യു.കെ.വാര്‍ത്തകള്‍

യുകെയില്‍ ജോലി ചെയ്യാന്‍ അനുമതി നേടിയ വിദേശ ജോലിക്കാരുടെ എണ്ണം പുതിയ റെക്കോര്‍ഡില്‍

കഴിഞ്ഞ വര്‍ഷം ബ്രിട്ടനില്‍ ജോലി ചെയ്യാനായി ഹോം ഓഫീസ് പ്രവേശനം അനുവദിച്ച വിദേശ ജോലിക്കാരുടെ എണ്ണത്തില്‍ പുതിയ റെക്കോര്‍ഡ്. 616,000-ലേറെ വിസകളാണ് വിദേശ ജീവനക്കാര്‍ക്കും, ഇവരുടെ ഡിപ്പന്‍ഡന്റ്‌സിനുമായി അനുവദിച്ചത്. വര്‍ഷാവര്‍ഷ കണക്കുകളുടെ താരതമ്യത്തില്‍ 46 ശതമാനം വര്‍ദ്ധനവാണ് പുതിയ കണക്കുകള്‍ കാണിക്കുന്നത്.

ടൂറിസ്റ്റ് വിസയും, മറ്റ് സന്ദര്‍ശക വിസയും ഒഴികെയുള്ള എല്ലാ തരം വിസകളിലുമായി ബ്രിട്ടനിലേക്ക് വരാനായി ഹോം ഓഫീസ് അനുമതി നല്‍കിയത് 1.4 മില്ല്യണ്‍ ജനങ്ങള്‍ക്കാണ്. 2022-ലെ കണക്കുകളില്‍ നിന്നും ചെറിയ വര്‍ദ്ധനവാണ് ഇതില്‍ വന്നത്. എന്നാല്‍ ഒരു ദശകം മുന്‍പത്തെ കണക്ക് പരിഗണിക്കുമ്പോള്‍ (519,000) മൂന്നിരട്ടിയാണ് വര്‍ദ്ധന.

വിദേശത്തുള്ള ബന്ധുക്കളെ യുകെയിലേക്ക് കൊണ്ടുവരാന്‍ ഉപയോഗിക്കുന്ന ഫാമിലി വിസകളുടെ എണ്ണം 72% വര്‍ദ്ധിച്ച് 81,000 എത്തി. ഇതിനിടെ സ്റ്റുഡന്റ് വിസകളുടെ എണ്ണത്തില്‍ 5% ഇടിവ് രേഖപ്പെടുത്തി 457,000-ലേക്ക് താഴ്ന്നു. എന്നാല്‍ മുന്‍ വിദേശ വിദ്യാര്‍ത്ഥികള്‍ ഗ്രാജുവേറ്റ് വര്‍ക്ക് പെര്‍മിറ്റ് നേടി ബ്രിട്ടനില്‍ തുടരാനുള്ള സമയം നീട്ടിവാങ്ങിയതില്‍ 57% വര്‍ദ്ധന രേഖപ്പെടുത്തി. 114,000 പേരാണ് ഈ വിധത്തില്‍ ഗ്രാജുവേറ്റ് വര്‍ക്ക് പെര്‍മിറ്റ് നേടിയത്.

ഈ കണക്കുകള്‍ ദേശീയ ദുരന്തമാണെന്നും, എണ്ണത്തിന് ക്യാപ്പ് ഏര്‍പ്പെടുത്തണമെന്നും മുന്‍ ഹോം സെക്രട്ടറി സുവെല്ലാ ബ്രാവര്‍മാന്‍ ആവശ്യപ്പെട്ടു. ഇമിഗ്രേഷന്‍ സകല നിയന്ത്രണങ്ങളും ലംഘിച്ച് മുന്നേറുന്നതായി മൈഗ്രേഷന്‍ വാച്ച് യുകെ ചെയര്‍മാന്‍ ആല്‍ഫ് മെഹ്മെത് ആരോപിച്ചു.

കഴിഞ്ഞ വര്‍ഷം 616,000 ഫോറിന്‍ വര്‍ക്കര്‍ വിസ നല്‍കിയത് മുന്‍ വര്‍ഷത്തെ 422,000 വിസകളെ കടത്തിവെട്ടിയാണ്. വിദേശ ജോലിക്കാരുടെ വര്‍ദ്ധനയ്ക്ക് പ്രധാനമായി വഴിയൊരുക്കിയത് കെയര്‍ വര്‍ക്കര്‍ വിസയിലെ 349 ശതമാനം വര്‍ദ്ധനവാണ്. 89,000 വിസകളാണ് ഈ റൂട്ടില്‍ കഴിഞ്ഞ വര്‍ഷം നല്‍കിയത്. ഇതുവഴി പ്രധാനമായി എത്തിയത് ഇന്ത്യ, നൈജീരിയ, സിംബാബ്‌വേ എന്നിവിടങ്ങളില്‍ നിന്നുള്ളവരും.

  • തൊഴിലില്ലായ്മ 5 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍; പേര് ദോഷത്തില്‍ ലേബര്‍ സര്‍ക്കാര്‍
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • ഡോക്ടര്‍മാരുടെ അഞ്ച് ദിവസ സമരം; 60,000 ഓപ്പറേഷനുകളും, അപ്പോയിന്റ്‌മെന്റുകളും റദ്ദാക്കേണ്ടി വരും; ക്രിസ്മസ് കാലം ദുരിതമാകും
  • നാഷണല്‍ എക്‌സ്പ്രസ് കോച്ച് ഡ്രൈവറായി ബോണ്‍മൗത്തിലെ മലയാളി നഴ്‌സ്
  • യുകെയില്‍ ഡ്രൈവിങ് ലൈസന്‍സ്, റോഡ് നിയമങ്ങളില്‍ മാറ്റങ്ങള്‍ 18 മുതല്‍
  • ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന് വൈദിക ക്ഷാമം; 11 പള്ളിക്ക് ഒരു വികാരി മാത്രം
  • സ്മാര്‍ട്ട് മോട്ടോര്‍വേകളിലെ കാമറകള്‍ക്ക് പിഴവ്; ആയിരക്കണക്കിന് ഡ്രൈവര്‍മാരുടെ പിഴ റദ്ദാക്കി
  • ആദ്യ വീട് വാങ്ങുന്നവര്‍ എടുക്കുന്ന മോര്‍ട്ട്‌ഗേജ് റെക്കോര്‍ഡില്‍; ശമ്പളവര്‍ധനയും അഫോര്‍ഡബിലിറ്റി ടെസ്റ്റുകള്‍ മയപ്പെട്ടതും നേട്ടം
  • സ്ട്രീറ്റിംഗിന്റെ അഭ്യര്‍ത്ഥന തള്ളി തുടരെ അഞ്ച് ദിവസം പണിമുടക്കാനുള്ള തീരുമാനവുമായി റസിഡന്റ് ഡോക്ടര്‍മാര്‍ മുന്നോട്ട്
  • പ്രസവശേഷമുള്ള രക്തസ്രാവം: ഇംഗ്ലണ്ടില്‍ സ്ത്രീകളില്‍ അപകടസാധ്യത കൂടി വരുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions