യു.കെ.വാര്‍ത്തകള്‍

തലവേദനയ്ക്ക് ഡോക്ടറെ കാണാന്‍ 7 മണിക്കൂര്‍; എ&ഇയില്‍ കുഴഞ്ഞുവീണ് മരിച്ച് യുവതി

തലവേദനയ്ക്ക് ഡോക്ടറെ കാണാന്‍ മണിക്കൂറുകള്‍ എ&ഇയില്‍ കാത്തിരുന്ന യുവതി മരിച്ചു. തലവേദനയ്ക്കായി ഡോക്ടറെ കാണാനെത്തിയ രണ്ട് മക്കളുടെ അമ്മയായ 39-കാരിയ്ക്കാണ് നോട്ടിംഗ്ഹാം ക്യൂന്‍സ് മെഡിക്കല്‍ സെന്ററില്‍ ദാരുണാന്ത്യം സംഭവിച്ചത്. കട്ടിലിന് താഴെ നിന്നും അബോധാവസ്ഥയില്‍ കണ്ടെത്തുമ്പോഴേക്കും ഈ സ്ത്രീ മരിച്ചിരുന്നു. ജനുവരി 19-നായിരുന്നു സംഭവം. നഴ്‌സുമാര്‍ ഇവരെ മൂന്ന് തവണ നിരീക്ഷിച്ചിരുന്നുവെന്നാണ് വിവരം.

എന്നാല്‍ പേര് വിളിക്കുമ്പോഴേക്കും കാത്തിരിപ്പ് ഏഴ് മണിക്കൂറോളം നീണ്ടിരുന്നു. എന്നാല്‍ ഇതിനോട് പ്രതികരിക്കാതെ വന്നതോടെ കാത്തിരുന്ന് മടുത്ത് രോഗി മടങ്ങിപ്പോയിരിക്കുമെന്നാണ് ആശുപത്രി ജീവനക്കാര്‍ കരുതിയത്. പിന്നീട് വെയ്റ്റിംഗ് റൂമിലെ കസേരയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ സ്ത്രീയെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജനുവരി 22-ന് മരണത്തിന് കീഴടങ്ങി.


നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് നടത്തുന്ന ആശുപത്രി ദുരന്തത്തില്‍ അടിയന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 'ബുദ്ധിമുട്ടേറിയ ഈ സമയത്ത് കുടുംബത്തിന് അഗാധമായ അനുശോചനങ്ങള്‍ നേരുന്നു. കുടുംബത്തെ കൂടി ഉള്‍പ്പെടുത്തിയാണ് അന്വേഷണം നടത്തുക. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നത് വരെ പ്രതികരിക്കില്ല', എന്‍യുഎച്ച് ട്രസ്റ്റ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. കീത്ത് ഗിര്‍ലിംഗ് പറഞ്ഞു.


ആശുപത്രിയിലെ എ&ഇ വിഭാഗത്തില്‍ കാത്തിരിപ്പ് സമയം വളരെ ദൈര്‍ഘ്യമേറിയതാണെന്ന് ശ്രോതസ്സുകള്‍ പറയുന്നു. 80 രോഗികള്‍ 14 മണിക്കൂര്‍ വരെ കാത്തിരിക്കുന്ന അവസ്ഥകള്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. ഇന്നലെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇംഗ്ലണ്ടില്‍ 12 മണിക്കൂറിലേറെ കാത്തിരിക്കുന്ന രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ മാസം 25 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.

  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • ഡോക്ടര്‍മാരുടെ അഞ്ച് ദിവസ സമരം; 60,000 ഓപ്പറേഷനുകളും, അപ്പോയിന്റ്‌മെന്റുകളും റദ്ദാക്കേണ്ടി വരും; ക്രിസ്മസ് കാലം ദുരിതമാകും
  • നാഷണല്‍ എക്‌സ്പ്രസ് കോച്ച് ഡ്രൈവറായി ബോണ്‍മൗത്തിലെ മലയാളി നഴ്‌സ്
  • യുകെയില്‍ ഡ്രൈവിങ് ലൈസന്‍സ്, റോഡ് നിയമങ്ങളില്‍ മാറ്റങ്ങള്‍ 18 മുതല്‍
  • ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന് വൈദിക ക്ഷാമം; 11 പള്ളിക്ക് ഒരു വികാരി മാത്രം
  • സ്മാര്‍ട്ട് മോട്ടോര്‍വേകളിലെ കാമറകള്‍ക്ക് പിഴവ്; ആയിരക്കണക്കിന് ഡ്രൈവര്‍മാരുടെ പിഴ റദ്ദാക്കി
  • ആദ്യ വീട് വാങ്ങുന്നവര്‍ എടുക്കുന്ന മോര്‍ട്ട്‌ഗേജ് റെക്കോര്‍ഡില്‍; ശമ്പളവര്‍ധനയും അഫോര്‍ഡബിലിറ്റി ടെസ്റ്റുകള്‍ മയപ്പെട്ടതും നേട്ടം
  • സ്ട്രീറ്റിംഗിന്റെ അഭ്യര്‍ത്ഥന തള്ളി തുടരെ അഞ്ച് ദിവസം പണിമുടക്കാനുള്ള തീരുമാനവുമായി റസിഡന്റ് ഡോക്ടര്‍മാര്‍ മുന്നോട്ട്
  • പ്രസവശേഷമുള്ള രക്തസ്രാവം: ഇംഗ്ലണ്ടില്‍ സ്ത്രീകളില്‍ അപകടസാധ്യത കൂടി വരുന്നു
  • സ്ത്രീകള്‍ക്കും, പെണ്‍കുട്ടികള്‍ക്കും എതിരായ അക്രമങ്ങള്‍ തടയാന്‍ ബൃഹത് പദ്ധതി; ബലാത്സംഗ കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions