യു.കെ.വാര്‍ത്തകള്‍

ദന്ത ഡോക്ടര്‍മാര്‍ക്ക് 20000 പൗണ്ട് ബോണസ് നല്‍കി സേവനം കാര്യക്ഷമമാക്കാന്‍ എന്‍എച്ച്എസ്

കോവിഡ് മഹാമാരിയും തുടര്‍ന്നുള്ള സമരങ്ങളും എന്‍എച്ച്എസിന്റെ പ്രവര്‍ത്തനം താളം തെറ്റിച്ചിരിക്കുകയാണ്. ജീവനക്കാരുടെ രോഗികളുടെ ബാഹുല്യവും നിമിത്തം സകല വിഭാഗവും കടുത്ത സമ്മര്‍ദ്ദത്തിലാണ്. അതുകൊണ്ടുതന്നെ എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് ഏഴര മില്യണിലെത്തി. ദന്ത ചികിത്സാ രംഗത്തും സമാനമായ സ്ഥിതിയാണ്. മതിയായ ഡോക്ടര്‍മാരുടെ അഭാവവും കാത്തിരുപ്പ് സമയം കൂടുന്നതും കടുത്ത വിമര്‍ശനങ്ങള്‍ക്കാണ് വഴിവച്ചിരിക്കുന്നത് . ഇതിന് പരിഹാരം എന്ന നിലയില്‍ അധികമായി രോഗികളെ ചികിത്സിക്കുന്നതിന് ദന്തഡോക്ടര്‍മാര്‍ക്ക് കൂടുതല്‍ വേതനം നല്‍കുന്ന പദ്ധതിക്ക് ഒരുങ്ങുകയാണ് എന്‍എച്ച്എസ്. ഇതോടൊപ്പം വിവിധ സ്കൂളുകളില്‍ ചെന്ന് കുട്ടികളുടെ ദന്ത സംരക്ഷണത്തിനായി പ്രത്യേക ചികിത്സ നല്‍കാനും സര്‍ക്കാര്‍ തയ്യാറെടുക്കുകയാണ്.

ഇതുകൂടാതെ നിലവില്‍ ദന്ത ഡോക്ടര്‍മാരുടെ സേവനം ഇല്ലാത്ത സ്ഥലങ്ങളില്‍ മൂന്ന് വര്‍ഷത്തേയ്ക്ക് ജോലി ചെയ്യുന്നതിന് 20000 പൗണ്ട് ഡോക്ടര്‍മാര്‍ക്ക് ബോണസ് വാഗ്ദാനം ചെയ്യുന്ന പുതിയ പദ്ധതിയും നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇത് ഉള്‍പ്പെടെയുള്ള വിവിധ പദ്ധതികളുടെ വിശദാംശങ്ങള്‍ ഇന്ന് മന്ത്രിമാര്‍ പ്രഖ്യാപിക്കും എന്നാണ് കരുതുന്നത്.


ദന്ത ചികിത്സാ മേഖലയില്‍ സമൂല മാറ്റങ്ങള്‍ വരുത്താനുള്ള ബോണസ് സ്കീം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്കായി 200 മില്യണ്‍ പൗണ്ട് നിക്ഷേപം നടത്താനാണ് എന്‍എച്ച്എസ് പദ്ധതി തയ്യാറാക്കുന്നത്. 'ഗോള്‍ഡന്‍ ഹലോ' എന്ന് വിളിക്കപ്പെടുന്ന പദ്ധതിയില്‍ 240 ദന്തഡോക്ടര്‍മാര്‍ക്ക് ഇത് ലഭ്യമാകും.


എന്‍എച്ച്എസ് ദന്തചികിത്സയിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുന്നതിനുള്ള സര്‍ക്കാരിന്റെ വിപുലമായ പദ്ധതിയുടെ ഭാഗമാണിത്, കൂടാതെ പുതിയ എന്‍എച്ച്എസ് രോഗികളെ സ്വീകരിക്കുന്നതിന് എല്ലാ ദന്തഡോക്ടര്‍മാര്‍ക്കും ടോപ്പ്-അപ്പ് പേയ്‌മെന്റ്കളും ഉള്‍പ്പെടുന്നു. എന്നാല്‍ നടപടികള്‍ വേണ്ടത്ര മുന്നോട്ട് പോകുന്നില്ലെന്ന് ഡെന്റല്‍ നേതാക്കള്‍ പറയുന്നു.


രണ്ട് വര്‍ഷമായി ദന്തഡോക്ടറെ സന്ദര്‍ശിക്കാത്ത ഒരു രോഗിയെ കാണുന്നതിന് 28 പൗണ്ട് എന്ന സ്റ്റാന്‍ഡേര്‍ഡ് പേയ്‌മെന്റിന് മുകളില്‍ 15 പൗണ്ട് അധികമായി ദന്തഡോക്ടര്‍മാര്‍ക്ക് നല്‍കും. രോഗിക്ക് കൂടുതല്‍ സങ്കീര്‍ണ്ണമായ ജോലി ആവശ്യമാണെങ്കില്‍, ക്യാഷ് ഇന്‍സെന്ററ്റീവ് 50 പൗണ്ട് വരെ വര്‍ദ്ധിക്കും.


അടുത്ത 12 മാസത്തിനുള്ളില്‍ 1.5 ദശലക്ഷം ചികിത്സകള്‍ കൂടി നല്‍കുന്നതിന് ഈ പ്രോത്സാഹനങ്ങള്‍ വഴിയൊരുക്കുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വര്‍ഷം 32.5 ദശലക്ഷം നടത്തി - എന്നാല്‍ അത് പാന്‍ഡെമിക്കിന് മുമ്പുള്ളതിനേക്കാള്‍ കുറവാണ്. സ്മൈല്‍ ഫോര്‍ ലൈഫ് എന്ന പദ്ധതിയുടെ കീഴില്‍ നേഴ്സറി സ്കൂളിലെ കുട്ടികള്‍ക്ക് ദന്തക്ഷയത്തെ ചെറുക്കാനായി പദ്ധതി ഉള്‍പ്പെടുത്തിയിട്ടുണ്ട്.


എന്നാല്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുന്നത് എന്ന വിമര്‍ശനം പ്രതിപക്ഷം ഉയര്‍ത്തുന്നു. പല പദ്ധതികളും വളരെ നാളായി തങ്ങള്‍ ആവശ്യപ്പെടുന്നവയാണെന്നും പുതിയ നൂതന ആശയങ്ങള്‍ കൊണ്ടുവരുന്നതിന് സര്‍ക്കാര്‍ പരാജയമാണെന്നും ഷാഡോ ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു.

  • ബ്രിട്ടനില്‍ ഇവി കാര്‍ ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്
  • കുടിയേറ്റ നയങ്ങള്‍ കര്‍ശനമായി തുടരും; ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഹോം സെക്രട്ടറി
  • ഒരു നൂറ്റാണ്ട് കൈയടക്കി വെച്ച സുരക്ഷിത സീറ്റ് ലേബറിന് നഷ്ടമായി; ഗോര്‍ടണ്‍ & ഡെന്റണ്‍ സീറ്റ് ഗ്രീന്‍സിന്
  • അനധികൃത കുടിയേറ്റക്കാര്‍ക്കും വീടും മിനിമം വേതനവും; എന്‍എച്ച്എസില്‍ സൗജന്യ ചികിത്സ -ചര്‍ച്ചയായി ഗ്രീന്‍സ് പാര്‍ട്ടിയുടെ കുടിയേറ്റ നയം
  • ആത്മഹത്യയെ കുറിച്ച് കൗമാരക്കാര്‍ ഇന്‍സ്റ്റഗ്രാമില്‍ തിരഞ്ഞാല്‍ രക്ഷിതാക്കളെ അറിയിക്കുമെന്ന് മെറ്റ
  • യുകെയില്‍ വിദ്യാഭ്യാസത്തിലും തൊഴിലിലും ഉള്‍പ്പെടാത്ത യുവാക്കളുടെ എണ്ണം 10 ലക്ഷം! ആശങ്കപ്പെടുത്തുന്ന കണക്കുകള്‍
  • കുടിയേറ്റ നിയന്ത്രണം: വിദേശ നഴ്സുമാരുടെ വരവ് 93% ഇടിഞ്ഞു; യുകെയുടെ ആരോഗ്യരംഗം പ്രതിസന്ധിയിലേക്ക്
  • ആദ്യ വീട് വാങ്ങലുകാരുടെ ഇഷ്ട സ്ഥലങ്ങള്‍ മാഞ്ചസ്റ്ററും വൂസ്റ്ററും
  • എന്‍എച്ച്എസ് മറ്റേണിറ്റി കെയര്‍ പരാജയം, തെറ്റുകള്‍ ആവര്‍ത്തിക്കുന്നു; ദേശീയ അന്വേഷണ കണ്ടെത്തലുകള്‍ പുറത്ത്
  • പാക്കിസ്ഥാനികളുടെ ഉപദ്രവം; ലണ്ടനിലെ ഇന്ത്യന്‍ റെസ്റ്റൊറന്റ് പൂട്ടുകയാണെന്ന് ഉടമ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions