യു.കെ.വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് അടുത്തുവരവേ ടോറികളുടെ ജനപ്രീതി ഇടിഞ്ഞുതാണു; 25 പോയിന്റുകളുടെ ലീഡുമായി ലേബര്‍

തെരഞ്ഞെടുപ്പ് അടുത്തുവരവേ ടോറി പാര്‍ട്ടിയ്ക്കും പ്രധാനമന്ത്രി റിഷി സുനാകിനും നെഞ്ചിടിപ്പേകി ലേബര്‍ പാര്‍ട്ടിയുടെ കുതിപ്പ്. സുനാക് പ്രധാനമന്ത്രി പദത്തില്‍ എത്തിയ ശേഷം ഏറ്റവും കുറഞ്ഞ വോട്ട് വിഹിതത്തിലേക്ക് ടോറികള്‍ വീണതായി റെഡ്ഫീല്‍ഡ് & വില്‍റ്റണ്‍ സ്ട്രാറ്റജീസ് സര്‍വ്വെ പറയുന്നു. വോട്ടര്‍മാര്‍ക്കിടയില്‍ കണ്‍സര്‍വേറ്റീവുകള്‍ക്ക് 21 ശതമാനം പിന്തുണ മാത്രമാണുള്ളതെന്ന് കണ്ടെത്തിയത്. കഴിഞ്ഞ ആഴ്ചയില്‍ നിന്നും മൂന്ന് പോയിന്റാണ് കുറവാണിത്.

അതേസമയം, ലേബര്‍ പാര്‍ട്ടിയുടെ ലീഡ് 25 പോയിന്റ് ആയി. 46 ശതമാനം ബ്രിട്ടീഷുകാരും ഇപ്പോള്‍ കീര്‍ സ്റ്റാര്‍മറുടെ പാര്‍ട്ടിയെ പിന്തുണയ്ക്കുന്നു. ഒരു പോയിന്റ് വര്‍ദ്ധനവാണ് ഇത്. റിഫോം യുകെയ്ക്ക് 12 ശതമാനം വോട്ട് വിഹിതമുണ്ട്. തുടര്‍ച്ചയായ പത്താം തവണയാണ് മുന്‍ യുകെഐപി നേതാവ് നിഗല്‍ ഫരാഗിന്റെ പാര്‍ട്ടിക്ക് 10 ശതമാനത്തില്‍ കൂടുതല്‍ വോട്ട് പ്രവചിക്കപ്പെടുന്നത്.

ഇതിന് മുന്‍പ് 21 ശതമാനം വോട്ട് വിഹിതത്തിലേക്ക് ടോറികള്‍ വീണത് 2022 ഒക്ടോബര്‍ 23-നാണ്. ലിസ് ട്രസിന്റെ വിവാദ ഇടക്കാല ഭരണത്തിന് ശേഷം ആയിരുന്നു അത്. എന്നാല്‍ സാമ്പത്തികമായി രാജ്യത്തെ പിടിച്ചുനിര്‍ത്തുകയും, മുന്നോട്ട് നയിക്കുകയും ചെയ്ത ശേഷവും വോട്ട് വിഹിതം കൂടുന്നില്ലെന്നത് സുനാകിന് കനത്ത തിരിച്ചടിയാണ്.

ടോറികള്‍ താഴേക്ക് പോകുന്നുവെന്ന് വ്യക്തമാകുന്നതോടെ എതിരാളികള്‍ തലപൊക്കാന്‍ തുടങ്ങും. ഇതോടെ വരുന്ന ആഴ്ചകളില്‍ സുനാകിന്റെ പ്രധാനമന്ത്രി പദത്തിന് കനത്ത വെല്ലുവിളികള്‍ അഭിമുഖീകരിക്കേണ്ടി വരും. കൂടാതെ പുറത്തുവരാന്‍ ഇരിക്കുന്ന പുതിയ സാമ്പത്തിക കണക്കുകളില്‍ പണപ്പെരുപ്പം ഉയരുന്നുവെന്ന സൂചനയാണ് ഇപ്പോഴുള്ളത്. ഇത് സുനാകിന് മറ്റൊരു തിരിച്ചടിയാകും.

ബോറിസ് ജോണ്‍സനെ തെരഞ്ഞെടുപ്പ് പോരാട്ടത്തിനായി ഇറക്കാന്‍ തയ്യാറാകണമെന്ന് സുനാകിനോട് ആവശ്യപ്പെട്ട് സീനിയര്‍ ടോറികള്‍ രംഗത്തുവന്നുകഴിഞ്ഞു. രാഷ്ട്രീയ തിരിച്ചുവരവിന് ബോറിസ് റെഡിയാണെന്നാണ് സൂചനകള്‍. എന്നാല്‍ സുനാക് ആദ്യ നീക്കം നടത്തുമെന്ന പ്രതീക്ഷയിലാണ് മുന്‍ പ്രധാനമന്ത്രിയെന്ന് ഇദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറയുന്നു. തെരഞ്ഞെടുപ്പിലെ ടോറികളുടെ പ്രധാന ആയുധം എടുത്ത് പ്രയോഗിക്കുന്നതിന് അഭിമാനപ്രശ്‌നം കാരണമായി മാറരുതെന്ന് മുന്‍ ബിസിനസ്സ് സെക്രട്ടറി ക്വാസി ക്വാര്‍ട്ടെംഗ് സുനാകിനോട് ആവശ്യപ്പെട്ടു.

ഹൗസിംഗ് സെക്രട്ടറി മൈക്കിള്‍ ഗോവാണ് ബോറിസിന്റെ മടങ്ങിവരവിനെ സ്വാഗതം ചെയ്യുന്ന മറ്റൊരു നേതാവ്.

  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • ഡോക്ടര്‍മാരുടെ അഞ്ച് ദിവസ സമരം; 60,000 ഓപ്പറേഷനുകളും, അപ്പോയിന്റ്‌മെന്റുകളും റദ്ദാക്കേണ്ടി വരും; ക്രിസ്മസ് കാലം ദുരിതമാകും
  • നാഷണല്‍ എക്‌സ്പ്രസ് കോച്ച് ഡ്രൈവറായി ബോണ്‍മൗത്തിലെ മലയാളി നഴ്‌സ്
  • യുകെയില്‍ ഡ്രൈവിങ് ലൈസന്‍സ്, റോഡ് നിയമങ്ങളില്‍ മാറ്റങ്ങള്‍ 18 മുതല്‍
  • ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന് വൈദിക ക്ഷാമം; 11 പള്ളിക്ക് ഒരു വികാരി മാത്രം
  • സ്മാര്‍ട്ട് മോട്ടോര്‍വേകളിലെ കാമറകള്‍ക്ക് പിഴവ്; ആയിരക്കണക്കിന് ഡ്രൈവര്‍മാരുടെ പിഴ റദ്ദാക്കി
  • ആദ്യ വീട് വാങ്ങുന്നവര്‍ എടുക്കുന്ന മോര്‍ട്ട്‌ഗേജ് റെക്കോര്‍ഡില്‍; ശമ്പളവര്‍ധനയും അഫോര്‍ഡബിലിറ്റി ടെസ്റ്റുകള്‍ മയപ്പെട്ടതും നേട്ടം
  • സ്ട്രീറ്റിംഗിന്റെ അഭ്യര്‍ത്ഥന തള്ളി തുടരെ അഞ്ച് ദിവസം പണിമുടക്കാനുള്ള തീരുമാനവുമായി റസിഡന്റ് ഡോക്ടര്‍മാര്‍ മുന്നോട്ട്
  • പ്രസവശേഷമുള്ള രക്തസ്രാവം: ഇംഗ്ലണ്ടില്‍ സ്ത്രീകളില്‍ അപകടസാധ്യത കൂടി വരുന്നു
  • സ്ത്രീകള്‍ക്കും, പെണ്‍കുട്ടികള്‍ക്കും എതിരായ അക്രമങ്ങള്‍ തടയാന്‍ ബൃഹത് പദ്ധതി; ബലാത്സംഗ കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions