യു.കെ.വാര്‍ത്തകള്‍

കാന്‍സര്‍ രോഗികള്‍ റേഡിയോതെറാപ്പിയും കീമോതെറാപ്പിയും ആരംഭിക്കാന്‍ കാത്തിരിപ്പ് നേരിടുന്നത് 7 ആഴ്ച വരെ


കാന്‍സര്‍ രോഗികള്‍ക്കു യുകെയില്‍ ഇപ്പോള്‍ വലിയ ദുരിതമാണ്. രോഗം സ്ഥിരീകരിച്ചാല്‍ അതിവേഗത്തിലുള്ള ചികിത്സ ലഭ്യമാക്കേണ്ടത് രോഗിയെ സംബന്ധിച്ച് സുപ്രധാനമാണ്. യുകെയില്‍ കാന്‍സര്‍ചികിത്സ ലഭ്യമാക്കുന്നതിന്റെ വേഗത മറ്റ് പല രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറെ പിന്നിലാണെന്നതാണ് വസ്തുത.

യുകെയില്‍ കാന്‍സര്‍ രോഗികള്‍ക്ക് റേഡിയോതെറാപ്പിയും, കീമോതെറാപ്പിയും ആരംഭിക്കാന്‍ ഏഴ് ആഴ്ച വരെ കാത്തിരിക്കേണ്ടി വരുന്നുണ്ട്. താരതമ്യം ചെയ്യുന്ന രാജ്യങ്ങളുമായി ഒത്തുനോക്കുമ്പോഴാണ് യുകെ ഈ കാര്യത്തില്‍ പിന്നിലാണെന്ന് വ്യക്തമാകുന്നത്.

ചികിത്സയ്ക്കായുള്ള ഈ കാത്തിരിപ്പ് മൂലം രോഗികള്‍ രക്ഷപ്പെടാനുള്ള സാധ്യതയെ വരെ ബാധിക്കുകയാണ്. 2012 മുതല്‍ 2017 വരെ കാലയളവില്‍ യുകെയ്ക്ക് പുറമെ ഓസ്‌ട്രേലിയ, കാനഡ, നോര്‍വെ എന്നിവിടങ്ങളിലെ 780,000 കാന്‍സര്‍ രോഗികളുടെ ചികിത്സാ വിവരങ്ങളാണ് പരിശോധിച്ചത്. എട്ട് തരം കാന്‍സറുകളും ഈ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.

എട്ട് തരം കാന്‍സറുകളിലും യുകെയിലെ രോഗികള്‍ക്ക് ചികിത്സയ്ക്കായി കൂടുതല്‍ സമയം കാത്തിരിക്കേണ്ടി വരുന്നുണ്ട്. ഇംഗ്ലണ്ടില്‍ കീമോതെറാപ്പി ആരംഭിക്കാന്‍ ആവശ്യമായി വരുന്ന ശരാശരി സമയം 48 ദിവസമാണ്. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ഇത് 57, വെയില്‍സില്‍ 58, സ്‌കോട്ട്‌ലണ്ചില്‍ 65 എന്നിങ്ങനെയാണ് കാത്തിരിപ്പ്.

  • തൊഴിലില്ലായ്മ 5 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍; പേര് ദോഷത്തില്‍ ലേബര്‍ സര്‍ക്കാര്‍
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • ഡോക്ടര്‍മാരുടെ അഞ്ച് ദിവസ സമരം; 60,000 ഓപ്പറേഷനുകളും, അപ്പോയിന്റ്‌മെന്റുകളും റദ്ദാക്കേണ്ടി വരും; ക്രിസ്മസ് കാലം ദുരിതമാകും
  • നാഷണല്‍ എക്‌സ്പ്രസ് കോച്ച് ഡ്രൈവറായി ബോണ്‍മൗത്തിലെ മലയാളി നഴ്‌സ്
  • യുകെയില്‍ ഡ്രൈവിങ് ലൈസന്‍സ്, റോഡ് നിയമങ്ങളില്‍ മാറ്റങ്ങള്‍ 18 മുതല്‍
  • ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന് വൈദിക ക്ഷാമം; 11 പള്ളിക്ക് ഒരു വികാരി മാത്രം
  • സ്മാര്‍ട്ട് മോട്ടോര്‍വേകളിലെ കാമറകള്‍ക്ക് പിഴവ്; ആയിരക്കണക്കിന് ഡ്രൈവര്‍മാരുടെ പിഴ റദ്ദാക്കി
  • ആദ്യ വീട് വാങ്ങുന്നവര്‍ എടുക്കുന്ന മോര്‍ട്ട്‌ഗേജ് റെക്കോര്‍ഡില്‍; ശമ്പളവര്‍ധനയും അഫോര്‍ഡബിലിറ്റി ടെസ്റ്റുകള്‍ മയപ്പെട്ടതും നേട്ടം
  • സ്ട്രീറ്റിംഗിന്റെ അഭ്യര്‍ത്ഥന തള്ളി തുടരെ അഞ്ച് ദിവസം പണിമുടക്കാനുള്ള തീരുമാനവുമായി റസിഡന്റ് ഡോക്ടര്‍മാര്‍ മുന്നോട്ട്
  • പ്രസവശേഷമുള്ള രക്തസ്രാവം: ഇംഗ്ലണ്ടില്‍ സ്ത്രീകളില്‍ അപകടസാധ്യത കൂടി വരുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions