യു.കെ.വാര്‍ത്തകള്‍

മഞ്ഞുരുകിയില്ല; വില്ല്യമിനെയും കെയ്റ്റിനെയും കാണാതെ ഹാരി യുഎസിലേക്ക് മടങ്ങി

കാന്‍സര്‍ ബാധിതനായ പിതാവിനെ കാണാനായി അതിവേഗം യുഎസില്‍ നിന്നും പറന്നെത്തിയ ഹാരി രാജകുമാരന്റെ സന്ദര്‍ശനം രാജകുടുംബത്തിലെ ഭിന്നിപ്പുകളുടെ ആഴം വീണ്ടും വ്യക്തമാക്കി. പിതാവായ ചാള്‍സ് മൂന്നാമന്‍ രാജാവിനെ സന്ദര്‍ശിച്ച ശേഷം 24 മണിക്കൂറിനകം തന്നെ മടക്കയാത്രക്കായി സസെക്‌സ് ഡ്യൂക്ക് ഹീത്രൂവിലേക്ക് എത്തിച്ചേര്‍ന്നു. രാജാവും, കാമില്ലയുമായി 45 മിനിറ്റ് കൂടിക്കാഴ്ചയാണ് ഹാരി നടത്തിയത്. എന്നാല്‍ സഹോദരന്‍ വില്ല്യമിനെയും, ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമിക്കുന്ന സഹോദരഭാര്യ കെയ്റ്റ് മിഡില്‍ടണെയോ ഹാരി കാണാന്‍ പോയില്ലെന്നാണ് വിവരം. ഹാരിയോടൊപ്പം പിതാവിനെക്കാണാന്‍ വില്യമും മിനക്കെട്ടില്ല.


ഇതില്‍ നിന്നും സഹോദരന്മാരുമായുള്ള ബന്ധത്തില്‍ വിള്ളല്‍ എത്രത്തോളം ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാകുമെന്ന് രാജകീയ വിദഗ്ധ ജെന്നി ബോണ്ട് പറഞ്ഞു. 'ഹാരിയെ കൈവിട്ടെന്ന് വില്ല്യം തെളിയിച്ച് കഴിഞ്ഞു. സഹോദരനെ അറിയാന്‍ പോലും താല്‍പര്യം കാണിച്ചില്ല. എന്നുമാത്രമല്ല ഇദ്ദേഹത്തോട് ഇഷ്ടം പോലും കാണില്ല. ഹാരി ഇപ്പോള്‍ അവരുടെ ജീവിത്തതിന്റെ ഭാഗമല്ല. പ്രശ്‌നങ്ങള്‍ ഏറെ ആഴമുള്ളതാണ്. ഹാരി ഈ ഘട്ടത്തില്‍ എത്തിച്ചേര്‍ന്നിട്ടും കൂടിക്കാഴ്ച ഇല്ലെന്നതിനാല്‍ ഇനി ഭാവിയില്‍ ഇത് ഉണ്ടാകുമോയെന്നും പറയാനാകില്ല', ബോണ്ട് അവകാശപ്പെട്ടു.

പ്രിയപ്പെട്ട ഇളയ മകന്റെ വരവ് ചാള്‍സ് രാജാവിന്റെ ഹൃദയത്തില്‍ തൊട്ടിരിക്കാമെന്ന് റോബര്‍ട്ട് ജോബ്‌സണ്‍ പറയുന്നു. എന്നാല്‍ ഇത് സൃഷ്ടിച്ച അസ്വസ്ഥതകളും ചെറുതല്ല, അദ്ദേഹം ചൂണ്ടിക്കാണിച്ചു. അതേസമയം കാന്‍സര്‍ സ്ഥിരീകരിച്ചതോടെ കാര്യങ്ങള്‍ മാറിമറിയാനുള്ള അവസരവും തെളിയുന്നുണ്ടെന്ന് മറ്റൊരു വിദഗ്ധന്‍ റിച്ചാര്‍ഡ് ഫിറ്റ്‌സ് വില്ല്യംസ് പറഞ്ഞു. ഈ ഘട്ടത്തില്‍ രാജകുടുംബവും, സസെക്‌സ് ദമ്പതികളും ഒരുമിച്ച് ചേരാനും സാധ്യതയുണ്ട്.

  • ബ്രിട്ടനില്‍ ഇവി കാര്‍ ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്
  • കുടിയേറ്റ നയങ്ങള്‍ കര്‍ശനമായി തുടരും; ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഹോം സെക്രട്ടറി
  • ഒരു നൂറ്റാണ്ട് കൈയടക്കി വെച്ച സുരക്ഷിത സീറ്റ് ലേബറിന് നഷ്ടമായി; ഗോര്‍ടണ്‍ & ഡെന്റണ്‍ സീറ്റ് ഗ്രീന്‍സിന്
  • അനധികൃത കുടിയേറ്റക്കാര്‍ക്കും വീടും മിനിമം വേതനവും; എന്‍എച്ച്എസില്‍ സൗജന്യ ചികിത്സ -ചര്‍ച്ചയായി ഗ്രീന്‍സ് പാര്‍ട്ടിയുടെ കുടിയേറ്റ നയം
  • ആത്മഹത്യയെ കുറിച്ച് കൗമാരക്കാര്‍ ഇന്‍സ്റ്റഗ്രാമില്‍ തിരഞ്ഞാല്‍ രക്ഷിതാക്കളെ അറിയിക്കുമെന്ന് മെറ്റ
  • യുകെയില്‍ വിദ്യാഭ്യാസത്തിലും തൊഴിലിലും ഉള്‍പ്പെടാത്ത യുവാക്കളുടെ എണ്ണം 10 ലക്ഷം! ആശങ്കപ്പെടുത്തുന്ന കണക്കുകള്‍
  • കുടിയേറ്റ നിയന്ത്രണം: വിദേശ നഴ്സുമാരുടെ വരവ് 93% ഇടിഞ്ഞു; യുകെയുടെ ആരോഗ്യരംഗം പ്രതിസന്ധിയിലേക്ക്
  • ആദ്യ വീട് വാങ്ങലുകാരുടെ ഇഷ്ട സ്ഥലങ്ങള്‍ മാഞ്ചസ്റ്ററും വൂസ്റ്ററും
  • എന്‍എച്ച്എസ് മറ്റേണിറ്റി കെയര്‍ പരാജയം, തെറ്റുകള്‍ ആവര്‍ത്തിക്കുന്നു; ദേശീയ അന്വേഷണ കണ്ടെത്തലുകള്‍ പുറത്ത്
  • പാക്കിസ്ഥാനികളുടെ ഉപദ്രവം; ലണ്ടനിലെ ഇന്ത്യന്‍ റെസ്റ്റൊറന്റ് പൂട്ടുകയാണെന്ന് ഉടമ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions