യു.കെ.വാര്‍ത്തകള്‍

ജൂനിയര്‍ ഡോക്ടര്‍മാര്‍ വീണ്ടും പണിമുടക്കിലേക്ക്; ഫെബ്രുവരി 24 മുതല്‍ അഞ്ചു ദിവസ സമരം

ലണ്ടന്‍: ലക്ഷക്കണക്കിന് രോഗികള്‍ക്കു തിരിച്ചടി സമ്മാനിക്കാന്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ വീണ്ടും പണിമുടക്കിലേക്ക്. ശമ്പളം സംബന്ധിച്ച് സര്‍ക്കാരുമായി നിലനില്‍ക്കുന്ന തര്‍ക്കത്തില്‍ ഇംഗ്ലണ്ടിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ ഫെബ്രുവരി 24 മുതല്‍ 28 വരെ അഞ്ച് ദിവസങ്ങളില്‍ പണിമുടക്കും. ജൂനിയര്‍ ഡോക്ടര്‍മാരെ പ്രതിനിധീകരിക്കുന്ന ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനാണ് (ബിഎംഎ) 35% ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് വീണ്ടും സമരം പ്രഖ്യാപിച്ചത്.ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് നേരത്തെ സംഘടന മുന്നോട്ട് വച്ച നിര്‍ദ്ദേശം മുമ്പ് മന്ത്രിമാര്‍ നിരസിച്ചിരുന്നു.

പണിമുടക്ക് പല സാധാരണ ആശുപത്രി സേവനങ്ങളും തടസ്സപ്പെടാനോ റദ്ദാക്കാനോ സാധ്യതയുണ്ട്. ന്യായമായ ഒരു പരിഹാരം കണ്ടെത്താന്‍ ആഗ്രഹിക്കുന്നുവെന്നും ശമ്പള ഓഫറില്‍ കൂടുതല്‍ മുന്നോട്ട് പോകാന്‍ തയ്യാറാണെന്നും സര്‍ക്കാര്‍ പറഞ്ഞു. ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ഈ സാമ്പത്തിക വര്‍ഷം ശരാശരി 9% ശമ്പള വര്‍ദ്ധനവ് ലഭിച്ചു. 2023 ലെ അവസാനത്തെ ചര്‍ച്ചകളില്‍, അതിനു മുകളില്‍ 3% അധികമായി നല്‍കാനുള്ള ചര്‍ച്ച സംഘടന മുന്നോട്ട് വച്ചിരുന്നു. എന്നാല്‍ ധാരണയിലെത്താതെ ഡിസംബര്‍ ആദ്യം ആ ചര്‍ച്ചകള്‍ അവസാനിച്ചു. ഇതിനെത്തുടര്‍ന്നാണ് സമരങ്ങള്‍ ആരംഭിച്ചത്.

ഒരു മാസം മുമ്പ് നടന്ന ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരപരമ്പര ലക്ഷക്കണക്കിന് രോഗികളെയാണ് പ്രതികൂലമായി ബാധിച്ചത്. സമരങ്ങള്‍ ക്രിസ്മസ്-ന്യൂഇയര്‍ സീസണില്‍ അസാധാരണ നിലയിലേക്ക് മാറുകയും ചെയ്തു. 75 വര്‍ഷത്തെ ചരിത്രത്തില്‍ ഇന്നുവരെ കാണാത്ത തോതില്‍ തുടര്‍ച്ചയായി ഡോക്ടര്‍മാര്‍ പണിമുടക്കിയപ്പോള്‍ രോഗികള്‍ അലഞ്ഞു. ഒരു മില്ല്യണിലേറെ എന്‍എച്ച്എസ് അപ്പോയിന്റ്‌മെന്റുകളാണ് ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരങ്ങളില്‍ റദ്ദായതെന്നാണ് കണക്കുകള്‍.

എന്‍എച്ച്എസ് കണക്കുകള്‍ പ്രകാരം 1.1 മില്ല്യണ്‍ അപ്പോയിന്റ്‌മെന്റുകളും, പ്രൊസീജ്യറുകളുമാണ് ആശുപത്രികളിലും, കമ്മ്യൂണിറ്റി, മെന്റല്‍ ഹെല്‍ത്ത് ക്ലിനിക്കുകളിലായി മാര്‍ച്ച് മുതല്‍ റീഷെഡ്യൂള്‍ ചെയ്യേണ്ടി വന്നത്. കണ്‍സള്‍ട്ടന്റ്, നഴ്‌സ്, ആംബുലന്‍സ് ക്രൂ എന്നിങ്ങനെ എന്‍എച്ച്എസില്‍ നടന്ന എല്ലാ സമരങ്ങളും ഒരുമിച്ച് കണക്കാക്കിയാലും, അതിനെ മറികടക്കുന്ന തോതിലാണ് ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരങ്ങള്‍ സൃഷ്ടിച്ച നഷ്ടം.

ആറ് ദിവസത്തെ സമരങ്ങളില്‍ മറ്റൊരു 116,498 അപ്പോയിന്റ്‌മെന്റുകളും റദ്ദായിട്ടുണ്ട്. കഴിഞ്ഞ 10 മാസങ്ങള്‍ക്കിടെ ജൂനിയര്‍ ഡോക്ടര്‍മാര്‍ 34 ദിവസമാണ് ജോലി ചെയ്യാന്‍ വിസമ്മതിച്ചത്. കഴിഞ്ഞ ആഴ്ചയിലെ ഓരോ പ്രവൃത്തിദിനത്തിലും ശരാശരി 25,600 ഡോക്ടര്‍മാരാണ് സേവനം നിഷേധിച്ചത്. ശനി, ഞായര്‍ ദിവസങ്ങളിലായി 8100 പേരും ജോലിക്ക് എത്തിയില്ല.

  • ബ്രിട്ടനില്‍ ഇവി കാര്‍ ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്
  • കുടിയേറ്റ നയങ്ങള്‍ കര്‍ശനമായി തുടരും; ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഹോം സെക്രട്ടറി
  • ഒരു നൂറ്റാണ്ട് കൈയടക്കി വെച്ച സുരക്ഷിത സീറ്റ് ലേബറിന് നഷ്ടമായി; ഗോര്‍ടണ്‍ & ഡെന്റണ്‍ സീറ്റ് ഗ്രീന്‍സിന്
  • അനധികൃത കുടിയേറ്റക്കാര്‍ക്കും വീടും മിനിമം വേതനവും; എന്‍എച്ച്എസില്‍ സൗജന്യ ചികിത്സ -ചര്‍ച്ചയായി ഗ്രീന്‍സ് പാര്‍ട്ടിയുടെ കുടിയേറ്റ നയം
  • ആത്മഹത്യയെ കുറിച്ച് കൗമാരക്കാര്‍ ഇന്‍സ്റ്റഗ്രാമില്‍ തിരഞ്ഞാല്‍ രക്ഷിതാക്കളെ അറിയിക്കുമെന്ന് മെറ്റ
  • യുകെയില്‍ വിദ്യാഭ്യാസത്തിലും തൊഴിലിലും ഉള്‍പ്പെടാത്ത യുവാക്കളുടെ എണ്ണം 10 ലക്ഷം! ആശങ്കപ്പെടുത്തുന്ന കണക്കുകള്‍
  • കുടിയേറ്റ നിയന്ത്രണം: വിദേശ നഴ്സുമാരുടെ വരവ് 93% ഇടിഞ്ഞു; യുകെയുടെ ആരോഗ്യരംഗം പ്രതിസന്ധിയിലേക്ക്
  • ആദ്യ വീട് വാങ്ങലുകാരുടെ ഇഷ്ട സ്ഥലങ്ങള്‍ മാഞ്ചസ്റ്ററും വൂസ്റ്ററും
  • എന്‍എച്ച്എസ് മറ്റേണിറ്റി കെയര്‍ പരാജയം, തെറ്റുകള്‍ ആവര്‍ത്തിക്കുന്നു; ദേശീയ അന്വേഷണ കണ്ടെത്തലുകള്‍ പുറത്ത്
  • പാക്കിസ്ഥാനികളുടെ ഉപദ്രവം; ലണ്ടനിലെ ഇന്ത്യന്‍ റെസ്റ്റൊറന്റ് പൂട്ടുകയാണെന്ന് ഉടമ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions