യു.കെ.വാര്‍ത്തകള്‍

ലണ്ടനിലെ സ്‌കൂളില്‍ കുട്ടികളുമായുള്ള തര്‍ക്കത്തിനിടെ അധ്യാപകന് കുത്തേറ്റു

ബ്രിട്ടനിലെ കൗമാരക്കാര്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങളുടെ നിരക്ക് നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുകയാണ്. ഇപ്പോഴിതാ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായുള്ള തര്‍ക്കത്തിനിടെ ഒരു അധ്യാപകന്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലുമായി. കിഴക്കന്‍ ലണ്ടനിലെ ഷര്‍മാന്‍സ് ഫാര്‍മസിയിലെ ജീവനക്കാര്‍ പറയുന്നത് ഷോപ്പില്‍ എത്തിയ 40 കാരനായ അധ്യാപകനെ പുറകില്‍ നിന്നും കുത്തുകയായിരുന്നു എന്നാണ്.

ന്യുഹാമിലെ വുഡ്ഗ്രേഞ്ച് റോഡില്‍ കത്തിക്കുത്ത് നടന്നതിനെ തുടര്‍ന്ന് വൈകിട്ട് 5.25 നായിരുന്നു പോലീസിനെ വിളിച്ചു വരുത്തിയത്. ഫാര്‍മസിയില്‍ ഡിസ്പെന്‍സര്‍ ആയി ജോലി ചെയ്യുന്ന സ്ത്രീ പറഞ്ഞത്, താന്‍ സ്‌കൂളിലെ അദ്ധ്യാപകന്‍ ആണെന്നും, തനിക്ക് കുത്തേറ്റു, സഹായിക്കണം എന്നും അലറിക്കരഞ്ഞുകൊണ്ട് അയാള്‍ കടയിലേക്ക് ഓടിക്കയറുകയായിരുന്നു എന്നാണ്. നിലത്ത് മുഴുവന്‍ രക്തം കിടക്കുന്നുണ്ടായിരുന്നു. പുറകിലാണ് കുത്തേറ്റത്.

ഫാര്‍മസി ജീവനക്കാരാണ് പോലീസിനെ വിവരം അറിയിച്ചത്. റോഡിന്റെ മറുപുറത്തുള്ള ഒരു ഹെല്‍ത്ത് സെന്ററിലെ ജീവനക്കാരനും സഹായത്തിനെത്തിയിരുന്നു. എമര്‍ജന്‍സി ജീവനക്കാര്‍ ഉടനടി എത്തുകയും കുത്തേറ്റ വ്യക്തിയെ ആശുപത്രിയിലാക്കുകയും ചെയ്തു എന്നും ഫാര്‍മസി ജീവനക്കാര്‍ പറഞ്ഞു.

ആക്രമി സംഘത്തിലെ ചില സ്‌കൂള്‍ യൂണിഫോമില്‍ ആയിരുന്നു എന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുത്തേറ്റ വ്യക്തി ആ സ്‌കൂളില്‍ അധ്യാപകനായി ജോലി ചെയ്യാന്‍ ആരംഭിച്ചിട്ട് രണ്ട് ആഴ്ച മാത്രമെ ആകുന്നുള്ളു. റോഡിന് എതിര്‍ഭാഗത്തുള്ള ലോര്‍ഡ് ലിസ്റ്റര്‍ ഹെല്‍ത്ത് സെന്ററിലെ ഫിസിഷ്യനായ ഗുല്‍സരിം ഇക്ബാല്‍ പറഞ്ഞത്, താന്‍ ജോലി ചെയ്യുന്നതിനിടയില്‍ പുറത്ത് ബഹളം കേട്ടു എന്നാണ്. ഒരു പുരുഷനും കുട്ടികളുടെ സംഘവും തമ്മിലുള്ള തര്‍ക്കമായിട്ടാണ് തോന്നിയതെന്നും ഇക്ബാല്‍ പറഞ്ഞു.

ഒരു സാധാരണ വാക്കുതര്‍ക്കം മാത്രമാണതെന്നാണ് കരുതിയിരുന്നതെന്നും അയാള്‍ പറയുന്നു. എന്നാല്‍, പെട്ടെന്ന് ഒരാളുടെ നിലവിളി കേള്‍ക്കുകയും എന്താണ് സംഭവിച്ചതെന്നറിയാന്‍ താന്‍ റോഡിലേക്ക് ഇറങ്ങുകയുമായിരുന്നു എന്നും അയാള്‍ പറഞ്ഞു. അപ്പോഴേക്കും കുട്ടികളുടെ സംഘം സ്ഥലം വിട്ടിരുന്നു. ഫാര്‍മസിക്ക് മുന്‍പില്‍ ആള്‍ക്കൂട്ടം കണ്ട് അവിടെയെത്തുമ്പോള്‍ നിലത്ത് മുഴുവന്‍ ചോര കെട്ടികിടക്കുകയായിരുന്നു.


അതിനിടയിലാണ് കുത്തേറ്റ വ്യക്തി താന്‍ അധ്യാപകനാണെന്ന് പറയുന്നത്. രണ്ടാഴ്ച്ച മാത്രമെ അവിടെ ജോലി ആരംഭിച്ചിട്ട് എന്നതിനാല്‍, എല്ലാ കുട്ടികളെയും അറിയില്ലെന്നും അയാള്‍ പറയുന്നു. അക്രമികളില്‍ ചിലര്‍ സ്‌കൂള്‍ യൂണിഫോമിലായിരുന്നു. നീളമുള്ള കത്തി ഉപയോഗിച്ചാണ് കുത്തിയത് എന്ന് അധ്യാപകന്‍ പറഞ്ഞു. എന്നാല്‍, കുത്താന്‍ ഉപയോഗിച്ച ആയുധം ഇതുവരെ കണ്ടെടുത്തിട്ടില്ല.

  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • ഡോക്ടര്‍മാരുടെ അഞ്ച് ദിവസ സമരം; 60,000 ഓപ്പറേഷനുകളും, അപ്പോയിന്റ്‌മെന്റുകളും റദ്ദാക്കേണ്ടി വരും; ക്രിസ്മസ് കാലം ദുരിതമാകും
  • നാഷണല്‍ എക്‌സ്പ്രസ് കോച്ച് ഡ്രൈവറായി ബോണ്‍മൗത്തിലെ മലയാളി നഴ്‌സ്
  • യുകെയില്‍ ഡ്രൈവിങ് ലൈസന്‍സ്, റോഡ് നിയമങ്ങളില്‍ മാറ്റങ്ങള്‍ 18 മുതല്‍
  • ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന് വൈദിക ക്ഷാമം; 11 പള്ളിക്ക് ഒരു വികാരി മാത്രം
  • സ്മാര്‍ട്ട് മോട്ടോര്‍വേകളിലെ കാമറകള്‍ക്ക് പിഴവ്; ആയിരക്കണക്കിന് ഡ്രൈവര്‍മാരുടെ പിഴ റദ്ദാക്കി
  • ആദ്യ വീട് വാങ്ങുന്നവര്‍ എടുക്കുന്ന മോര്‍ട്ട്‌ഗേജ് റെക്കോര്‍ഡില്‍; ശമ്പളവര്‍ധനയും അഫോര്‍ഡബിലിറ്റി ടെസ്റ്റുകള്‍ മയപ്പെട്ടതും നേട്ടം
  • സ്ട്രീറ്റിംഗിന്റെ അഭ്യര്‍ത്ഥന തള്ളി തുടരെ അഞ്ച് ദിവസം പണിമുടക്കാനുള്ള തീരുമാനവുമായി റസിഡന്റ് ഡോക്ടര്‍മാര്‍ മുന്നോട്ട്
  • പ്രസവശേഷമുള്ള രക്തസ്രാവം: ഇംഗ്ലണ്ടില്‍ സ്ത്രീകളില്‍ അപകടസാധ്യത കൂടി വരുന്നു
  • സ്ത്രീകള്‍ക്കും, പെണ്‍കുട്ടികള്‍ക്കും എതിരായ അക്രമങ്ങള്‍ തടയാന്‍ ബൃഹത് പദ്ധതി; ബലാത്സംഗ കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions