യു.കെ.വാര്‍ത്തകള്‍

ജൂനിയര്‍ ഡോക്ടര്‍മാരുടെ പത്താം പണിമുടക്കില്‍ ഒരു ലക്ഷത്തിനടുത്ത് അപ്പോയിന്റ്‌മെന്റുകള്‍ റദ്ദാക്കി

ഇംഗ്ലണ്ടിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ ഏറ്റവും ഒടുവിലത്തെ പണിമുടക്ക് മൂലം മാറ്റിവെയ്‌ക്കേണ്ടി വന്നത് ഒരു ലക്ഷത്തിനടുത്ത് എന്‍എച്ച്എസ് അപ്പോയിന്റ്‌മെന്റുകള്‍. അഞ്ച് ദിവസം നീണ്ട പണിമുടക്ക് സംഘടിപ്പിച്ച ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ അംഗങ്ങള്‍ ശമ്പളത്തര്‍ക്കത്തിന്റെ പേരില്‍ നടത്തുന്ന പത്താമത്തെ പ്രതിഷേധമാണിത്.

സമരങ്ങളെ തുടര്‍ന്ന് 23,000-ലേറെ ജീവനക്കാരാണ് ജോലിയില്‍ നിന്നും വിട്ടുനിന്നതെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് വ്യക്തമാക്കി. ഇതോടെ ജൂനിയര്‍ ഡോക്ടര്‍മാരും, കണ്‍സള്‍ട്ടന്റുമാരും നടത്തുന്ന സമരങ്ങള്‍ മൂലമുള്ള തടസ്സങ്ങള്‍ 1000 മണിക്കൂറായെന്ന് അധികൃതര്‍ പറയുന്നു.

2022 ഡിസംബര്‍ മുതല്‍ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ഹെല്‍ത്ത്‌കെയര്‍ പ്രൊഫഷണലുകള്‍ എന്നിവരുടെ സമരങ്ങളെ തുടര്‍ന്ന് മാറ്റിവെച്ച ഓപ്പറേഷനുകളുടെയും, അപ്പോയിന്റ്‌മെന്റുകളുടെയും എണ്ണം 1.4 മില്ല്യണിലെത്തി. ഈയാഴ്ചയിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ പണിമുടക്ക് ക്രിട്ടിക്കല്‍ കെയര്‍, നിയോനേറ്റല്‍ കെയര്‍, മറ്റേണിറ്റി, ട്രോമാ യൂണിറ്റുകളെയാണ് ബാധിച്ചത്. ഇതോടെ എമര്‍ജന്‍സി കെയറിലേക്ക് സീനിയര്‍ ഡോക്ടര്‍മാരെ മാറ്റേണ്ടി വന്നു.

35% ശമ്പളവര്‍ദ്ധന ആവശ്യപ്പെട്ടാണ് ബിഎംഎ സമരം. മന്ത്രിമാര്‍ ഈ ആവശ്യം തള്ളിയതോടെ ഇവരുടെ പണിമുടക്ക് 39 ദിവസമായി നീണ്ടു. തര്‍ക്കത്തിന്റെ അനന്തരഫലം അനുഭവിക്കുന്നത് രോഗികളാണെന്ന് എന്‍എച്ച്എസ് കോണ്‍ഫെഡറേഷന്‍ ചൂണ്ടിക്കാണിച്ചു. എന്നാല്‍ ഗവണ്‍മെന്റുമായി ശമ്പളതര്‍ക്കത്തില്‍ കരാറില്‍ എത്താത്ത പക്ഷം സമരങ്ങള്‍ തുടരുമെന്ന് തന്നെയാണ് യൂണിയന്റെ ഭീഷണി.

ഈ സാമ്പത്തിക വര്‍ഷം 9% ശമ്പള വര്‍ദ്ധനവാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ലഭിച്ചത്. ഇതിന് ശേഷമുള്ള ചര്‍ച്ചകളില്‍ 3% അധികം ഓഫര്‍ ചെയ്‌തെങ്കിലും വിഷയത്തില്‍ കരാറിലെത്താന്‍ സാധിച്ചില്ല. 15 വര്‍ഷമായി പണപ്പെരുപ്പത്തില്‍ താഴെ ലഭിക്കുന്ന വര്‍ദ്ധനകളുടെ കുറവ് പരിഹരിച്ചുള്ള വര്‍ദ്ധന വേണമെന്നാണ് ബിഎംഎ ആവശ്യപ്പെടുന്നത്.

  • ബ്രിട്ടനില്‍ ഇവി കാര്‍ ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്
  • കുടിയേറ്റ നയങ്ങള്‍ കര്‍ശനമായി തുടരും; ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഹോം സെക്രട്ടറി
  • ഒരു നൂറ്റാണ്ട് കൈയടക്കി വെച്ച സുരക്ഷിത സീറ്റ് ലേബറിന് നഷ്ടമായി; ഗോര്‍ടണ്‍ & ഡെന്റണ്‍ സീറ്റ് ഗ്രീന്‍സിന്
  • അനധികൃത കുടിയേറ്റക്കാര്‍ക്കും വീടും മിനിമം വേതനവും; എന്‍എച്ച്എസില്‍ സൗജന്യ ചികിത്സ -ചര്‍ച്ചയായി ഗ്രീന്‍സ് പാര്‍ട്ടിയുടെ കുടിയേറ്റ നയം
  • ആത്മഹത്യയെ കുറിച്ച് കൗമാരക്കാര്‍ ഇന്‍സ്റ്റഗ്രാമില്‍ തിരഞ്ഞാല്‍ രക്ഷിതാക്കളെ അറിയിക്കുമെന്ന് മെറ്റ
  • യുകെയില്‍ വിദ്യാഭ്യാസത്തിലും തൊഴിലിലും ഉള്‍പ്പെടാത്ത യുവാക്കളുടെ എണ്ണം 10 ലക്ഷം! ആശങ്കപ്പെടുത്തുന്ന കണക്കുകള്‍
  • കുടിയേറ്റ നിയന്ത്രണം: വിദേശ നഴ്സുമാരുടെ വരവ് 93% ഇടിഞ്ഞു; യുകെയുടെ ആരോഗ്യരംഗം പ്രതിസന്ധിയിലേക്ക്
  • ആദ്യ വീട് വാങ്ങലുകാരുടെ ഇഷ്ട സ്ഥലങ്ങള്‍ മാഞ്ചസ്റ്ററും വൂസ്റ്ററും
  • എന്‍എച്ച്എസ് മറ്റേണിറ്റി കെയര്‍ പരാജയം, തെറ്റുകള്‍ ആവര്‍ത്തിക്കുന്നു; ദേശീയ അന്വേഷണ കണ്ടെത്തലുകള്‍ പുറത്ത്
  • പാക്കിസ്ഥാനികളുടെ ഉപദ്രവം; ലണ്ടനിലെ ഇന്ത്യന്‍ റെസ്റ്റൊറന്റ് പൂട്ടുകയാണെന്ന് ഉടമ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions