യു.കെ.വാര്‍ത്തകള്‍

പത്തോളം കൗണ്‍സിലുകള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്; നികുതി കൂട്ടും


അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഇംഗ്ലണ്ടിലെ പത്തോളം കൗണ്‍സിലുകള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടിവരുമെന്നു റിപ്പോര്‍ട്ടുകള്‍. സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ കൂടുതല്‍ നികുതി വര്‍ദ്ധനവ്, വികസന പ്രവര്‍ത്തനങ്ങള്‍ വെട്ടി കുറയ്ക്കുക തുടങ്ങിയവ നടപ്പിലാക്കാന്‍ താമസിയാതെ ഈ കൗണ്‍സിലുകള്‍ നിര്‍ബന്ധിതമാകും എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ .


സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ 4 ബില്ല്യണ്‍ പൗണ്ട് അടിയന്തരമായി നല്‍കണം എന്നാണ് ഇതേക്കുറിച്ച് വിവിധ പാര്‍ട്ടികളിലെ എംപിമാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ കൗണ്‍സിലുകളുടെ പ്രതിസന്ധി മറികടക്കാന്‍ 600 മില്യണ്‍ പൗണ്ട് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിരുന്നു. കൗണ്‍സിലുകളുടെ പ്രവര്‍ത്തനത്തെ കുറിച്ചും സാമ്പത്തിക സുസ്ഥിരതയെ കുറിച്ചും നടത്തിയ ഒരു സര്‍വേയിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങള്‍ പുറത്തുവന്നത്. സര്‍വ്വേയില്‍ പങ്കെടുത്ത 9 ശതമാനം കൗണ്‍സിലുകളും അടുത്ത 12 മാസത്തിനുള്ളില്‍ സാമ്പത്തിക പാപ്പരത്തം പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗവണ്‍മെന്റില്‍ നിന്ന് അധിക ധനസഹായമില്ലാതെ അടുത്ത 5 വര്‍ഷത്തിനുള്ളില്‍ തങ്ങള്‍ തകര്‍ന്നടിയുമെന്നാണ് പകുതിയിലധികം കൗണ്‍സിലുകളും അഭിപ്രായപ്പെട്ടത്.

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കൗണ്‍സില്‍ നികുതി ഉയര്‍ത്താനാണ് എല്ലാവരും പദ്ധതി തയ്യാറാക്കുന്നത്. പാര്‍ക്കിംഗ് തുടങ്ങിയ മറ്റ് സേവനങ്ങളിലൂടെ അധിക ധനസമാഹാരത്തിനൊരുങ്ങുകയാണ് മിക്ക കൗണ്‍സിലുകളും . ജനങ്ങളെ പിഴിഞ്ഞുള്ള അധിക ധനസമാഹരണം മൂലം വന്‍ ജന രോഷമാണ് പ്രാദേശിക കൗണ്‍സില്‍ മേധാവികള്‍ക്ക് നേരെ ഉയര്‍ന്നു വന്നിരിക്കുന്നത്. കൗണ്‍സിലുകള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും തുടര്‍ന്നുള്ള അധിക നികുതിയും വരുന്ന പൊതു തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമോ എന്ന ആശങ്ക പാര്‍ട്ടിയുടെ ദേശീയ നേതൃത്വങ്ങള്‍ക്ക് ഉണ്ട് .

വോക്കിംഗ്, നോട്ടിംഗ്ഹാം, ബര്‍മിംഗ്ഹാം, തുറോക്ക് എന്നീ 4 കൗണ്‍സിലുകള്‍ ഉള്‍പ്പെടെ എട്ട് ഇംഗ്ലീഷ് കൗണ്‍സിലുകള്‍ നേരത്തെ തന്നെ കഴിഞ്ഞ 15 മാസത്തിനുള്ളില്‍ പാപ്പരായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഇതില്‍ ബര്‍മിംഗ്ഹാം സിറ്റി കൗണ്‍സില്‍ 21 ശതമാനമായി കൗണ്‍സില്‍ ടാക്സ് കുത്തനെ ഉയര്‍ത്തിയിരുന്നു . ഒട്ടേറെ യു കെ മലയാളികളാണ് ബര്‍മിംഗ്ഹാമില്‍ താമസിക്കുന്നത്.

കൗണ്‍സില്‍ ടാക്സ് ഉയര്‍ത്തുക മാത്രമല്ല പല വികസന പ്രവര്‍ത്തനങ്ങളും പണം ഇല്ലാത്തതിന്റെ പേരില്‍ ബര്‍മിംഗ്ഹാമില്‍ മുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തെരുവ് വിളക്കുകള്‍ കത്തിക്കാതിരിക്കുന്നതിലൂടെ പ്രതിവര്‍ഷം ഒരു മില്യണ്‍ പൗണ്ട് വരെയും ഹൈവേകളുടെ അറ്റകുറ്റ പണികള്‍ വെട്ടികുറച്ചാല്‍ 12 മില്യണ്‍ പൗണ്ട് വരെയും ലാഭിക്കാമെന്നുമാണ് നഗരസഭയുടെ കണക്കുകൂട്ടല്‍. മുതിര്‍ന്നവരുടെ സാമൂഹിക പരിചരണം പോലുള്ള കാര്യങ്ങളും വെട്ടികുറയ്ക്കാനാണ് തീരുമാനം. ഇതിലൂടെ 23.7 മില്യണ്‍ പൗണ്ട് ആണ് ലാഭിക്കാന്‍ ലക്ഷ്യമിടുന്നത്.

നികുതി വര്‍ദ്ധിപ്പിക്കുകയും ജനങ്ങള്‍ക്ക് നല്‍കേണ്ട സേവനങ്ങളില്‍ വീഴ്ച വരുത്തുകയും ചെയ്യുന്ന കൗണ്‍സിലുകളുടെ നടപടിയില്‍ വന്‍ ജനരോക്ഷമാണ് ഉയര്‍ന്നു വന്നിരിക്കുന്നത്.

  • തൊഴിലില്ലായ്മ 5 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍; പേര് ദോഷത്തില്‍ ലേബര്‍ സര്‍ക്കാര്‍
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • ഡോക്ടര്‍മാരുടെ അഞ്ച് ദിവസ സമരം; 60,000 ഓപ്പറേഷനുകളും, അപ്പോയിന്റ്‌മെന്റുകളും റദ്ദാക്കേണ്ടി വരും; ക്രിസ്മസ് കാലം ദുരിതമാകും
  • നാഷണല്‍ എക്‌സ്പ്രസ് കോച്ച് ഡ്രൈവറായി ബോണ്‍മൗത്തിലെ മലയാളി നഴ്‌സ്
  • യുകെയില്‍ ഡ്രൈവിങ് ലൈസന്‍സ്, റോഡ് നിയമങ്ങളില്‍ മാറ്റങ്ങള്‍ 18 മുതല്‍
  • ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന് വൈദിക ക്ഷാമം; 11 പള്ളിക്ക് ഒരു വികാരി മാത്രം
  • സ്മാര്‍ട്ട് മോട്ടോര്‍വേകളിലെ കാമറകള്‍ക്ക് പിഴവ്; ആയിരക്കണക്കിന് ഡ്രൈവര്‍മാരുടെ പിഴ റദ്ദാക്കി
  • ആദ്യ വീട് വാങ്ങുന്നവര്‍ എടുക്കുന്ന മോര്‍ട്ട്‌ഗേജ് റെക്കോര്‍ഡില്‍; ശമ്പളവര്‍ധനയും അഫോര്‍ഡബിലിറ്റി ടെസ്റ്റുകള്‍ മയപ്പെട്ടതും നേട്ടം
  • സ്ട്രീറ്റിംഗിന്റെ അഭ്യര്‍ത്ഥന തള്ളി തുടരെ അഞ്ച് ദിവസം പണിമുടക്കാനുള്ള തീരുമാനവുമായി റസിഡന്റ് ഡോക്ടര്‍മാര്‍ മുന്നോട്ട്
  • പ്രസവശേഷമുള്ള രക്തസ്രാവം: ഇംഗ്ലണ്ടില്‍ സ്ത്രീകളില്‍ അപകടസാധ്യത കൂടി വരുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions