യു.കെ.വാര്‍ത്തകള്‍

കാന്‍സര്‍ രോഗബാധിതനായ പിതാവിന് അരികിലേക്ക് ഓടിയെത്തി ഹാരി

ചാള്‍സ് മൂന്നാമന്‍ രാജാവിന് കാന്‍സര്‍ ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ യുഎസില്‍ നിന്നും പറന്നെത്തി മകന്‍ ഹാരി രാജകുമാരന്‍. 16 മാസക്കാലത്തെ ഇടവേളയ്ക്ക് ശേഷം പിതാവിനെ നേരില്‍ കാണാനെത്തിയ ഹാരിയ്‌ക്കൊപ്പം ചാള്‍സ് രാജാവ് അരമണിക്കൂറോളം ചെലവഴിച്ചു. ബക്കിംഗ്ഹാം കൊട്ടാരം രോഗവിവരം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ മക്കളെ ഇക്കാര്യങ്ങള്‍ അറിയിച്ചിരുന്നു.


പത്തര മണിക്കൂര്‍ നീണ്ട യാത്രക്ക് ഒടുവിലാണ് 39-കാരനായ എസെക്‌സ് ഡ്യൂക്ക് ഹീത്രൂവിലേക്ക് എത്തിയത്. മകന് വേണ്ടിയുള്ള കാത്തിരിപ്പിനിടെ 75-കാരനായ ചാള്‍സ് സാന്‍ഡിഗ്രാമിലേക്കുള്ള ഹെലികോപ്ടര്‍ യാത്രയും ഒഴിവാക്കി. കാന്‍സര്‍ ചികിത്സയുടെ ആശങ്കകള്‍ രാജാവിനെ ഏശിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.


രാജാവ് തന്റെ സ്വതസിദ്ധമായ രീതിയില്‍ തന്നെ തുടരുന്നതായി കൊട്ടാരത്തിലെ സ്രോതതസുകള്‍ വെളിപ്പെടുത്തി. തന്റെ അവസ്ഥ മൂലം മറ്റുള്ളവരുടെ പദ്ധതികളെയും ബാധിച്ചതില്‍ മാത്രമാണ് ഇദ്ദേഹത്തിന് ബുദ്ധിമുട്ടുള്ളത്. അതേസമയം 41-കാരനായ വില്ല്യം പിതാവിനെയും, ഹാരിയെയും കാണാനായി എത്തിയില്ല.


യുകെയിലേക്ക് എത്തിയ അനുജന്‍ ഹാരിയെ കാണാന്‍ വെയില്‍സ് രാജകുമാരന് പദ്ധതിയില്ലെന്നാണ് വിവരം. നിലവില്‍ ഭാര്യയുടെ രോഗസ്ഥിതിയും, മക്കളുടെ പരിചരണവും ഏറ്റെടുത്തത് മൂലമുള്ള തിരക്കുകള്‍ കാരണമാണ് വില്ല്യം തല്‍ക്കാലം ഇവിടെ എത്താത്തതിന് പിന്നില്‍. 2022 സെപ്റ്റംബറില്‍ എലിസബത്ത് 2 രാജ്ഞിയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തിയ ശേഷം ഹാരിയും, രാജാവും തമ്മില്‍ ഫോണിലൂടെ മാത്രമാണ് ബന്ധപ്പെടുന്നത്.

വളരെ വേഗത്തില്‍ ഹാരി തന്നെ കാണാനെത്തിയതില്‍ ചാള്‍സ് ഏറെ ആഹ്ലാദത്തിലാണെന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ചയാണ് രാജാവിന് കാന്‍സര്‍ ബാധിച്ചതായി കൊട്ടാരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

  • ബ്രിട്ടനില്‍ ഇവി കാര്‍ ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്
  • കുടിയേറ്റ നയങ്ങള്‍ കര്‍ശനമായി തുടരും; ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഹോം സെക്രട്ടറി
  • ഒരു നൂറ്റാണ്ട് കൈയടക്കി വെച്ച സുരക്ഷിത സീറ്റ് ലേബറിന് നഷ്ടമായി; ഗോര്‍ടണ്‍ & ഡെന്റണ്‍ സീറ്റ് ഗ്രീന്‍സിന്
  • അനധികൃത കുടിയേറ്റക്കാര്‍ക്കും വീടും മിനിമം വേതനവും; എന്‍എച്ച്എസില്‍ സൗജന്യ ചികിത്സ -ചര്‍ച്ചയായി ഗ്രീന്‍സ് പാര്‍ട്ടിയുടെ കുടിയേറ്റ നയം
  • ആത്മഹത്യയെ കുറിച്ച് കൗമാരക്കാര്‍ ഇന്‍സ്റ്റഗ്രാമില്‍ തിരഞ്ഞാല്‍ രക്ഷിതാക്കളെ അറിയിക്കുമെന്ന് മെറ്റ
  • യുകെയില്‍ വിദ്യാഭ്യാസത്തിലും തൊഴിലിലും ഉള്‍പ്പെടാത്ത യുവാക്കളുടെ എണ്ണം 10 ലക്ഷം! ആശങ്കപ്പെടുത്തുന്ന കണക്കുകള്‍
  • കുടിയേറ്റ നിയന്ത്രണം: വിദേശ നഴ്സുമാരുടെ വരവ് 93% ഇടിഞ്ഞു; യുകെയുടെ ആരോഗ്യരംഗം പ്രതിസന്ധിയിലേക്ക്
  • ആദ്യ വീട് വാങ്ങലുകാരുടെ ഇഷ്ട സ്ഥലങ്ങള്‍ മാഞ്ചസ്റ്ററും വൂസ്റ്ററും
  • എന്‍എച്ച്എസ് മറ്റേണിറ്റി കെയര്‍ പരാജയം, തെറ്റുകള്‍ ആവര്‍ത്തിക്കുന്നു; ദേശീയ അന്വേഷണ കണ്ടെത്തലുകള്‍ പുറത്ത്
  • പാക്കിസ്ഥാനികളുടെ ഉപദ്രവം; ലണ്ടനിലെ ഇന്ത്യന്‍ റെസ്റ്റൊറന്റ് പൂട്ടുകയാണെന്ന് ഉടമ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions