യു.കെ.വാര്‍ത്തകള്‍

പ്രധാനമന്ത്രിയുടെ നികുതി ബില്‍ 500,000 പൗണ്ടിലേറെ! സ്വന്തം സാമ്പത്തിക വിവരങ്ങള്‍ പുറത്തുവിട്ട് സുനാക്

കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി റിഷി സുനാക് നല്‍കിയത് അര മില്ല്യണ്‍ പൗണ്ട് നികുതി. തന്റെ ഏറ്റവും പുതിയ നികുതി റിട്ടേണിന്റെ വിവരങ്ങള്‍ പ്രധാനമന്ത്രി പുറത്തുവിട്ടതോടെയാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്. 2022-2023 സാമ്പത്തിക വര്‍ഷത്തില്‍ വ്യക്തിപരമായ വരുമാനത്തിന്മേല്‍ ഏകദേശം 508,308 പൗണ്ട് നികുതി നല്‍കിയതായി പ്രധാനമന്ത്രി ഫയല്‍ ചെയ്തു.

മുന്‍ വര്‍ഷം 432,493 പൗണ്ടായിരുന്ന നികുതിയില്‍ 75,000 പൗണ്ട് വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. 2019-20 വര്‍ഷത്തില്‍ 227,350 പൗണ്ടായിരുന്നു നികുതി. നികുതിയില്‍ ഭൂരിഭാഗവും, ഏകദേശം 359,250 പൗണ്ടും ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സാണ്. ഷെയറുകള്‍ക്കും, മറ്റ് നിക്ഷേപങ്ങള്‍ക്കുമായാണ് ഇത് നല്‍കുന്നത്.

ശതകോടീശ്വരനായ പ്രധാനമന്ത്രിക്ക് ഒരു ട്രസ്റ്റില്‍ നിക്ഷേപമുണ്ട്. ഇവര്‍ 1.8 മില്ല്യണ്‍ നേട്ടമുണ്ടാക്കിയെന്നും രേഖകള്‍ വ്യക്തമാക്കുന്നു. ഇത് പ്രകാരം നികുതിക്ക് മുന്‍പ് കഴിഞ്ഞ വര്‍ഷം ഋഷി സുനാകിന്റെ വരുമാനം 2.22 മില്ല്യണ്‍ പൗണ്ടാണ്. ശമ്പളവും, മറ്റ് വരുമാനങ്ങളും കണക്കാക്കിയാല്‍ 23 ശതമാനമാണ് ടാക്‌സ് നിരക്ക്.

പ്രധാനമന്ത്രി നേരിട്ടാണ് തന്റെ നികുതി വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 508,308 പൗണ്ടാണ് നികുതിയായി നല്‍കിയതെന്ന് ഈ രേഖകള്‍ വ്യക്തമാക്കുന്നു. യുഎസ് ആസ്ഥാനമായുള്ള നിക്ഷേപ ഫണ്ടില്‍ നിന്നാണ് സുനാകിന്റെ നിക്ഷേപ വരുമാനവും, ക്യാപ്പിറ്റല്‍ ഗെയിനും വരുന്നത്. മന്ത്രിയായും, പ്രധാനമന്ത്രിയായും ജോലി ചെയ്തതില്‍ നിന്നും 139,477 പൗണ്ട് ശമ്പളവും സുനാകിന് ലഭിച്ചു.

  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • ഡോക്ടര്‍മാരുടെ അഞ്ച് ദിവസ സമരം; 60,000 ഓപ്പറേഷനുകളും, അപ്പോയിന്റ്‌മെന്റുകളും റദ്ദാക്കേണ്ടി വരും; ക്രിസ്മസ് കാലം ദുരിതമാകും
  • നാഷണല്‍ എക്‌സ്പ്രസ് കോച്ച് ഡ്രൈവറായി ബോണ്‍മൗത്തിലെ മലയാളി നഴ്‌സ്
  • യുകെയില്‍ ഡ്രൈവിങ് ലൈസന്‍സ്, റോഡ് നിയമങ്ങളില്‍ മാറ്റങ്ങള്‍ 18 മുതല്‍
  • ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന് വൈദിക ക്ഷാമം; 11 പള്ളിക്ക് ഒരു വികാരി മാത്രം
  • സ്മാര്‍ട്ട് മോട്ടോര്‍വേകളിലെ കാമറകള്‍ക്ക് പിഴവ്; ആയിരക്കണക്കിന് ഡ്രൈവര്‍മാരുടെ പിഴ റദ്ദാക്കി
  • ആദ്യ വീട് വാങ്ങുന്നവര്‍ എടുക്കുന്ന മോര്‍ട്ട്‌ഗേജ് റെക്കോര്‍ഡില്‍; ശമ്പളവര്‍ധനയും അഫോര്‍ഡബിലിറ്റി ടെസ്റ്റുകള്‍ മയപ്പെട്ടതും നേട്ടം
  • സ്ട്രീറ്റിംഗിന്റെ അഭ്യര്‍ത്ഥന തള്ളി തുടരെ അഞ്ച് ദിവസം പണിമുടക്കാനുള്ള തീരുമാനവുമായി റസിഡന്റ് ഡോക്ടര്‍മാര്‍ മുന്നോട്ട്
  • പ്രസവശേഷമുള്ള രക്തസ്രാവം: ഇംഗ്ലണ്ടില്‍ സ്ത്രീകളില്‍ അപകടസാധ്യത കൂടി വരുന്നു
  • സ്ത്രീകള്‍ക്കും, പെണ്‍കുട്ടികള്‍ക്കും എതിരായ അക്രമങ്ങള്‍ തടയാന്‍ ബൃഹത് പദ്ധതി; ബലാത്സംഗ കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions