യു.കെ.വാര്‍ത്തകള്‍

ലണ്ടനില്‍ മലയാളിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ 17 കാരന് 24 മാസം മാത്രം തടവുശിക്ഷ; എതിര്‍പ്പ് ശക്തം


ലണ്ടനില്‍ മലയാളി ജെറാള്‍ഡ് നെറ്റോയെന്ന 62 കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ 17 കാരനായ പ്രതിയ്ക്ക് 24 മാസം മാത്രം തടവുശിക്ഷ വിധിച്ച് കോടതി. ഹാന്‍വെല്ലില്‍ 2023 മാര്‍ച്ചിലായിരുന്നു ജെറാള്‍ഡ് നെറ്റോ എന്ന തിരുവനന്തപുരം സ്വദേശിയെ മര്‍ദ്ദിച്ചു കൊന്നത്. അതേസമയം വിധിയില്‍ കുടുംബത്തിന് തൃപ്തിയില്ല.

ജെറാള്‍ഡ് നെറ്റോയെ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. റോഡരികില്‍ മര്‍ദ്ദനമേറ്റ് അവശനായി കിടന്ന ജെറാള്‍ഡിനെ പോലീസിന്റെ പട്രോള്‍ സംഘമായിരുന്നു ആശുപത്രിയില്‍ എത്തിച്ചത്. അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ച ജെറാള്‍ഡിനെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. തിരുവനന്തപുരം പുത്തന്‍തോപ്പ് സ്വദേശിയാണ് ജെറാള്‍ഡ് നെറ്റോ.

കുറ്റകൃത്യം നടക്കുന്ന സമയത്ത് പ്രതിക്ക് 16 വയസ്സായിരുന്നു. അതിനാല്‍ തന്നെ 24 മാസത്തെ ശിക്ഷക്കാലയളവില്‍ 12 മാസക്കാലം കറക്ഷണല്‍ ഹോമിലും അതിനു ശേഷമുള്ള 12 മാസക്കാലം കമ്മ്യുണിറ്റിയില്‍ സൂപ്പര്‍ വിഷനില്‍ ആയിരിക്കണം എന്നുമാണ് വിധിയില്‍ പറഞ്ഞിരിക്കുന്നത്. കുറ്റകൃത്യം നടന്നതില്‍, മരണമടഞ്ഞ നെറ്റോക്ക് ഒരു പങ്കുമില്ലെന്നും അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും യാതൊരു പ്രകോപനവും ഉണ്ടായിരുന്നില്ല എന്നും കോടതി നിരീക്ഷിച്ചു.


അതേസമയം, പ്രതിക്ക് കൂടുതല്‍ കര്‍ശനമായ വ്യവസ്ഥകള്‍ വിധിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ജെറാള്‍ഡിന്റെ മകള്‍ ജെന്നിഫര്‍ ഒരു ഓണ്‍ലൈന്‍ പെറ്റീഷന്‍ ആരംഭിച്ചിട്ടുണ്ട്. വിചാരണ സമയത്ത് ജാമ്യത്തില്‍ ആയിരുന്ന പ്രതി രണ്ടു തവണ ഇലക്ട്രോണിക് ടാഗ് വ്യവസ്ഥകള്‍ ലംഘിച്ചിരുന്നു എന്നും അതിന്റെ പേരില്‍ കോടതിയിലേക്ക് വിളിപ്പിച്ചിരുന്നു എന്നും മകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 19ന് അക്‌സ്ബ്രിഡ്ജ് റോഡിലെ ഡ്യുക്ക് ഓഫ് യോര്‍ക്ക് പബ്ബില്‍ നിന്നിറങ്ങിയ ജെറാള്‍ഡ് റോഡിന്റെ മറുവശത്ത് നില്‍ക്കുകയായിരുന്ന കൗമാരക്കാരനും സുഹൃത്തുക്കള്‍ക്കും ഷേക്ക് ഹാന്‍ഡ് നല്‍കിയതായി പോലീസ് പറയുന്നു. എന്നാല്‍, ഈ കൗമാരക്കാരന്‍, ജെറാള്‍ഡിന്റെ പാന്റ് വലിച്ചൂരി അദ്ദേഹത്തെ അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ ഉന്തിലും തള്ളിലുമായിരുന്നു ജെറാള്‍ഡ് നിലത്തു വീഴുന്നത്. ഒരിക്കല്‍ നിലത്തു വീണ് എഴുന്നേറ്റ അദ്ദേഹത്തെ വീണ്ടും തള്ളി താഴെയിടുന്ന സിസിടിവി ദൃശ്യം ലഭ്യമാണ്.

പ്രതിക്കൊപ്പമുണ്ടായിരുന്ന 20കാരന് നേരത്തെ തന്നെ ജാമ്യം അനുവദിച്ചിരുന്നു. ജെറാള്‍ഡിന്റെ നില ഗുരുതരമാണെന്ന് മനസിലാക്കിയ പ്രതികള്‍ പ്രദേശത്തു നിന്നും ഓടി രക്ഷപെടാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ സഹായാഭ്യര്‍ഥന കേട്ട് പാഞ്ഞെത്തിയ മെട്രോപൊളിറ്റന്‍ പോലീസ് പ്രദേശമാകെ സീല്‍ ചെയ്തു വളഞ്ഞ് പിടികൂടുകയായിരുന്നു.

  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • ഡോക്ടര്‍മാരുടെ അഞ്ച് ദിവസ സമരം; 60,000 ഓപ്പറേഷനുകളും, അപ്പോയിന്റ്‌മെന്റുകളും റദ്ദാക്കേണ്ടി വരും; ക്രിസ്മസ് കാലം ദുരിതമാകും
  • നാഷണല്‍ എക്‌സ്പ്രസ് കോച്ച് ഡ്രൈവറായി ബോണ്‍മൗത്തിലെ മലയാളി നഴ്‌സ്
  • യുകെയില്‍ ഡ്രൈവിങ് ലൈസന്‍സ്, റോഡ് നിയമങ്ങളില്‍ മാറ്റങ്ങള്‍ 18 മുതല്‍
  • ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന് വൈദിക ക്ഷാമം; 11 പള്ളിക്ക് ഒരു വികാരി മാത്രം
  • സ്മാര്‍ട്ട് മോട്ടോര്‍വേകളിലെ കാമറകള്‍ക്ക് പിഴവ്; ആയിരക്കണക്കിന് ഡ്രൈവര്‍മാരുടെ പിഴ റദ്ദാക്കി
  • ആദ്യ വീട് വാങ്ങുന്നവര്‍ എടുക്കുന്ന മോര്‍ട്ട്‌ഗേജ് റെക്കോര്‍ഡില്‍; ശമ്പളവര്‍ധനയും അഫോര്‍ഡബിലിറ്റി ടെസ്റ്റുകള്‍ മയപ്പെട്ടതും നേട്ടം
  • സ്ട്രീറ്റിംഗിന്റെ അഭ്യര്‍ത്ഥന തള്ളി തുടരെ അഞ്ച് ദിവസം പണിമുടക്കാനുള്ള തീരുമാനവുമായി റസിഡന്റ് ഡോക്ടര്‍മാര്‍ മുന്നോട്ട്
  • പ്രസവശേഷമുള്ള രക്തസ്രാവം: ഇംഗ്ലണ്ടില്‍ സ്ത്രീകളില്‍ അപകടസാധ്യത കൂടി വരുന്നു
  • സ്ത്രീകള്‍ക്കും, പെണ്‍കുട്ടികള്‍ക്കും എതിരായ അക്രമങ്ങള്‍ തടയാന്‍ ബൃഹത് പദ്ധതി; ബലാത്സംഗ കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions