യു.കെ.വാര്‍ത്തകള്‍

ചെറിയ കുട്ടികള്‍ക്കെതിരായ ചൂഷണവും ക്രൂരതയും: 2 കന്യാസ്ത്രീകള്‍ക്കും കെയര്‍ വര്‍ക്കര്‍ക്കും ജയില്‍ശിക്ഷ

സ്‌കോട്ടിഷ് അനാഥാലയത്തില്‍ ചെറിയ കുട്ടികളെ ചൂഷണത്തിന് വിധേയമാക്കിയ കേസില്‍ രണ്ട് കന്യാസ്ത്രീകള്‍ക്കും ഒരു കെയര്‍ വര്‍ക്കര്‍ക്കും മൂന്ന് വര്‍ഷം വീതം ജയില്‍ശിക്ഷ. 79-കാരി സിസ്റ്റര്‍ സാറാ മക്‌ഡെര്‍മോട്ട്, 79-കാരി സിസ്റ്റര്‍ എലീന്‍ ഇഗോയ്, കെയറര്‍ 76-കാരി മാര്‍ഗററ്റ് ഹ്യൂഗ്‌സ് എന്നിവരാണ് ലാന്‍മാര്‍ക്കിലെ സ്‌മൈലം പാര്‍ക്കില്‍ കുട്ടികളെ ക്രൂരമായ അവസ്ഥകളിലൂടെ നയിച്ചത് എന്നാണു കേസ് .

1969 മുതല്‍ 1981 വരെ നീണ്ട ക്രൂരതകള്‍ മൂന്ന് സ്ത്രീകളും എയര്‍ഡ്രൈ ഷെറിഫ് കോടതി വിചാരണയില്‍ നിഷേധിച്ചു. ഓര്‍ഡര്‍ ഓഫ് ദി ഡോട്ടേഴ്‌സ് ഓഫ് ചാരിറ്റി ഓപ് സെന്റ് വിന്‍സന്റ് ഡീ പോളിന്റെ പരിചരണത്തില്‍ ഉണ്ടായിരുന്ന കുട്ടികള്‍ക്ക് നേരെ നടന്ന ക്രൂരവും, പ്രകൃതിവിരുദ്ധവുമായ കൃത്യങ്ങള്‍ മൂന്ന് ദിവസം കൊണ്ടാണ് ഇവരെ ജൂറി കുറ്റക്കാരായി വിധിച്ചത്.

മൂന്ന് സ്ത്രീകള്‍ക്കും മൂന്ന് വര്‍ഷം വീതം ജയില്‍ശിക്ഷ നല്‍കാതെ മറ്റ് മാര്‍ഗ്ഗമില്ലെന്ന് ഷെറിഫ് സ്‌കോട്ട് പാറ്റിസണ്‍ പറഞ്ഞു. ആറാഴ്ച നീണ്ട വിചാരണയില്‍ അനാഥാലയത്തില്‍ തങ്ങള്‍ നേരിട്ട മോശം പരിചരണത്തിന്റെ കഥകള്‍ വിശദീകരിച്ചു. അനാഥാലയത്തിലെ ടോയ്‌ലറ്റില്‍ സഹോദരനെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കുന്നതിന് സാക്ഷിയാതോടെ വിവരം റിപ്പോര്‍ട്ട് ചെയ്തതിന് മക്‌ഡെര്‍മോര്‍ട്ട് മര്‍ദ്ദിച്ചതായി ഒരു സ്ത്രീ വെളിപ്പെടുത്തി.


കുട്ടികളെ ചൂഷണത്തിന് ഇരയാക്കിയതിന് 15 വര്‍ഷം ജയില്‍ശിക്ഷ നേരിടുന്ന വോളണ്ടിയര്‍ വര്‍ക്കര്‍ ബ്രയാന്‍ ഡെയ്‌ലിയാണ് മൂന്ന് വയസ്സുള്ള കുട്ടിയെ ചൂഷണത്തിന് വിധേയമാക്കിയത്. എന്നാല്‍ വിഷയം അന്വേഷിക്കാതെ കാത്തലിക് ഇടത്തില്‍ ഇത്തരം വൃത്തികെട്ട ശീലങ്ങള്‍ കൊണ്ടുവരുന്നതായി ആരോപിച്ച് സിസ്റ്റര്‍ അടിക്കുകയാണ് ചെയ്തതെന്ന് ഇവര്‍ പറയുന്നു.


മറ്റ് കുട്ടികളെ മര്‍ദ്ദിക്കുക, സ്വന്തം ശര്‍ദ്ദില്‍ ഭക്ഷിപ്പിക്കുക, തലമുടിയില്‍ പിടിച്ച് വലിക്കുക, വെള്ളത്തില്‍ കുട്ടികളെ മുക്കിപ്പിടിക്കുക തുടങ്ങിയ ക്രൂരതകളും ഇവിടെ അരങ്ങേറി. കുട്ടികള്‍ക്ക് എതിരായ ക്രൂരതകള്‍ സൃഷ്ടിക്കുന്ന ആഘാതം തിരിച്ചറിഞ്ഞില്ലെന്നും ജൂറി ചൂണ്ടിക്കാണിച്ചു.



  • ബ്രിട്ടനില്‍ ഇവി കാര്‍ ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്
  • കുടിയേറ്റ നയങ്ങള്‍ കര്‍ശനമായി തുടരും; ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഹോം സെക്രട്ടറി
  • ഒരു നൂറ്റാണ്ട് കൈയടക്കി വെച്ച സുരക്ഷിത സീറ്റ് ലേബറിന് നഷ്ടമായി; ഗോര്‍ടണ്‍ & ഡെന്റണ്‍ സീറ്റ് ഗ്രീന്‍സിന്
  • അനധികൃത കുടിയേറ്റക്കാര്‍ക്കും വീടും മിനിമം വേതനവും; എന്‍എച്ച്എസില്‍ സൗജന്യ ചികിത്സ -ചര്‍ച്ചയായി ഗ്രീന്‍സ് പാര്‍ട്ടിയുടെ കുടിയേറ്റ നയം
  • ആത്മഹത്യയെ കുറിച്ച് കൗമാരക്കാര്‍ ഇന്‍സ്റ്റഗ്രാമില്‍ തിരഞ്ഞാല്‍ രക്ഷിതാക്കളെ അറിയിക്കുമെന്ന് മെറ്റ
  • യുകെയില്‍ വിദ്യാഭ്യാസത്തിലും തൊഴിലിലും ഉള്‍പ്പെടാത്ത യുവാക്കളുടെ എണ്ണം 10 ലക്ഷം! ആശങ്കപ്പെടുത്തുന്ന കണക്കുകള്‍
  • കുടിയേറ്റ നിയന്ത്രണം: വിദേശ നഴ്സുമാരുടെ വരവ് 93% ഇടിഞ്ഞു; യുകെയുടെ ആരോഗ്യരംഗം പ്രതിസന്ധിയിലേക്ക്
  • ആദ്യ വീട് വാങ്ങലുകാരുടെ ഇഷ്ട സ്ഥലങ്ങള്‍ മാഞ്ചസ്റ്ററും വൂസ്റ്ററും
  • എന്‍എച്ച്എസ് മറ്റേണിറ്റി കെയര്‍ പരാജയം, തെറ്റുകള്‍ ആവര്‍ത്തിക്കുന്നു; ദേശീയ അന്വേഷണ കണ്ടെത്തലുകള്‍ പുറത്ത്
  • പാക്കിസ്ഥാനികളുടെ ഉപദ്രവം; ലണ്ടനിലെ ഇന്ത്യന്‍ റെസ്റ്റൊറന്റ് പൂട്ടുകയാണെന്ന് ഉടമ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions