യു.കെ.വാര്‍ത്തകള്‍

യുകെയില്‍ ജോലി ചെയ്യാന്‍ അനുമതി നേടിയ വിദേശ ജോലിക്കാരുടെ എണ്ണം പുതിയ റെക്കോര്‍ഡില്‍

കഴിഞ്ഞ വര്‍ഷം ബ്രിട്ടനില്‍ ജോലി ചെയ്യാനായി ഹോം ഓഫീസ് പ്രവേശനം അനുവദിച്ച വിദേശ ജോലിക്കാരുടെ എണ്ണത്തില്‍ പുതിയ റെക്കോര്‍ഡ്. 616,000-ലേറെ വിസകളാണ് വിദേശ ജീവനക്കാര്‍ക്കും, ഇവരുടെ ഡിപ്പന്‍ഡന്റ്‌സിനുമായി അനുവദിച്ചത്. വര്‍ഷാവര്‍ഷ കണക്കുകളുടെ താരതമ്യത്തില്‍ 46 ശതമാനം വര്‍ദ്ധനവാണ് പുതിയ കണക്കുകള്‍ കാണിക്കുന്നത്.

ടൂറിസ്റ്റ് വിസയും, മറ്റ് സന്ദര്‍ശക വിസയും ഒഴികെയുള്ള എല്ലാ തരം വിസകളിലുമായി ബ്രിട്ടനിലേക്ക് വരാനായി ഹോം ഓഫീസ് അനുമതി നല്‍കിയത് 1.4 മില്ല്യണ്‍ ജനങ്ങള്‍ക്കാണ്. 2022-ലെ കണക്കുകളില്‍ നിന്നും ചെറിയ വര്‍ദ്ധനവാണ് ഇതില്‍ വന്നത്. എന്നാല്‍ ഒരു ദശകം മുന്‍പത്തെ കണക്ക് പരിഗണിക്കുമ്പോള്‍ (519,000) മൂന്നിരട്ടിയാണ് വര്‍ദ്ധന.

വിദേശത്തുള്ള ബന്ധുക്കളെ യുകെയിലേക്ക് കൊണ്ടുവരാന്‍ ഉപയോഗിക്കുന്ന ഫാമിലി വിസകളുടെ എണ്ണം 72% വര്‍ദ്ധിച്ച് 81,000 എത്തി. ഇതിനിടെ സ്റ്റുഡന്റ് വിസകളുടെ എണ്ണത്തില്‍ 5% ഇടിവ് രേഖപ്പെടുത്തി 457,000-ലേക്ക് താഴ്ന്നു. എന്നാല്‍ മുന്‍ വിദേശ വിദ്യാര്‍ത്ഥികള്‍ ഗ്രാജുവേറ്റ് വര്‍ക്ക് പെര്‍മിറ്റ് നേടി ബ്രിട്ടനില്‍ തുടരാനുള്ള സമയം നീട്ടിവാങ്ങിയതില്‍ 57% വര്‍ദ്ധന രേഖപ്പെടുത്തി. 114,000 പേരാണ് ഈ വിധത്തില്‍ ഗ്രാജുവേറ്റ് വര്‍ക്ക് പെര്‍മിറ്റ് നേടിയത്.

ഈ കണക്കുകള്‍ ദേശീയ ദുരന്തമാണെന്നും, എണ്ണത്തിന് ക്യാപ്പ് ഏര്‍പ്പെടുത്തണമെന്നും മുന്‍ ഹോം സെക്രട്ടറി സുവെല്ലാ ബ്രാവര്‍മാന്‍ ആവശ്യപ്പെട്ടു. ഇമിഗ്രേഷന്‍ സകല നിയന്ത്രണങ്ങളും ലംഘിച്ച് മുന്നേറുന്നതായി മൈഗ്രേഷന്‍ വാച്ച് യുകെ ചെയര്‍മാന്‍ ആല്‍ഫ് മെഹ്മെത് ആരോപിച്ചു.

കഴിഞ്ഞ വര്‍ഷം 616,000 ഫോറിന്‍ വര്‍ക്കര്‍ വിസ നല്‍കിയത് മുന്‍ വര്‍ഷത്തെ 422,000 വിസകളെ കടത്തിവെട്ടിയാണ്. വിദേശ ജോലിക്കാരുടെ വര്‍ദ്ധനയ്ക്ക് പ്രധാനമായി വഴിയൊരുക്കിയത് കെയര്‍ വര്‍ക്കര്‍ വിസയിലെ 349 ശതമാനം വര്‍ദ്ധനവാണ്. 89,000 വിസകളാണ് ഈ റൂട്ടില്‍ കഴിഞ്ഞ വര്‍ഷം നല്‍കിയത്. ഇതുവഴി പ്രധാനമായി എത്തിയത് ഇന്ത്യ, നൈജീരിയ, സിംബാബ്‌വേ എന്നിവിടങ്ങളില്‍ നിന്നുള്ളവരും.

  • ബ്രിട്ടനില്‍ ഇവി കാര്‍ ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്
  • കുടിയേറ്റ നയങ്ങള്‍ കര്‍ശനമായി തുടരും; ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഹോം സെക്രട്ടറി
  • ഒരു നൂറ്റാണ്ട് കൈയടക്കി വെച്ച സുരക്ഷിത സീറ്റ് ലേബറിന് നഷ്ടമായി; ഗോര്‍ടണ്‍ & ഡെന്റണ്‍ സീറ്റ് ഗ്രീന്‍സിന്
  • അനധികൃത കുടിയേറ്റക്കാര്‍ക്കും വീടും മിനിമം വേതനവും; എന്‍എച്ച്എസില്‍ സൗജന്യ ചികിത്സ -ചര്‍ച്ചയായി ഗ്രീന്‍സ് പാര്‍ട്ടിയുടെ കുടിയേറ്റ നയം
  • ആത്മഹത്യയെ കുറിച്ച് കൗമാരക്കാര്‍ ഇന്‍സ്റ്റഗ്രാമില്‍ തിരഞ്ഞാല്‍ രക്ഷിതാക്കളെ അറിയിക്കുമെന്ന് മെറ്റ
  • യുകെയില്‍ വിദ്യാഭ്യാസത്തിലും തൊഴിലിലും ഉള്‍പ്പെടാത്ത യുവാക്കളുടെ എണ്ണം 10 ലക്ഷം! ആശങ്കപ്പെടുത്തുന്ന കണക്കുകള്‍
  • കുടിയേറ്റ നിയന്ത്രണം: വിദേശ നഴ്സുമാരുടെ വരവ് 93% ഇടിഞ്ഞു; യുകെയുടെ ആരോഗ്യരംഗം പ്രതിസന്ധിയിലേക്ക്
  • ആദ്യ വീട് വാങ്ങലുകാരുടെ ഇഷ്ട സ്ഥലങ്ങള്‍ മാഞ്ചസ്റ്ററും വൂസ്റ്ററും
  • എന്‍എച്ച്എസ് മറ്റേണിറ്റി കെയര്‍ പരാജയം, തെറ്റുകള്‍ ആവര്‍ത്തിക്കുന്നു; ദേശീയ അന്വേഷണ കണ്ടെത്തലുകള്‍ പുറത്ത്
  • പാക്കിസ്ഥാനികളുടെ ഉപദ്രവം; ലണ്ടനിലെ ഇന്ത്യന്‍ റെസ്റ്റൊറന്റ് പൂട്ടുകയാണെന്ന് ഉടമ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions