ആരോഗ്യം

അല്‍ഷിമേഴ്‌സ് പടരുമോ ? ഓര്‍മ്മയെ കവരുന്ന രോഗം അഞ്ച് പേര്‍ക്കിടയില്‍ പിടിപെട്ടതായികണ്ടെത്തല്‍

ഓര്‍മ്മയെ കവരുന്ന അല്‍ഷിമേഴ്‌സ് മനുഷ്യര്‍ക്കിടയില്‍ പടരാന്‍ സാധ്യതയുണ്ടെന്ന് ആദ്യമായി പഠനം കണ്ടെത്തി. അല്‍ഷിമേഴ്‌സ് രോഗാവസ്ഥ ചുരുങ്ങിയത് അഞ്ച് പേര്‍ക്കിടയില്‍ പകര്‍ന്നതായാണ് വിദഗ്ധര്‍ കണ്ടെത്തിയിരിക്കുന്നത്. നിലവില്‍ നിരോധിക്കപ്പെട്ട ഹോര്‍മോണ്‍ ചികിത്സകളാണ് ഇതിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തല്‍.


കുട്ടികളായിരിക്കവെ വളര്‍ച്ചാ ഹോര്‍മോണുകള്‍ ഇഞ്ചക്ഷന്‍ ചെയ്ത 1848 പേരിലാണ് പഠനം നടത്തിയത്. അഞ്ച് പേരിലാണ് ഗുരുതരമായ ഡിമെന്‍ഷ്യ ബാധ സ്ഥിരീകരിച്ചത്. ഇതോടെ ഈ ചികിത്സ ലഭിച്ച മറ്റുള്ളവരും അപകടം നേരിടുന്നതായാണ് വ്യക്തമാകുന്നത്.


1958 മുതല്‍ 1985 വരെ കാലത്ത് യുകെയിലും, യുഎസിലും അസാധാരണ വളര്‍ച്ചാ കുറവ് നേരിട്ട കുട്ടികളിലാണ് വളര്‍ച്ച ത്വരിതപ്പെടുത്താന്‍ ഹോര്‍മോണുകള്‍ നല്‍കിയത്. എന്നാല്‍ ഈ സാങ്കേതികവിദ്യ ഭേദപ്പെടുത്താന്‍ കഴിയാത്ത ബ്രെയിന്‍ ഡിസോര്‍ഡറിന് കാരണമാകുന്നുവെന്ന് കണ്ടെത്തിയതോടെയാണ് ഇത് നിരോധിക്കപ്പെട്ടത്.


ഇതോടെയാണ് മറ്റ് മെഡിക്കല്‍, സര്‍ജിക്കല്‍ പ്രൊസീജ്യറുകള്‍ അല്‍ഷിമേഴ്‌സിനെ പകര്‍ത്താന്‍ കാരണമാകുമെന്ന് അക്കാഡമിക്കുകള്‍ കരുതുന്നത്. ആശുപത്രിയിലെ സ്റ്റെറിലൈസഷന്‍ രീതികളില്‍ തലച്ചോറിനെ കൊലപ്പെടുത്തുന്ന പ്രിയോണ്‍സായി ഇവയ്ക്ക് സ്ഥിതി ചെയ്യാന്‍ സാധിക്കും. ന്യൂറോണ്‍സിന് ചുറ്റും അസാധാരണമായ തോതില്‍ പ്രോട്ടീന്‍ രൂപപ്പെടുന്നതാണ് അല്‍ഷിമേഴ്‌സിന് കാരണമെന്നാണ് കരുതുന്നത്.

  • എന്‍എച്ച്എസില്‍ കാന്‍സര്‍ ചികിത്സയ്ക്ക് പ്രതീക്ഷയായി 'സൈറ്റോകൈന്‍ റിലീസ് സിന്‍ഡ്രോം' തടയാന്‍ മരുന്ന് പരീക്ഷണം തുടങ്ങി
  • സ്തനാര്‍ബുദ രോഗികളില്‍ പലര്‍ക്കും കീമോതെറാപ്പി ഒഴിവാക്കാം; പുതിയ കണ്ടെത്തല്‍
  • യുകെയില്‍ ഒരോ 80 സെക്കന്റിലും ഒരാള്‍ക്ക് കാന്‍സര്‍ സ്ഥിരീകരിക്കുന്നു
  • നേരത്തെയുള്ള രോഗനിര്‍ണയവും ചികിത്സയും; യുകെയില്‍ കാന്‍സര്‍ മരണനിരക്ക് മൂന്നിലൊന്നു കുറഞ്ഞു
  • യുകെയില്‍ ഓരോ 75 സെക്കന്‍ഡിലും ഒരാളില്‍ കാന്‍സര്‍ സ്ഥിരീകരിക്കുന്നു; രോഗം കണ്ടെത്താന്‍ പുതിയ പദ്ധതികളുമായി സര്‍ക്കാര്‍
  • യുകെയിലെ പ്രസവാനന്തര പരിചരണ സംവിധാനം മോശം; 87% സ്ത്രീകളും അമിത സമ്മര്‍ദ്ദത്തില്‍
  • കുട്ടികളിലും കൗമാരക്കാരിലും രക്തസമ്മര്‍ദ്ദം ഉയരുന്നു: എന്‍എച്ച്എസിന് മുന്നില്‍ പുതിയ ആരോഗ്യ വെല്ലുവിളി
  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions