യു.കെ.വാര്‍ത്തകള്‍

ജൂതവിരുദ്ധ പ്രസ്താവന: റോച്ച്‌ഡേല്‍ ഉപതെരഞ്ഞടുപ്പില്‍ സ്ഥാനാര്‍ത്ഥിയ്ക്കുള്ള പിന്തുണ പിന്‍വലിച്ച് ലേബര്‍ പാര്‍ട്ടി

സ്വന്തം ജനതയെ കൂട്ടക്കൊല ചെയ്യാന്‍ വഴിയൊരുക്കിയത് ഇസ്രയേലെന്ന് ആരോപിച്ച സ്ഥാനാര്‍ത്ഥിയ്ക്കുള്ള പിന്തുണ പിന്‍വലിച്ച് തടിതപ്പി ലേബര്‍ പാര്‍ട്ടി. റോച്ച്‌ഡേല്‍ ഉപതെരഞ്ഞടുപ്പില്‍ സ്ഥാനാര്‍ത്ഥിയ്ക്ക് പിന്നില്‍ നിലയുറപ്പിച്ച് മണിക്കൂറുകള്‍ തികയുന്നതിന് മുന്‍പ് കീര്‍ സ്റ്റാര്‍മര്‍ നിലപാട് മാറ്റിയതോടെ അവിടെ ലേബറിന് സ്ഥാനാര്‍ത്ഥിയില്ലാത്ത സ്ഥിതിയായി.

റോച്ച്‌ഡേലിലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥി അസര്‍ അലിയാണ് ഒക്ടോബര്‍ 7ന് സ്വന്തം ജനങ്ങള്‍ക്ക് നേരെ ഹമാസ് ഭീകരക്രമണം നടത്താന്‍ ഇസ്രയേല്‍ മനഃപ്പൂര്‍വ്വം അനുവദിക്കുകയായിരുന്നുവെന്ന് ആരോപിച്ചത്. രഹസ്യ ശബ്ദരേഖ പുറത്തുവന്നതോടെ ഇയാള്‍ പാര്‍ട്ടി അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.


മണിക്കൂറുകള്‍ക്ക് മുന്‍പ് കൗണ്‍സിലര്‍ക്ക് പിന്നില്‍ അണിനിരന്ന ശേഷമാണ് നേതാവ് കീര്‍ സ്റ്റാര്‍മറിന് നിലപാട് തിരുത്തേണ്ടി വന്നത്. ഓണ്‍ലൈനില്‍ നടക്കുന്ന ഊഹാപോഹങ്ങള്‍ ഏറ്റെടുത്ത് ഇത് പ്രചരിപ്പിക്കാന്‍ കൂട്ടുനിന്നുവെന്നാണ് അലിക്ക് ഒപ്പം നില്‍ക്കാന്‍ സ്റ്റാര്‍മര്‍ നേരത്തെ നിരത്തിയ ന്യായീകരണം.


എന്നാല്‍ വിവാദം ആളിക്കത്തിയതോടെ ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയുടെ പിന്തുണ റദ്ദാക്കാന്‍ ലേബര്‍ നിര്‍ബന്ധിതമായി. ലങ്കാഷയര്‍ ലേബര്‍ പാര്‍ട്ടി യോഗത്തിലാണ് ഒക്ടോബര്‍ 7ന് ഹമാസ് നടത്തിയ ഭീകരാക്രമണത്തെ കുറിച്ച് അസര്‍ അലി വിവാദ പ്രസ്താവനകള്‍ നടത്തിയത്. സ്വന്തം ജനതയെ കൂട്ടക്കൊല ചെയ്യാന്‍ അനുവദിക്കുന്നത് വഴി ഗാസയില്‍ യുദ്ധം നടത്താനുള്ള കാരണം കണ്ടെത്തുകയായിരുന്നു ഇസ്രയേലെന്ന് അലി ആരോപിച്ചു.


അലിയുടെ ശബ്ദരേഖ പുറത്തുവന്നതോടെയാണ് സ്റ്റാര്‍മര്‍ പ്രതിസന്ധിയിലായത്. സെമറ്റിക് വിരുദ്ധ പ്രസ്താവന നടത്തിയ മിഡില്‍സ്ബറോയിലെ ലേബര്‍ എംപി ആന്‍ഡി മക്‌ഡൊണാള്‍ഡിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഇടയാക്കിയത് മാധ്യമങ്ങളാണെന്ന് അലി കുറ്റപ്പെടുത്തിയിരുന്നു.


പ്രസ്താവനകള്‍ അനുചിതമാണെന്ന് അലി പിന്നീട് സമ്മതിക്കുകയും മാപ്പ് പറയുകയും ചെയ്തു. എന്നാല്‍ ലേബര്‍ പാര്‍ട്ടി ജൂതവിരുദ്ധ സംഘമാണെന്ന ആരോപണം ശക്തമാക്കാന്‍ ഈ സംഭവം വഴിയൊരുക്കുമെന്ന് വ്യക്തമായതോടെയാണ് സ്റ്റാര്‍മര്‍ മറുകണ്ടം ചാടിയത്.

തെരഞ്ഞെടുപ്പ് അടുത്തുവരവേ ജൂതവിരുദ്ധ പ്രസ്താവനകള്‍ തിരിച്ചടിയാവുമെന്നു കണ്ടാണ് ലേബർ പാര്‍ട്ടിയുടെ കടുത്ത നടപടികള്‍.

  • ബ്രിട്ടനില്‍ ഇവി കാര്‍ ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്
  • കുടിയേറ്റ നയങ്ങള്‍ കര്‍ശനമായി തുടരും; ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഹോം സെക്രട്ടറി
  • ഒരു നൂറ്റാണ്ട് കൈയടക്കി വെച്ച സുരക്ഷിത സീറ്റ് ലേബറിന് നഷ്ടമായി; ഗോര്‍ടണ്‍ & ഡെന്റണ്‍ സീറ്റ് ഗ്രീന്‍സിന്
  • അനധികൃത കുടിയേറ്റക്കാര്‍ക്കും വീടും മിനിമം വേതനവും; എന്‍എച്ച്എസില്‍ സൗജന്യ ചികിത്സ -ചര്‍ച്ചയായി ഗ്രീന്‍സ് പാര്‍ട്ടിയുടെ കുടിയേറ്റ നയം
  • ആത്മഹത്യയെ കുറിച്ച് കൗമാരക്കാര്‍ ഇന്‍സ്റ്റഗ്രാമില്‍ തിരഞ്ഞാല്‍ രക്ഷിതാക്കളെ അറിയിക്കുമെന്ന് മെറ്റ
  • യുകെയില്‍ വിദ്യാഭ്യാസത്തിലും തൊഴിലിലും ഉള്‍പ്പെടാത്ത യുവാക്കളുടെ എണ്ണം 10 ലക്ഷം! ആശങ്കപ്പെടുത്തുന്ന കണക്കുകള്‍
  • കുടിയേറ്റ നിയന്ത്രണം: വിദേശ നഴ്സുമാരുടെ വരവ് 93% ഇടിഞ്ഞു; യുകെയുടെ ആരോഗ്യരംഗം പ്രതിസന്ധിയിലേക്ക്
  • ആദ്യ വീട് വാങ്ങലുകാരുടെ ഇഷ്ട സ്ഥലങ്ങള്‍ മാഞ്ചസ്റ്ററും വൂസ്റ്ററും
  • എന്‍എച്ച്എസ് മറ്റേണിറ്റി കെയര്‍ പരാജയം, തെറ്റുകള്‍ ആവര്‍ത്തിക്കുന്നു; ദേശീയ അന്വേഷണ കണ്ടെത്തലുകള്‍ പുറത്ത്
  • പാക്കിസ്ഥാനികളുടെ ഉപദ്രവം; ലണ്ടനിലെ ഇന്ത്യന്‍ റെസ്റ്റൊറന്റ് പൂട്ടുകയാണെന്ന് ഉടമ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions