യു.കെ.വാര്‍ത്തകള്‍

ടെസ്‌കോയിലെ തൊഴിലാളികളുടെ മിനിമം ശമ്പളം മണിക്കൂറിന് 12.02 പൗണ്ടാകും; ലണ്ടനില്‍ 13.15 പൗണ്ട്

പുതിയ നാഷണല്‍ ലിവിംഗ് വേജ് ഏപ്രില്‍ മുതല്‍ നിലവില്‍ വരാനിരിക്കെ, അസ്ദയ്ക്കു പിന്നാലെ ടെസ്‌കോയും അവരുടെ ജീവനക്കാരുടെ വേതനത്തില്‍ വര്‍ദ്ധനവ് വരുത്തി. നിലവില്‍ മണിക്കൂറിന് 11.02 പൗണ്ട് എന്നത് 12.02 പൗണ്ട് ആയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ലണ്ടനിലെ സ്റ്റോറുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മണിക്കൂറില്‍ 13.15 പൗണ്ട് ലഭിക്കും. രണ്ടു ലക്ഷത്തിലധികം ജീവനക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും എന്നാണ് ടെസ്‌കോ അവകാശപ്പെടുന്നത്.

നാഷണല്‍ ലിവിംഗ് വേതനത്തേക്കാള്‍ കൂടുതലാണ് ടെസ്‌കോയുടെ റിയല്‍ ലിവിംഗ് വേതനം. ഇത് എല്ലാ ജീവനക്കാര്‍ക്കും ലഭിക്കും. മിനിമം വേതനം എന്ന് അറിയപ്പെടുന്ന നാഷണല്‍ ലിവിംഗ് വേജ് ഏപ്രില്‍ മാസത്തോടെ മണിക്കൂറിന് 11.44 പൗണ്ട് ആയി ഉയരും. മാത്രമല്ല, ഇതാദ്യമായി ഇത്തവണ മിനിമം വേതനം 21-22 പ്രായക്കാര്‍ക്കും ബാധകമാവും.

ഇതിന്റെ ഭാഗമായി പ്രധാന സൂപ്പര്‍മാര്‍ക്കറ്റുകള്‍ എല്ലാം കഴിഞ്ഞ ചില ആഴ്ച്ചകളിലായി തങ്ങളുടെ ജീവനക്കാര്‍ക്ക് വേതന വര്‍ദ്ധനവ് പ്രഖ്യാപിച്ചിരുന്നു. സെയ്ന്‍സ്ബറി, അസ്ദ, ലിഡ്ല്‍, ആള്‍ഡി, എം ആന്‍ഡ് എസ് എന്നിവയോക്കെജീവനക്കാരുടെ വേതനം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ലണ്ടന് പുറത്ത് ജോലി ചെയ്യുന്നവരുടെ ശമ്പളം ഇവര്‍ എല്ലാവരും തന്നെ 12 പൗണ്ടിന് മുകളില്‍ ആയാണ് വര്‍ദ്ധിപ്പിച്ചത്.

ആള്‍ഡിയുടെ വര്‍ദ്ധിപ്പിച്ച ശമ്പളം ഫെബ്രുവരി മുതല്‍ നിലവിലുണ്ട്. അതേസമയം ലിഡ്ല്‍, സെയ്ന്‍സ്ബറി എന്നിവര്‍ മാര്‍ച്ചില്‍ ആയിരിക്കും വര്‍ദ്ധിപ്പിച്ച ശമ്പളം കൊടുത്തു തുടങ്ങുക. എംആന്‍ഡ് എസിലെ ശമ്പള വര്‍ദ്ധന പ്രാബല്യത്തില്‍ വരിക ഏപ്രില്‍ മുതലാണെങ്കില്‍ അസ്ദ ഏപ്രിലില്‍ ഒരു ഇടക്കാല വര്‍ദ്ധന നടപ്പിലാക്കുകയും പിന്നീട് ജൂലൈ ഒന്നു മുതല്‍ പൂര്‍ണ്ണമായി വര്‍ദ്ധിപ്പിച്ച വേതനം നല്‍കിത്തുടങ്ങുകയും ചെയ്യും.

വേതന വര്‍ദ്ധനവിന് പുറമെ പറ്റേണിറ്റി ലീവ് പൂര്‍ണ്ണ വേതനത്തോടെ ആറ് ആഴ്ച്ചയാക്കുവാനും ടെസ്‌കൊ തീരുമാനിച്ചു. അതിനുപുറമെ സിക്ക് പേ ലീവിനുള്ള അര്‍ഹത 18 ആഴ്ച വരെയായും കൂട്ടും.

  • ബ്രിട്ടനില്‍ ഇവി കാര്‍ ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്
  • കുടിയേറ്റ നയങ്ങള്‍ കര്‍ശനമായി തുടരും; ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഹോം സെക്രട്ടറി
  • ഒരു നൂറ്റാണ്ട് കൈയടക്കി വെച്ച സുരക്ഷിത സീറ്റ് ലേബറിന് നഷ്ടമായി; ഗോര്‍ടണ്‍ & ഡെന്റണ്‍ സീറ്റ് ഗ്രീന്‍സിന്
  • അനധികൃത കുടിയേറ്റക്കാര്‍ക്കും വീടും മിനിമം വേതനവും; എന്‍എച്ച്എസില്‍ സൗജന്യ ചികിത്സ -ചര്‍ച്ചയായി ഗ്രീന്‍സ് പാര്‍ട്ടിയുടെ കുടിയേറ്റ നയം
  • ആത്മഹത്യയെ കുറിച്ച് കൗമാരക്കാര്‍ ഇന്‍സ്റ്റഗ്രാമില്‍ തിരഞ്ഞാല്‍ രക്ഷിതാക്കളെ അറിയിക്കുമെന്ന് മെറ്റ
  • യുകെയില്‍ വിദ്യാഭ്യാസത്തിലും തൊഴിലിലും ഉള്‍പ്പെടാത്ത യുവാക്കളുടെ എണ്ണം 10 ലക്ഷം! ആശങ്കപ്പെടുത്തുന്ന കണക്കുകള്‍
  • കുടിയേറ്റ നിയന്ത്രണം: വിദേശ നഴ്സുമാരുടെ വരവ് 93% ഇടിഞ്ഞു; യുകെയുടെ ആരോഗ്യരംഗം പ്രതിസന്ധിയിലേക്ക്
  • ആദ്യ വീട് വാങ്ങലുകാരുടെ ഇഷ്ട സ്ഥലങ്ങള്‍ മാഞ്ചസ്റ്ററും വൂസ്റ്ററും
  • എന്‍എച്ച്എസ് മറ്റേണിറ്റി കെയര്‍ പരാജയം, തെറ്റുകള്‍ ആവര്‍ത്തിക്കുന്നു; ദേശീയ അന്വേഷണ കണ്ടെത്തലുകള്‍ പുറത്ത്
  • പാക്കിസ്ഥാനികളുടെ ഉപദ്രവം; ലണ്ടനിലെ ഇന്ത്യന്‍ റെസ്റ്റൊറന്റ് പൂട്ടുകയാണെന്ന് ഉടമ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions