യു.കെ.വാര്‍ത്തകള്‍

ഗ്യാസ്, വൈദ്യുതി ബില്ലുകളില്‍ ഏപ്രില്‍ മുതല്‍ വര്‍ഷം 300 പൗണ്ട് കുറയാന്‍ സാധ്യത

ജീവിത ചെലവുകള്‍ വര്‍ദ്ധിച്ചു വരുന്ന സന്ദര്‍ഭത്തില്‍ നേരിയ ആശ്വാസകരമായി ഗ്യാസ്, വൈദ്യുതി ബില്ലുകളില്‍ ഏപ്രില്‍ മുതല്‍ വര്‍ഷം 300 പൗണ്ട് കുറയാന്‍ സാധ്യത. ഒരു ശരാശരി കുടുംബത്തിന്റെ വൈദ്യൂതി, ഗ്യാസ് ബില്ലില്‍ വരുന്ന ഏപ്രില്‍ മുതല്‍ പ്രതിവര്‍ഷം 300 പൗണ്ടിന്റെ കുറവ് ഉണ്ടായേക്കുമെന്നാണ് സൂചന. വിലയില്‍ ഉണ്ടാകുന്ന 15 ശതമാനം കുറവ്, കഴിഞ്ഞ രണ്ട് വര്‍ഷക്കാലത്തിലെ ഏറ്റവും കുറഞ്ഞ ബില്‍ ആയ 1635 പൗണ്ടിലെത്തുമെന്നും കോണ്‍വാള്‍ ഇന്‍സൈറ്റ് എന്ന കണ്‍സള്‍ട്ടന്‍സി സ്ഥാപനം പ്രവചിക്കുന്നു.

ഏപ്രില്‍ മുതല്‍ മൂന്ന് മാസത്തേക്കുള്ള എനര്‍ജി പ്രൈസ് ക്യാപ്പ് ഒരാഴ്ച്ചക്കുള്ളില്‍ ഓഫ്ജെം പ്രഖ്യാപിക്കാന്‍ ഇരിക്കവെയാണ് ഈ റിപ്പോര്‍ട്ട്.പല ഉപഭോക്താക്കളും ഇപ്പോഴും ബില്‍ അടയ്ക്കാനാകാതെ ക്ലേശിക്കുകയാണ്. ഈ പ്രവചനം ശരിയാണെങ്കില്‍, നിലവിലെ ശരാശരി ബില്‍ ആയ പ്രതിവര്‍ഷം 1,928 പൗണ്ട് എന്നതില്‍ നിന്നും 293 പൗണ്ടിന്റെ കുറവായിരിക്കും ഉണ്ടാവുക. അടുത്ത വെള്ളിയാഴ്ച്ച പ്രഖ്യാപിക്കാനിരിക്കുന്ന ഓഫ്ജെമ്മിന്റെ എനര്‍ജി പ്രൈസ്‌ക്യാപ് ഇംഗ്ലണ്ട്, വെയ്ല്‍സ്, സ്‌കോട്ട്ലാന്‍ഡ് എന്നിവിടങ്ങളിലെ ലക്ഷക്കണക്കിന് ആളുകള്‍ക്കായിരിക്കും ബാധകമാവുക.

എനര്‍ജി പ്രൈസ് ക്യാപ് വഴി റെഗുലേറ്റര്‍, ഊര്‍ജ്ജ വിതരണക്കാര്‍ക്ക് ഒരു യൂണിറ്റിന് ഈടാക്കാവുന്ന പരമാവധി നിരക്കാണ് നല്‍കുക. നിങ്ങള്‍ ഉപയോഗിക്കുന്ന വൈദ്യൂതിയുടെ അളവിനനുസരിച്ച്, ഈ നിശ്ചിത നിരക്കിലുള്ള ബില്‍ നിങ്ങള്‍ക്ക് ലഭിക്കും. താരതമ്യേന ഊഷ്മളമായ ശൈത്യകാലവും, ചെങ്കടലിലെ സംഘര്‍ഷത്തില്‍ അയവുള്ളതും മൊത്തവിലയെ കാര്യമായി ഉയര്‍ത്തിയിട്ടില്ല എന്ന് കോണ്‍വാള്‍ ഇന്‍സൈറ്റ് ചൂണ്ടിക്കാണിക്കുന്നു.

ജൂലൈ ആകുമ്പോഴേക്കും വീണ്ടും എനര്‍ജി ബില്‍ കുറഞ്ഞ് 1,465 ല്‍ എത്തുമെന്നും പിന്നീട് ഒക്ടോബറില്‍ അല്പം ഉയര്‍ന്ന് 1,524 പൗണ്ടില്‍ എത്തുമെന്നും കണ്‍സള്‍ട്ടന്‍സി പ്രവചിക്കുന്നു. എന്നാല്‍, ആഗോള സംഭവവികാസാങ്ങളെ ആശ്രയിച്ച് ഇതില്‍ മാറ്റം വരാവുന്നതുമാണ്. ഈ പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത് ഊര്‍ജ്ജ ബില്ലുകള്‍ കഴിഞ്ഞ രണ്ട് വര്‍ഷക്കാലത്തെ ഏറ്റവും താഴ്ന്ന നിലയിലെക്ക് എത്തുമെന്നാണ്.

  • ബ്രിട്ടനില്‍ ഇവി കാര്‍ ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്
  • കുടിയേറ്റ നയങ്ങള്‍ കര്‍ശനമായി തുടരും; ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഹോം സെക്രട്ടറി
  • ഒരു നൂറ്റാണ്ട് കൈയടക്കി വെച്ച സുരക്ഷിത സീറ്റ് ലേബറിന് നഷ്ടമായി; ഗോര്‍ടണ്‍ & ഡെന്റണ്‍ സീറ്റ് ഗ്രീന്‍സിന്
  • അനധികൃത കുടിയേറ്റക്കാര്‍ക്കും വീടും മിനിമം വേതനവും; എന്‍എച്ച്എസില്‍ സൗജന്യ ചികിത്സ -ചര്‍ച്ചയായി ഗ്രീന്‍സ് പാര്‍ട്ടിയുടെ കുടിയേറ്റ നയം
  • ആത്മഹത്യയെ കുറിച്ച് കൗമാരക്കാര്‍ ഇന്‍സ്റ്റഗ്രാമില്‍ തിരഞ്ഞാല്‍ രക്ഷിതാക്കളെ അറിയിക്കുമെന്ന് മെറ്റ
  • യുകെയില്‍ വിദ്യാഭ്യാസത്തിലും തൊഴിലിലും ഉള്‍പ്പെടാത്ത യുവാക്കളുടെ എണ്ണം 10 ലക്ഷം! ആശങ്കപ്പെടുത്തുന്ന കണക്കുകള്‍
  • കുടിയേറ്റ നിയന്ത്രണം: വിദേശ നഴ്സുമാരുടെ വരവ് 93% ഇടിഞ്ഞു; യുകെയുടെ ആരോഗ്യരംഗം പ്രതിസന്ധിയിലേക്ക്
  • ആദ്യ വീട് വാങ്ങലുകാരുടെ ഇഷ്ട സ്ഥലങ്ങള്‍ മാഞ്ചസ്റ്ററും വൂസ്റ്ററും
  • എന്‍എച്ച്എസ് മറ്റേണിറ്റി കെയര്‍ പരാജയം, തെറ്റുകള്‍ ആവര്‍ത്തിക്കുന്നു; ദേശീയ അന്വേഷണ കണ്ടെത്തലുകള്‍ പുറത്ത്
  • പാക്കിസ്ഥാനികളുടെ ഉപദ്രവം; ലണ്ടനിലെ ഇന്ത്യന്‍ റെസ്റ്റൊറന്റ് പൂട്ടുകയാണെന്ന് ഉടമ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions