ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന് വൈദിക ക്ഷാമം; 11 പള്ളിക്ക് ഒരു വികാരി മാത്രം
  • സ്മാര്‍ട്ട് മോട്ടോര്‍വേകളിലെ കാമറകള്‍ക്ക് പിഴവ്; ആയിരക്കണക്കിന് ഡ്രൈവര്‍മാരുടെ പിഴ റദ്ദാക്കി
  • ആദ്യ വീട് വാങ്ങുന്നവര്‍ എടുക്കുന്ന മോര്‍ട്ട്‌ഗേജ് റെക്കോര്‍ഡില്‍; ശമ്പളവര്‍ധനയും അഫോര്‍ഡബിലിറ്റി ടെസ്റ്റുകള്‍ മയപ്പെട്ടതും നേട്ടം
  • സ്ട്രീറ്റിംഗിന്റെ അഭ്യര്‍ത്ഥന തള്ളി തുടരെ അഞ്ച് ദിവസം പണിമുടക്കാനുള്ള തീരുമാനവുമായി റസിഡന്റ് ഡോക്ടര്‍മാര്‍ മുന്നോട്ട്
  • പ്രസവശേഷമുള്ള രക്തസ്രാവം: ഇംഗ്ലണ്ടില്‍ സ്ത്രീകളില്‍ അപകടസാധ്യത കൂടി വരുന്നു
  • സ്ത്രീകള്‍ക്കും, പെണ്‍കുട്ടികള്‍ക്കും എതിരായ അക്രമങ്ങള്‍ തടയാന്‍ ബൃഹത് പദ്ധതി; ബലാത്സംഗ കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം
  • പലിശ നിരക്ക് കുറച്ച് തുടങ്ങിയതോടെ 3 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ മോര്‍ട്ടഗേജ് നിരക്ക് വിപണിയില്‍
  • സ്റ്റാര്‍മറുടെ ക്രിസ്മസ് ആഘോഷത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അതിഥി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions