യു.കെ.വാര്‍ത്തകള്‍

മീസില്‍സ്; ദേശീയ ഗുരുതരാവസ്ഥ പ്രഖ്യാപിച്ച് യുകെ; അടിയന്തര വാക്‌സിനേഷന്‍ വേണമെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍

യുകെയില്‍ പടര്‍ന്നുപിടിക്കുന്ന മീസില്‍സ് പകര്‍ച്ചവ്യാധിയ്‌ക്കെതിരെ അടിയന്തര വാക്‌സിനേഷന്‍ പദ്ധതി അനിവാര്യമെന്ന് ആരോഗ്യ മേധാവികള്‍. ദേശീയ ഗുരുതരാവസ്ഥ പ്രഖ്യാപിച്ച യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി മാരകമായ വൈറസിന് എതിരെ വളരെ കുറച്ച് കുട്ടികള്‍ക്ക് മാത്രമാണ് സുരക്ഷയുള്ളതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.


കുട്ടികള്‍ക്ക് മീസില്‍സ്, മംസ്, റുബെല്ലാ വാക്‌സിന്‍ എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ ഏജന്‍സി ചീഫ് എക്‌സിക്യൂട്ടീവ് ജെന്നി ഹാരീസ് രക്ഷിതാക്കളോട് ആവശ്യപ്പെട്ടു. എല്ലാ പ്രശ്‌നങ്ങളും പ്രതിസന്ധിയായി വളരുന്ന അവസ്ഥയാണ് യുകെ നേരിടുന്നതെന്ന് ഹാരീസ് ചൂണ്ടിക്കാണിച്ചു. 2016-ല്‍ ബ്രിട്ടനെ ലോകാരോഗ്യ സംഘടന മീസില്‍സ് മുക്ത രാജ്യമായി പ്രഖ്യാപിച്ച സ്ഥാനത്താണ് ഈ തിരിച്ചുപോക്ക്.


ഫ്ലൂവിന് സമാനമായ ലക്ഷണങ്ങളും, ബുദ്ധിമുട്ടിക്കുന്ന റാഷസും ലക്ഷണങ്ങളായി കാണുന്ന രോഗം 5000 പേരില്‍ ഒരാളെ വീതം മരണത്തിലേക്ക് നയിക്കുന്നുണ്ട്. രാജ്യത്ത് മീസില്‍സിന് എതിരായ വാക്‌സിനേഷന്‍ നിരക്കില്‍ വലിയ തോതില്‍ ഇടിവ് സംഭവിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ലണ്ടനിലും, വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലുമാണ് സ്ഥിതി ഏറ്റവും രൂക്ഷം.


വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സില്‍ ഒക്ടോബര്‍ 1 മുതല്‍ ഏതാണ്ട് മുന്നൂറിലേറെ കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഭൂരിഭാഗം കേസുകളും പത്ത് വയസ്സില്‍ താഴെയുള്ളവരാണ്. ദേശീയ സംഭവമായി പ്രഖ്യാപിച്ചതോടെ പൊതുജനങ്ങള്‍ക്ക് ഉയര്‍ന്ന ആരോഗ്യ അപകടമായി ഈ മാറുന്നുവെന്നാണ് സൂചിപ്പിക്കുന്നത്.


95 കവറേജെങ്കിലും വാക്‌സിനേഷനില്‍ ഉണ്ടാകണമെന്ന് ജെന്നി ഹാരീസ് ചൂണ്ടിക്കാണിക്കുന്നു. ചില സമൂഹങ്ങളില്‍ വാക്‌സിനേഷന്‍ അപകടകരമായ തോതില്‍ കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിലെ 84.5% കുട്ടികള്‍ക്കാണ് രണ്ട് ഡോസ് എംഎംആര്‍ വാക്‌സിനും ലഭിച്ചത്. 2010/11ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ തോതാണിത്.

  • നാഷണല്‍ എക്‌സ്പ്രസ് കോച്ച് ഡ്രൈവറായി ബോണ്‍മൗത്തിലെ മലയാളി നഴ്‌സ്
  • യുകെയില്‍ ഡ്രൈവിങ് ലൈസന്‍സ്, റോഡ് നിയമങ്ങളില്‍ മാറ്റങ്ങള്‍ 18 മുതല്‍
  • ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന് വൈദിക ക്ഷാമം; 11 പള്ളിക്ക് ഒരു വികാരി മാത്രം
  • സ്മാര്‍ട്ട് മോട്ടോര്‍വേകളിലെ കാമറകള്‍ക്ക് പിഴവ്; ആയിരക്കണക്കിന് ഡ്രൈവര്‍മാരുടെ പിഴ റദ്ദാക്കി
  • ആദ്യ വീട് വാങ്ങുന്നവര്‍ എടുക്കുന്ന മോര്‍ട്ട്‌ഗേജ് റെക്കോര്‍ഡില്‍; ശമ്പളവര്‍ധനയും അഫോര്‍ഡബിലിറ്റി ടെസ്റ്റുകള്‍ മയപ്പെട്ടതും നേട്ടം
  • സ്ട്രീറ്റിംഗിന്റെ അഭ്യര്‍ത്ഥന തള്ളി തുടരെ അഞ്ച് ദിവസം പണിമുടക്കാനുള്ള തീരുമാനവുമായി റസിഡന്റ് ഡോക്ടര്‍മാര്‍ മുന്നോട്ട്
  • പ്രസവശേഷമുള്ള രക്തസ്രാവം: ഇംഗ്ലണ്ടില്‍ സ്ത്രീകളില്‍ അപകടസാധ്യത കൂടി വരുന്നു
  • സ്ത്രീകള്‍ക്കും, പെണ്‍കുട്ടികള്‍ക്കും എതിരായ അക്രമങ്ങള്‍ തടയാന്‍ ബൃഹത് പദ്ധതി; ബലാത്സംഗ കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം
  • പലിശ നിരക്ക് കുറച്ച് തുടങ്ങിയതോടെ 3 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ മോര്‍ട്ടഗേജ് നിരക്ക് വിപണിയില്‍
  • സ്റ്റാര്‍മറുടെ ക്രിസ്മസ് ആഘോഷത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അതിഥി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions