യു.കെ.വാര്‍ത്തകള്‍

ഇസ്രയേല്‍ വിരുദ്ധ പ്രസ്താവന: രണ്ടാമത്തെ സ്ഥാനാര്‍ത്ഥിയെയും പിന്‍വലിച്ച് ലേബര്‍

ഇസ്രയേല്‍ വിരുദ്ധ പ്രസ്താവനയുടെ പേരില്‍ തിരഞ്ഞെടുപ്പിലെ തങ്ങളുടെ രണ്ടാമത്തെ സ്ഥാനാര്‍ത്ഥിയെയും ലേബര്‍ പാര്‍ട്ടി പിന്‍വലി പിച്ച് . ഹിന്റ്ബേണില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയായ ഗ്രഹാം ജോണ്‍സിനെയാണ് പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞദിവസം ഇസ്രായേല്‍ വിരുദ്ധ പ്രസ്താവനയെ തുടര്‍ന്ന് റോച്ച്ഡെയിലില്‍ നിന്നുള്ള അസ്ഹര്‍ അലിയ്കക്കുള്ള പിന്തുണ പാര്‍ട്ടി പിന്‍വലിച്ചതിന് പിന്നാലെയാണ് അടുത്ത സംഭവം. പാര്‍ട്ടി ഇപ്പോള്‍ പൊതുതിരഞ്ഞെടുപ്പില്‍ രണ്ട് പുതിയ സ്ഥാനാര്‍ത്ഥികളെ തിരയുകയാണ്.


അസ്ഹര്‍ അലിയെ ആദ്യം പിന്തുണച്ച ലേബര്‍ പാര്‍ട്ടി നേതാവ് സ്റ്റാര്‍മര്‍ പിന്നീട് പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളെ തുടര്‍ന്ന് പിന്തുണ പിന്‍വലിക്കുകയാണ് എന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തന്റെ തീരുമാനങ്ങളെ ന്യായീകരിക്കാന്‍ അദ്ദേഹം ചൊവ്വാഴ്ച മാധ്യമങ്ങളോട് നടത്തിയ സംഭാഷണത്തില്‍ ശ്രമിച്ചു.

മിഡില്‍ ഈസ്റ്റില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രതിസന്ധി സമീപ മാസങ്ങളില്‍ ലേബര്‍ പാര്‍ട്ടിയെ ഭിന്നിപ്പിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളില്‍ ഒന്നായി മാറിക്കഴിഞ്ഞിരിക്കുകയാണ്. ഗാസയ്‌ക്കെതിരായ ഇസ്രായേലിന്റെ ആക്രമണത്തെ അപലപിക്കാന്‍ സ്റ്റാര്‍മര്‍ വേണ്ടത്ര മുന്നോട്ട് പോകുന്നില്ലെന്ന് നിരവധി എംപിമാരും കൗണ്‍സിലര്‍മാരും ആക്ടിവിസ്റ്റുകളും ആരോപിക്കുന്നുണ്ട്. ജോണ്‍സ് അന്വേഷണം നേരിടുകയാണ് എന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.

അസ്ഹര്‍ അലി ഒക്ടോബറില്‍ സംസാരിച്ച അതേ പാര്‍ട്ടി മീറ്റിങ്ങില്‍ വച്ച് തന്നെയാണ് ജോണ്‍സും ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയതെന്ന് ഗൈഡോ ഫോക്‌സ് വെബ്‌സൈറ്റ് ജോണ്‍സിന്റെ ദൃശ്യത്തില്‍ വ്യക്തമാകുന്നുണ്ട്. ഓഡിയോ ദൃശ്യത്തില്‍ ഇസ്രായേല്‍ പ്രതിരോധ സേനയില്‍ പോരാടുന്ന ബ്രിട്ടീഷുകാരെ ജയിലില്‍ അടയ്ക്കണമെന്ന് ജോണ്‍സ് പരാമര്‍ശിച്ചതായി വ്യക്തമാകുന്നുണ്ട്. ജനറല്‍ ഇലക്ഷന്‍ അടുത്തുവരുന്ന സാഹചര്യത്തില്‍ ലേബര്‍ പാര്‍ട്ടിയില്‍ ഉടലെടുത്തിരിക്കുന്ന പുതിയ പ്രതിസന്ധികള്‍ അവരുടെ തിരഞ്ഞെടുപ്പ് വിജയത്തെ ബാധിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

  • ബ്രിട്ടനില്‍ ഇവി കാര്‍ ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്
  • കുടിയേറ്റ നയങ്ങള്‍ കര്‍ശനമായി തുടരും; ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഹോം സെക്രട്ടറി
  • ഒരു നൂറ്റാണ്ട് കൈയടക്കി വെച്ച സുരക്ഷിത സീറ്റ് ലേബറിന് നഷ്ടമായി; ഗോര്‍ടണ്‍ & ഡെന്റണ്‍ സീറ്റ് ഗ്രീന്‍സിന്
  • അനധികൃത കുടിയേറ്റക്കാര്‍ക്കും വീടും മിനിമം വേതനവും; എന്‍എച്ച്എസില്‍ സൗജന്യ ചികിത്സ -ചര്‍ച്ചയായി ഗ്രീന്‍സ് പാര്‍ട്ടിയുടെ കുടിയേറ്റ നയം
  • ആത്മഹത്യയെ കുറിച്ച് കൗമാരക്കാര്‍ ഇന്‍സ്റ്റഗ്രാമില്‍ തിരഞ്ഞാല്‍ രക്ഷിതാക്കളെ അറിയിക്കുമെന്ന് മെറ്റ
  • യുകെയില്‍ വിദ്യാഭ്യാസത്തിലും തൊഴിലിലും ഉള്‍പ്പെടാത്ത യുവാക്കളുടെ എണ്ണം 10 ലക്ഷം! ആശങ്കപ്പെടുത്തുന്ന കണക്കുകള്‍
  • കുടിയേറ്റ നിയന്ത്രണം: വിദേശ നഴ്സുമാരുടെ വരവ് 93% ഇടിഞ്ഞു; യുകെയുടെ ആരോഗ്യരംഗം പ്രതിസന്ധിയിലേക്ക്
  • ആദ്യ വീട് വാങ്ങലുകാരുടെ ഇഷ്ട സ്ഥലങ്ങള്‍ മാഞ്ചസ്റ്ററും വൂസ്റ്ററും
  • എന്‍എച്ച്എസ് മറ്റേണിറ്റി കെയര്‍ പരാജയം, തെറ്റുകള്‍ ആവര്‍ത്തിക്കുന്നു; ദേശീയ അന്വേഷണ കണ്ടെത്തലുകള്‍ പുറത്ത്
  • പാക്കിസ്ഥാനികളുടെ ഉപദ്രവം; ലണ്ടനിലെ ഇന്ത്യന്‍ റെസ്റ്റൊറന്റ് പൂട്ടുകയാണെന്ന് ഉടമ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions