യു.കെ.വാര്‍ത്തകള്‍

ലണ്ടനിലെ സ്‌കൂളില്‍ കുട്ടികളുമായുള്ള തര്‍ക്കത്തിനിടെ അധ്യാപകന് കുത്തേറ്റു

ബ്രിട്ടനിലെ കൗമാരക്കാര്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങളുടെ നിരക്ക് നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുകയാണ്. ഇപ്പോഴിതാ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായുള്ള തര്‍ക്കത്തിനിടെ ഒരു അധ്യാപകന്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലുമായി. കിഴക്കന്‍ ലണ്ടനിലെ ഷര്‍മാന്‍സ് ഫാര്‍മസിയിലെ ജീവനക്കാര്‍ പറയുന്നത് ഷോപ്പില്‍ എത്തിയ 40 കാരനായ അധ്യാപകനെ പുറകില്‍ നിന്നും കുത്തുകയായിരുന്നു എന്നാണ്.

ന്യുഹാമിലെ വുഡ്ഗ്രേഞ്ച് റോഡില്‍ കത്തിക്കുത്ത് നടന്നതിനെ തുടര്‍ന്ന് വൈകിട്ട് 5.25 നായിരുന്നു പോലീസിനെ വിളിച്ചു വരുത്തിയത്. ഫാര്‍മസിയില്‍ ഡിസ്പെന്‍സര്‍ ആയി ജോലി ചെയ്യുന്ന സ്ത്രീ പറഞ്ഞത്, താന്‍ സ്‌കൂളിലെ അദ്ധ്യാപകന്‍ ആണെന്നും, തനിക്ക് കുത്തേറ്റു, സഹായിക്കണം എന്നും അലറിക്കരഞ്ഞുകൊണ്ട് അയാള്‍ കടയിലേക്ക് ഓടിക്കയറുകയായിരുന്നു എന്നാണ്. നിലത്ത് മുഴുവന്‍ രക്തം കിടക്കുന്നുണ്ടായിരുന്നു. പുറകിലാണ് കുത്തേറ്റത്.

ഫാര്‍മസി ജീവനക്കാരാണ് പോലീസിനെ വിവരം അറിയിച്ചത്. റോഡിന്റെ മറുപുറത്തുള്ള ഒരു ഹെല്‍ത്ത് സെന്ററിലെ ജീവനക്കാരനും സഹായത്തിനെത്തിയിരുന്നു. എമര്‍ജന്‍സി ജീവനക്കാര്‍ ഉടനടി എത്തുകയും കുത്തേറ്റ വ്യക്തിയെ ആശുപത്രിയിലാക്കുകയും ചെയ്തു എന്നും ഫാര്‍മസി ജീവനക്കാര്‍ പറഞ്ഞു.

ആക്രമി സംഘത്തിലെ ചില സ്‌കൂള്‍ യൂണിഫോമില്‍ ആയിരുന്നു എന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുത്തേറ്റ വ്യക്തി ആ സ്‌കൂളില്‍ അധ്യാപകനായി ജോലി ചെയ്യാന്‍ ആരംഭിച്ചിട്ട് രണ്ട് ആഴ്ച മാത്രമെ ആകുന്നുള്ളു. റോഡിന് എതിര്‍ഭാഗത്തുള്ള ലോര്‍ഡ് ലിസ്റ്റര്‍ ഹെല്‍ത്ത് സെന്ററിലെ ഫിസിഷ്യനായ ഗുല്‍സരിം ഇക്ബാല്‍ പറഞ്ഞത്, താന്‍ ജോലി ചെയ്യുന്നതിനിടയില്‍ പുറത്ത് ബഹളം കേട്ടു എന്നാണ്. ഒരു പുരുഷനും കുട്ടികളുടെ സംഘവും തമ്മിലുള്ള തര്‍ക്കമായിട്ടാണ് തോന്നിയതെന്നും ഇക്ബാല്‍ പറഞ്ഞു.

ഒരു സാധാരണ വാക്കുതര്‍ക്കം മാത്രമാണതെന്നാണ് കരുതിയിരുന്നതെന്നും അയാള്‍ പറയുന്നു. എന്നാല്‍, പെട്ടെന്ന് ഒരാളുടെ നിലവിളി കേള്‍ക്കുകയും എന്താണ് സംഭവിച്ചതെന്നറിയാന്‍ താന്‍ റോഡിലേക്ക് ഇറങ്ങുകയുമായിരുന്നു എന്നും അയാള്‍ പറഞ്ഞു. അപ്പോഴേക്കും കുട്ടികളുടെ സംഘം സ്ഥലം വിട്ടിരുന്നു. ഫാര്‍മസിക്ക് മുന്‍പില്‍ ആള്‍ക്കൂട്ടം കണ്ട് അവിടെയെത്തുമ്പോള്‍ നിലത്ത് മുഴുവന്‍ ചോര കെട്ടികിടക്കുകയായിരുന്നു.


അതിനിടയിലാണ് കുത്തേറ്റ വ്യക്തി താന്‍ അധ്യാപകനാണെന്ന് പറയുന്നത്. രണ്ടാഴ്ച്ച മാത്രമെ അവിടെ ജോലി ആരംഭിച്ചിട്ട് എന്നതിനാല്‍, എല്ലാ കുട്ടികളെയും അറിയില്ലെന്നും അയാള്‍ പറയുന്നു. അക്രമികളില്‍ ചിലര്‍ സ്‌കൂള്‍ യൂണിഫോമിലായിരുന്നു. നീളമുള്ള കത്തി ഉപയോഗിച്ചാണ് കുത്തിയത് എന്ന് അധ്യാപകന്‍ പറഞ്ഞു. എന്നാല്‍, കുത്താന്‍ ഉപയോഗിച്ച ആയുധം ഇതുവരെ കണ്ടെടുത്തിട്ടില്ല.

  • ബ്രിട്ടനില്‍ ഇവി കാര്‍ ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്
  • കുടിയേറ്റ നയങ്ങള്‍ കര്‍ശനമായി തുടരും; ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഹോം സെക്രട്ടറി
  • ഒരു നൂറ്റാണ്ട് കൈയടക്കി വെച്ച സുരക്ഷിത സീറ്റ് ലേബറിന് നഷ്ടമായി; ഗോര്‍ടണ്‍ & ഡെന്റണ്‍ സീറ്റ് ഗ്രീന്‍സിന്
  • അനധികൃത കുടിയേറ്റക്കാര്‍ക്കും വീടും മിനിമം വേതനവും; എന്‍എച്ച്എസില്‍ സൗജന്യ ചികിത്സ -ചര്‍ച്ചയായി ഗ്രീന്‍സ് പാര്‍ട്ടിയുടെ കുടിയേറ്റ നയം
  • ആത്മഹത്യയെ കുറിച്ച് കൗമാരക്കാര്‍ ഇന്‍സ്റ്റഗ്രാമില്‍ തിരഞ്ഞാല്‍ രക്ഷിതാക്കളെ അറിയിക്കുമെന്ന് മെറ്റ
  • യുകെയില്‍ വിദ്യാഭ്യാസത്തിലും തൊഴിലിലും ഉള്‍പ്പെടാത്ത യുവാക്കളുടെ എണ്ണം 10 ലക്ഷം! ആശങ്കപ്പെടുത്തുന്ന കണക്കുകള്‍
  • കുടിയേറ്റ നിയന്ത്രണം: വിദേശ നഴ്സുമാരുടെ വരവ് 93% ഇടിഞ്ഞു; യുകെയുടെ ആരോഗ്യരംഗം പ്രതിസന്ധിയിലേക്ക്
  • ആദ്യ വീട് വാങ്ങലുകാരുടെ ഇഷ്ട സ്ഥലങ്ങള്‍ മാഞ്ചസ്റ്ററും വൂസ്റ്ററും
  • എന്‍എച്ച്എസ് മറ്റേണിറ്റി കെയര്‍ പരാജയം, തെറ്റുകള്‍ ആവര്‍ത്തിക്കുന്നു; ദേശീയ അന്വേഷണ കണ്ടെത്തലുകള്‍ പുറത്ത്
  • പാക്കിസ്ഥാനികളുടെ ഉപദ്രവം; ലണ്ടനിലെ ഇന്ത്യന്‍ റെസ്റ്റൊറന്റ് പൂട്ടുകയാണെന്ന് ഉടമ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions