യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസിന് തിരിച്ചടിയായി സോഷ്യല്‍ കെയറും ജിപി പ്രതിസന്ധിയും

എന്‍എച്ച്എസ് സേവനങ്ങളെ ഇപ്പോഴത്തെ പ്രതിസന്ധിയില്‍ എത്തിച്ചത് കഴിഞ്ഞ 30 വര്‍ഷക്കാലത്തെ ജനറല്‍ പ്രാക്ടീസിലും, സോഷ്യല്‍ കെയറിലും കൃത്യമായി നിക്ഷേപങ്ങള്‍ നടത്തുന്നതില്‍ വന്ന വീഴ്ചകളെന്ന് റിപ്പോര്‍ട്ട്. മൂന്ന് ദശകമായി നയങ്ങളിലെ വമ്പന്‍ മണ്ടത്തരങ്ങളാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്നാണ് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നത്.


ഇംഗ്ലണ്ടിലെ ഹെല്‍ത്ത്, കെയര്‍ സിസ്റ്റം ആശുപത്രികളില്‍ നിന്നും മാറിനിന്ന് കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കുകയാണ് വേണ്ടതെന്ന് കിംഗ്‌സ് ഫണ്ട് കൂട്ടിച്ചേര്‍ത്തു. പ്രൈമറി, കമ്മ്യൂണിറ്റി സര്‍വ്വീസുകള്‍ പ്രാമുഖ്യം നല്‍കി വേണം നയങ്ങള്‍ തീരുമാനിക്കാനെന്ന് ഇവരുടെ റിപ്പോര്‍ട്ട് വാദിക്കുന്നു.

എന്‍എച്ച്എസുമായി രോഗികള്‍ കൂടുതല്‍ അടുത്ത് വരുന്നത് ജിപിമാര്‍, ഫാര്‍മസിസ്റ്റുകള്‍, ഡിസ്ട്രിക്ട് നഴ്‌സുമാര്‍ എന്നിവരിലൂടെയാണ്. എന്നാല്‍ നികുതിദായകരുടെ പണവും, ജീവനക്കാരെയും ആനുപാതികമല്ലാത്ത രീതിയില്‍ ആശുപത്രികളിലേക്ക് വഴിതിരിച്ച് വിടുകയാണ് ചെയ്യുന്നത്. ഇത് കെടുകാര്യസ്ഥതയ്ക്കും, കാലതാമസങ്ങള്‍ക്കും ഇടയാക്കുന്നു, റിപ്പോര്‍ട്ട് പറയുന്നു.


പരിചരണം വീടിന് അരികിലേക്ക് എത്തിക്കുകയാണ് ഏറ്റവും നല്ല നീക്കമെന്ന് കിംഗ്‌സ് ഫണ്ട് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. തിക്കും തിരക്കുമുള്ള ആശുപത്രികള്‍ക്ക് മറുപടി കൂടുതല്‍ ആശുപത്രികളല്ല. ജിപിയുടെ അപ്പോയിന്റ്‌മെന്റ് ലഭിക്കാന്‍ ബുദ്ധിമുട്ടുന്ന രോഗികള്‍ അവരുടെ അവസ്ഥ മോശമാകുകയും, സമ്മര്‍ദത്തിലായ എ&ഇയില്‍ നിന്നും അടിയന്തര സഹായം തേടേണ്ട അവസ്ഥയും വരുന്നുവെന്നാണ് മുന്നറിയിപ്പ്.


നിലവില്‍ ഓരോ ദിവസവും എന്‍എച്ച്എസില്‍ 876,164 ജിപി അപ്പോയിന്റ്‌മെന്റുകളാണ് നല്‍കുന്നത്. 2018/19-ല്‍ നിന്നും 34,219 എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍ ഡിമാന്‍ഡ് വര്‍ദ്ധിക്കുന്നതിനൊപ്പം പ്രൈമറി കെയറില്‍ പണം നല്‍കുമെന്ന വാഗ്ദാനം ലംഘിക്കപ്പെടുകയാണ്. 2016/16-ല്‍ 8.9 ശതമാനം ചെലഴിച്ച ഇടത്ത് 2021/22 എത്തുമ്പോള്‍ 8.1 ശതമാനമായി ചുരുങ്ങുകയാണ് ചെയ്തത്.

  • ബ്രിട്ടനില്‍ ഇവി കാര്‍ ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്
  • കുടിയേറ്റ നയങ്ങള്‍ കര്‍ശനമായി തുടരും; ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഹോം സെക്രട്ടറി
  • ഒരു നൂറ്റാണ്ട് കൈയടക്കി വെച്ച സുരക്ഷിത സീറ്റ് ലേബറിന് നഷ്ടമായി; ഗോര്‍ടണ്‍ & ഡെന്റണ്‍ സീറ്റ് ഗ്രീന്‍സിന്
  • അനധികൃത കുടിയേറ്റക്കാര്‍ക്കും വീടും മിനിമം വേതനവും; എന്‍എച്ച്എസില്‍ സൗജന്യ ചികിത്സ -ചര്‍ച്ചയായി ഗ്രീന്‍സ് പാര്‍ട്ടിയുടെ കുടിയേറ്റ നയം
  • ആത്മഹത്യയെ കുറിച്ച് കൗമാരക്കാര്‍ ഇന്‍സ്റ്റഗ്രാമില്‍ തിരഞ്ഞാല്‍ രക്ഷിതാക്കളെ അറിയിക്കുമെന്ന് മെറ്റ
  • യുകെയില്‍ വിദ്യാഭ്യാസത്തിലും തൊഴിലിലും ഉള്‍പ്പെടാത്ത യുവാക്കളുടെ എണ്ണം 10 ലക്ഷം! ആശങ്കപ്പെടുത്തുന്ന കണക്കുകള്‍
  • കുടിയേറ്റ നിയന്ത്രണം: വിദേശ നഴ്സുമാരുടെ വരവ് 93% ഇടിഞ്ഞു; യുകെയുടെ ആരോഗ്യരംഗം പ്രതിസന്ധിയിലേക്ക്
  • ആദ്യ വീട് വാങ്ങലുകാരുടെ ഇഷ്ട സ്ഥലങ്ങള്‍ മാഞ്ചസ്റ്ററും വൂസ്റ്ററും
  • എന്‍എച്ച്എസ് മറ്റേണിറ്റി കെയര്‍ പരാജയം, തെറ്റുകള്‍ ആവര്‍ത്തിക്കുന്നു; ദേശീയ അന്വേഷണ കണ്ടെത്തലുകള്‍ പുറത്ത്
  • പാക്കിസ്ഥാനികളുടെ ഉപദ്രവം; ലണ്ടനിലെ ഇന്ത്യന്‍ റെസ്റ്റൊറന്റ് പൂട്ടുകയാണെന്ന് ഉടമ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions