യു.കെ.വാര്‍ത്തകള്‍

മാഞ്ചസ്റ്ററിലെ മോറിസണ്‍ കാര്‍പാര്‍ക്കില്‍ ബലാത്സംഗം; അറസ്റ്റിലായത് 12 മുതല്‍ 14 വയസുവരെയുള്ള നാല് കുട്ടികള്‍

ബ്രിട്ടനിലെ കൗമാരക്കാര്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങള്‍ ആശങ്കപ്പെടുത്തും വിധം കൂടിവരികയാണ്. കത്തിയാക്രമണങ്ങളും ലൈംഗിക അതിക്രമങ്ങളും കൗമാരക്കാര്‍ പ്രതികളാവുന്നത് വര്‍ധിച്ചു. ഇപ്പോഴിതാ മാഞ്ചസ്റ്ററിലെ മോറിസണ്‍ കാര്‍പാര്‍ക്കില്‍ നടന്ന ബലാത്സംഗത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത് 12 നും 14 നും ഇടയില്‍ പ്രായമുള്ള നാല് ആണ്‍കുട്ടികളെയാണ്. ഗ്രെയ്റ്റര്‍ മാഞ്ചസ്റ്ററിലെ റോക്ക്ഡേലിലുള്ള മോറിസണ്‍ കാര്‍ പാര്‍ക്കിലായിരുന്നു സംഭവം. ഇക്കഴിഞ്ഞ ശനിയാഴ്ച്ച വൈകിട്ട് 6 മണിക്കാണ് സംഭവം നടന്നത്. പോലീസ് അന്വേഷണം തുടരുകയാണ്.


ഇരയായത് ഒരു പെണ്‍കുട്ടിയാണ് എന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ഇരയുടെ പ്രായം എത്രയെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. ഒരു ബലാത്സംഗവുമായി ബന്ധപ്പെട്ട് പരാതി ലഭിക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു. 12, 13, 14, 14 പ്രായത്തിലുള്ള നാല് ആണ്‍കുട്ടികള്‍ ഇതില്‍ കുറ്റവാളികള്‍ ആണെന്ന് സംശയിക്കപ്പെടുന്നതായും പോലീസ് അറിയിച്ചു. ഇവര്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.


സംഭവത്തിന് ദൃക്സാക്ഷികള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ പോലീസുമായി ബന്ധപ്പെടണം എന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. സംഭവസ്ഥലം ഇപ്പോഴും പോലീസ് വളഞ്ഞിരിക്കുകയാണ് അന്വേഷണം പുരോഗമിക്കുന്നുണ്ട്. ഫൊറെന്‍സിക് പരിശോധനകളും നടക്കുന്നു. ഇരയുടെയോ, പിടിയിലായവരുടെയോ മറ്റ് വിശദാംശങ്ങള്‍ ഒന്നും തന്നെ പോലീസ് പുറത്തു വിട്ടിട്ടില്ല. ന്യുബോണ്‍ സ്റ്റേഷന്‍ ഈ കാര്‍പാര്‍ക്കിനോട് ചേര്‍ന്നാണെങ്കിലും അന്വേഷണം മൂലം മെട്രോ ലിങ്ക് സര്‍വ്വീസുകള്‍ ഒന്നും തന്നെ മുടങ്ങുകയോ വൈകുകയോ ഉണ്ടായില്ല.


ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിക്ക് പ്രത്യേക കൗണ്‍സിലിംഗും മറ്റും നല്‍കിക്കൊണ്ടിരിക്കുകയാണ്. മാഞ്ചസ്റ്ററിലെ സെയിന്റ് മേരീസ് സെക്ഷ്വല്‍ അസള്‍ട്ട് റെഫറല്‍ സെന്റര്‍ ബലാത്സംഗത്തിനും മറ്റു വിധത്തിലുള്ള ലൈംഗിക പീഢനങ്ങള്‍ക്കും ഇരയായവര്‍ക്ക് സമഗ്രമായ പരിപാലനമാണ് നല്‍കുന്നത്. മെഡിക്കല്‍ പരിശോധനക്ക് പുറമെ പ്രായോഗികവും വൈകാരികവുമായ പിന്തുണയും അവര്‍ നല്‍കും. എല്ലാ പ്രായത്തിലുള്ളവര്‍ക്കും അവര്‍ സേവനങ്ങള്‍ നല്‍കുന്നുണ്ട്.

  • ബ്രിട്ടനില്‍ ഇവി കാര്‍ ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്
  • കുടിയേറ്റ നയങ്ങള്‍ കര്‍ശനമായി തുടരും; ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഹോം സെക്രട്ടറി
  • ഒരു നൂറ്റാണ്ട് കൈയടക്കി വെച്ച സുരക്ഷിത സീറ്റ് ലേബറിന് നഷ്ടമായി; ഗോര്‍ടണ്‍ & ഡെന്റണ്‍ സീറ്റ് ഗ്രീന്‍സിന്
  • അനധികൃത കുടിയേറ്റക്കാര്‍ക്കും വീടും മിനിമം വേതനവും; എന്‍എച്ച്എസില്‍ സൗജന്യ ചികിത്സ -ചര്‍ച്ചയായി ഗ്രീന്‍സ് പാര്‍ട്ടിയുടെ കുടിയേറ്റ നയം
  • ആത്മഹത്യയെ കുറിച്ച് കൗമാരക്കാര്‍ ഇന്‍സ്റ്റഗ്രാമില്‍ തിരഞ്ഞാല്‍ രക്ഷിതാക്കളെ അറിയിക്കുമെന്ന് മെറ്റ
  • യുകെയില്‍ വിദ്യാഭ്യാസത്തിലും തൊഴിലിലും ഉള്‍പ്പെടാത്ത യുവാക്കളുടെ എണ്ണം 10 ലക്ഷം! ആശങ്കപ്പെടുത്തുന്ന കണക്കുകള്‍
  • കുടിയേറ്റ നിയന്ത്രണം: വിദേശ നഴ്സുമാരുടെ വരവ് 93% ഇടിഞ്ഞു; യുകെയുടെ ആരോഗ്യരംഗം പ്രതിസന്ധിയിലേക്ക്
  • ആദ്യ വീട് വാങ്ങലുകാരുടെ ഇഷ്ട സ്ഥലങ്ങള്‍ മാഞ്ചസ്റ്ററും വൂസ്റ്ററും
  • എന്‍എച്ച്എസ് മറ്റേണിറ്റി കെയര്‍ പരാജയം, തെറ്റുകള്‍ ആവര്‍ത്തിക്കുന്നു; ദേശീയ അന്വേഷണ കണ്ടെത്തലുകള്‍ പുറത്ത്
  • പാക്കിസ്ഥാനികളുടെ ഉപദ്രവം; ലണ്ടനിലെ ഇന്ത്യന്‍ റെസ്റ്റൊറന്റ് പൂട്ടുകയാണെന്ന് ഉടമ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions