യു.കെ.വാര്‍ത്തകള്‍

സ്വതന്ത്ര രാഷ്ട്രവാദവുമായി വെയില്‍സും; പ്രതിപക്ഷ പാര്‍ട്ടി പദ്ധതിയില്‍ വെയില്‍സിന് ഭാവിയില്‍ പ്രത്യേക നാണയവും

സ്‌കോട്ട് ലന്‍ഡിന്റെ സ്വാതന്ത്ര്യം ചര്‍ച്ചയാക്കി അധികാരത്തിലെത്തിയ വരായിരുന്നു സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാര്‍ട്ടി. വീണ്ടും ഇതിനായി ജനഹിത പരിശോധന വേണമെന്ന ആവശ്യം ശക്തമാക്കുകയാണ് അവര്‍. എന്നാല്‍ എസ്എന്‍പിയിലെ ആഭ്യന്തര പ്രശ്‌നം അവരുടെ ജനപിന്തുണ നഷ്ടപ്പെടുത്തികൊണ്ടിരിക്കുന്നു. അടുത്തകാലത്തെ അഭിപ്രായ സര്‍വ്വേകള്‍ സ്വതന്ത്ര സ്‌കോട്ട്ലാന്‍ഡ് വാദത്തിനും പിന്തുണ കുറയുന്ന കാഴ്ച്ചയാണ് നല്‍കുന്നത്. ഈ സാഹചര്യത്തിലാണ് വെയില്‍സിന്റെ സ്വാതന്ത്ര്യം ചര്‍ച്ചയാക്കി പ്രതിപക്ഷം രംഗത്തെത്തുന്നത്.

വെയില്‍സിന്റെ സ്വാതന്ത്ര്യം സ്വപ്നം കാണുന്ന പ്രതിപക്ഷ പാര്‍ട്ടിയായ പ്ലൈഡ് കാമരി ഭാവിയില്‍ സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം സ്വന്തം കറന്‍സി ഉണ്ടാക്കുന്നതിനെ കുറിച്ചു വരെ ചിന്തിക്കുകയാണ് . രാജ്യത്തിന്റെ ഭരണഘടനാപരമായ ഭാവിയെ കുറിച്ച് പഠനം നടത്തിയ ഒരു സ്വതന്ത്ര കമ്മീഷന്‍, സ്വാതന്ത്ര്യം എന്നത് ലഭിക്കാന്‍ ഇടയുള്ള ഒന്നാണെന്ന് അഭിപ്രായപ്പെട്ടതിനെ തുടര്‍ന്നാണ് ഈ നീക്കം.

എന്നാല്‍, യുകെ വിട്ടു പോകണം എന്ന് ആഗ്രഹിക്കുന്നവരുടെ എണ്ണം വളരെ കുറവാണ് എന്നതാണ് മറ്റൊരു വിസ്മയകരമായ കാര്യം. വെറും 22 ശതമാനം ആളുകള്‍ മാത്രമാണ് നിലവില്‍ വെയ്ല്‍സ്, യു കെ വിട്ട് സ്വതന്ത്ര രാഷ്ട്രമായി നിലകൊള്ളണം എന്ന വാദത്തെ അനുകൂലിക്കുന്നത്. അതേ സമയം 56 ശതമാനം പേര്‍ ആ നീക്കത്തെ ശക്തമായി എതിര്‍ക്കുകയാണ്.

എങ്കിലും ഇതൊന്നും പ്രതിപക്ഷ പാര്‍ട്ടിയെ തളര്‍ത്തുന്നില്ല. സ്വതന്ത്ര വെയില്‍സിന്റെ ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്യുകയാണ് അവര്‍. അതിലൊന്നാണ് സ്വന്തമായി കറന്‍സി ഉണ്ടാക്കുന്നതിനുള്ള പദ്ധതി. സ്വാതന്ത്ര്യം ലഭിച്ചാല്‍ ആദ്യ കുറേനാള്‍ സാമ്പത്തികമായി ഉന്നമനം ഉണ്ടായേക്കാമെങ്കിലും, ദീര്‍ഘകാലയളവില്‍ അത് രാജ്യത്തെ തകര്‍ക്കുകയേയുള്ളു എന്നാണ് ചില വിദഗ്ധരുടെ നിലപാടാണ്.

ഹ്രസ്വകാലയളവില്‍ സാമ്പത്തികമായ ഉന്നമനത്തിനായി, സമ്പദ്വ്യവസ്ഥയുടെ പൂര്‍ണ്ണ നിയന്ത്രണം കൈയ്യില്‍ എടുക്കണം. അതിനായി ഏറ്റവും നല്ല മാര്‍ഗ്ഗം സ്വന്തമായ ഒരു കറന്‍സി രൂപപ്പെടുത്തുക എന്നതാണെന്ന് പാര്‍ട്ടി നേതാക്കള്‍ അവകാശപ്പെടുന്നു. നൂറു കണക്കിന് വര്‍ഷങ്ങള്‍ വെയില്‍സിന് സ്വന്തമായി ഒരു കറന്‍സി ഉണ്ടായിരുന്നില്ല. 16-ാം നൂറ്റാണ്ടിലായിരുന്നു, ഇംഗ്ലണ്ടിന്റെ പൗണ്ടില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് വെല്‍ഷ് പൗണ്ട് ആവിഷ്‌കരിച്ചത്. പിന്നീറ്റ് 1707- ല്‍ അത് മാറി ഇംഗ്ലീഷ് പൗണ്ട് ആയി. 1801 -ല്‍ പൗണ്ട് സ്റ്റെര്‍ലിംഗ് നിലവില്‍ വന്നു.

  • ബ്രിട്ടനില്‍ ഇവി കാര്‍ ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്
  • കുടിയേറ്റ നയങ്ങള്‍ കര്‍ശനമായി തുടരും; ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഹോം സെക്രട്ടറി
  • ഒരു നൂറ്റാണ്ട് കൈയടക്കി വെച്ച സുരക്ഷിത സീറ്റ് ലേബറിന് നഷ്ടമായി; ഗോര്‍ടണ്‍ & ഡെന്റണ്‍ സീറ്റ് ഗ്രീന്‍സിന്
  • അനധികൃത കുടിയേറ്റക്കാര്‍ക്കും വീടും മിനിമം വേതനവും; എന്‍എച്ച്എസില്‍ സൗജന്യ ചികിത്സ -ചര്‍ച്ചയായി ഗ്രീന്‍സ് പാര്‍ട്ടിയുടെ കുടിയേറ്റ നയം
  • ആത്മഹത്യയെ കുറിച്ച് കൗമാരക്കാര്‍ ഇന്‍സ്റ്റഗ്രാമില്‍ തിരഞ്ഞാല്‍ രക്ഷിതാക്കളെ അറിയിക്കുമെന്ന് മെറ്റ
  • യുകെയില്‍ വിദ്യാഭ്യാസത്തിലും തൊഴിലിലും ഉള്‍പ്പെടാത്ത യുവാക്കളുടെ എണ്ണം 10 ലക്ഷം! ആശങ്കപ്പെടുത്തുന്ന കണക്കുകള്‍
  • കുടിയേറ്റ നിയന്ത്രണം: വിദേശ നഴ്സുമാരുടെ വരവ് 93% ഇടിഞ്ഞു; യുകെയുടെ ആരോഗ്യരംഗം പ്രതിസന്ധിയിലേക്ക്
  • ആദ്യ വീട് വാങ്ങലുകാരുടെ ഇഷ്ട സ്ഥലങ്ങള്‍ മാഞ്ചസ്റ്ററും വൂസ്റ്ററും
  • എന്‍എച്ച്എസ് മറ്റേണിറ്റി കെയര്‍ പരാജയം, തെറ്റുകള്‍ ആവര്‍ത്തിക്കുന്നു; ദേശീയ അന്വേഷണ കണ്ടെത്തലുകള്‍ പുറത്ത്
  • പാക്കിസ്ഥാനികളുടെ ഉപദ്രവം; ലണ്ടനിലെ ഇന്ത്യന്‍ റെസ്റ്റൊറന്റ് പൂട്ടുകയാണെന്ന് ഉടമ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions