യു.കെ.വാര്‍ത്തകള്‍

ലണ്ടനിലെ കെമിക്കല്‍ ആക്രമണക്കേസ് പ്രതി തേംസ് നദിയില്‍ ചാടി മരിച്ചതാകാമെന്ന് പോലീസ്

ലണ്ടന്‍: സൗത്ത് ലണ്ടനില്‍ യുവതിക്കും രണ്ട് പെണ്‍കുട്ടികള്‍ക്കും നേരേയുണ്ടായ കെമിക്കല്‍ ആക്രമണത്തിലെ പ്രതി അബ്ദുള്‍ ഷോക്കൂര്‍ എസെദി തേംസ് നദിയില്‍ ചാടി മരിച്ചിരിക്കാമെന്ന് പോലീസ് പറയുന്നു.
ആക്രമണം നടന്ന ജനുവരി 31ന് രാത്രിയില്‍ അമ്മയുടെയും രണ്ട് കുട്ടികളുടെയും മേല്‍ രാസപദാര്‍ ത്ഥം എറിഞ്ഞതിന് ശേഷം 35 കാരനെ കാണാനില്ലായിരുന്നു.

ചെല്‍സി ബ്രിഡ്ജില്‍ അവസാനമായി കണ്ടതിന് ശേഷം പ്രതി വെള്ളത്തിലേക്ക് ചാടിയെന്നാണ് കരുതുന്നതെന്ന് പത്രസമ്മേളനത്തില്‍ പോലീസ് പറഞ്ഞു. പക്ഷെ മൃതദേഹമൊന്നും കണ്ടെത്തിയിട്ടില്ല. ലഭ്യമായ എല്ലാ ക്യാമറകളും ആംഗിളുകളും ഞങ്ങള്‍ പരിശോധിച്ചു, ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്റെയും സിസിടിവിയുടെയും സഹായത്തോടെ പാലത്തിന് മുകളിലൂടെ അതാത് സമയത്ത് യാത്ര ചെയ്ത ബസുകളില്‍ നിന്ന് പ്രതി പാലത്തില്‍ നിന്ന് ഇറങ്ങുന്നത് കണ്ടിട്ടില്ലെന്നും പോലീസ് വക്താവ് പറഞ്ഞു.

നൂറുകണക്കിന് മണിക്കൂറുകള്‍ സിസിടിവി ഉദ്യോഗസ്ഥര്‍ പരിശോധിച്ചതില്‍ നിന്ന്, എസെദി മറ്റാരുമായും ബന്ധപ്പെട്ടിരുന്നതായി തോന്നുന്നില്ല, ഫോഴ്‌സ് പറഞ്ഞു. പ്രതിയുടെ യാത്രകള്‍ പല സ്ഥലങ്ങളിലെ സിസിടിവി ക്യാമറകളില്‍ ദൃശ്യമായിട്ടും പിടികൂടാനാകാത്തത് മെട്രോപൊളിറ്റന്‍ പൊലീസിന് വലിയ നാണക്കേടായി മാറിയിരുന്നു. പ്രതിയെ പിടികൂടാന്‍ കഴിയുന്ന തരത്തില്‍ വ്യക്തമായ സൂചനകള്‍ നല്‍കുന്നവര്‍ക്ക് പൊലീസ് 20,000 പൗണ്ട് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. അപ്പോഴാണ് പുതിയ നിഗമനങ്ങളുമായി പോലീസിന്റെ രംഗപ്രവേശം.

31 നു വൈകുന്നേരമാണ് സമീപവാസികളെയും പൊലീസിനെയും ഞെട്ടിച്ച് മൂന്നും എട്ടും വയസ്സുള്ള പെണ്‍കുട്ടികള്‍ക്കും31 വയസ്സുള്ള അമ്മയ്ക്കും നേരേ ഒരാള്‍ രാസവസ്തുക്കള്‍കൊണ്ട് ആക്രമണം നടത്തിയത്. ശരീരത്തിന് ഗുരുതരമായ പൊള്ളലേല്‍ക്കുന്ന രാസവസ്തുവാണ് ആക്രമണത്തിന് ഉപയോഗിച്ചത്.

തെക്കന്‍ ലണ്ടനിലെ കാല്ഫാമിലുള്ള ലെസ്സാര്‍ അവന്യൂവില്‍ നടന്ന ആക്രമണത്തില്‍ മൊത്തം 12 പേരാണ് പരിക്കേറ്റ് ആശുപത്രിയിലായത്. അമ്മയേയും കുഞ്ഞുങ്ങളെയും ലക്ഷ്യം വച്ചായിരുന്നു ആക്രമണം എന്ന് തെളിഞ്ഞിട്ടുണ്ട്. ആക്രമണത്തില്‍ പരിക്കേറ്റ ഈ അമ്മയുടെ പരിചയക്കാരനായിരുന്നു 35 കാരനായ എസെദി എന്നാണ് വിശ്വസിക്കുന്നത്.

2016ല്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും ഒരു ലോറിയില്‍ ബ്രിട്ടനിലെത്തിയ പ്രതി 2018ലെ ലൈംഗികാതിക്രമ കേസില്‍ പ്രതിയാണ്.

  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • ഡോക്ടര്‍മാരുടെ അഞ്ച് ദിവസ സമരം; 60,000 ഓപ്പറേഷനുകളും, അപ്പോയിന്റ്‌മെന്റുകളും റദ്ദാക്കേണ്ടി വരും; ക്രിസ്മസ് കാലം ദുരിതമാകും
  • നാഷണല്‍ എക്‌സ്പ്രസ് കോച്ച് ഡ്രൈവറായി ബോണ്‍മൗത്തിലെ മലയാളി നഴ്‌സ്
  • യുകെയില്‍ ഡ്രൈവിങ് ലൈസന്‍സ്, റോഡ് നിയമങ്ങളില്‍ മാറ്റങ്ങള്‍ 18 മുതല്‍
  • ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന് വൈദിക ക്ഷാമം; 11 പള്ളിക്ക് ഒരു വികാരി മാത്രം
  • സ്മാര്‍ട്ട് മോട്ടോര്‍വേകളിലെ കാമറകള്‍ക്ക് പിഴവ്; ആയിരക്കണക്കിന് ഡ്രൈവര്‍മാരുടെ പിഴ റദ്ദാക്കി
  • ആദ്യ വീട് വാങ്ങുന്നവര്‍ എടുക്കുന്ന മോര്‍ട്ട്‌ഗേജ് റെക്കോര്‍ഡില്‍; ശമ്പളവര്‍ധനയും അഫോര്‍ഡബിലിറ്റി ടെസ്റ്റുകള്‍ മയപ്പെട്ടതും നേട്ടം
  • സ്ട്രീറ്റിംഗിന്റെ അഭ്യര്‍ത്ഥന തള്ളി തുടരെ അഞ്ച് ദിവസം പണിമുടക്കാനുള്ള തീരുമാനവുമായി റസിഡന്റ് ഡോക്ടര്‍മാര്‍ മുന്നോട്ട്
  • പ്രസവശേഷമുള്ള രക്തസ്രാവം: ഇംഗ്ലണ്ടില്‍ സ്ത്രീകളില്‍ അപകടസാധ്യത കൂടി വരുന്നു
  • സ്ത്രീകള്‍ക്കും, പെണ്‍കുട്ടികള്‍ക്കും എതിരായ അക്രമങ്ങള്‍ തടയാന്‍ ബൃഹത് പദ്ധതി; ബലാത്സംഗ കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions