യു.കെ.വാര്‍ത്തകള്‍

കുട്ടികളില്‍ വില്ലനായി ചുമ; ഇന്‍ഫെക്ഷന്‍ ബാധിച്ചവര്‍ അടിയന്തരമായി വീടുകളില്‍ തുടരണമെന്ന് മുന്നറിയിപ്പ്

ഇംഗ്ലണ്ടില്‍ കടുത്ത ചുമ മൂലമുള്ള കേസുകളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധന രേഖപ്പെടുത്തുന്നതില്‍ ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മൂന്നു മാസത്തിലേറെ നീണ്ടു നില്‍ക്കുന്ന ചുമ കുട്ടികളെയാണ് കൂടുതലായി ബാധിക്കുന്നത്. ജനുവരിയില്‍ മാത്രം ഇംഗ്ലണ്ടില്‍ 552 പുതിയ ഇന്‍ഫെക്ഷനുകളാണ് സ്ഥിരീകരിച്ചത്. 2023-ല്‍ മുഴുവനായി 858 കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്ത ഇടത്താണ് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി ഡാറ്റ ഈ വലിയ വ്യത്യാസം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇതില്‍ തന്നെ പകുതി പേരും കുട്ടികളിലാണ് കണ്ടെത്തിയത്. ഏകദേശം 30 ശതമാനം കേസുകളും 14 വയസ് വരെയുള്ള കുട്ടികളിലാണ് സ്ഥിരീകരിച്ചത്. മൂന്ന് മാസത്തില്‍ കുറവ് പ്രായമുള്ള കുഞ്ഞുങ്ങളില്‍ ഗുരുതരമായ രോഗബാധയ്ക്ക് കാരണമാകുകയും, സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടുന്നതിന് തടസ്സവും സൃഷ്ടിക്കും. 2022-ല്‍ രണ്ട് കേസുകള്‍ മാത്രമായിരുന്നത് 2023-ല്‍ 38 കേസുകളിലേക്കാണ് വര്‍ദ്ധന.

2024-ലെ ആദ്യത്തെ നാല് ആഴ്ചയില്‍ ചുരുങ്ങിയത് 22 പേരാണ് രോഗബാധിതരായത്. ശ്വാസകോശത്തെയും, ബ്രീത്തിംഗ് ട്യൂബുകളെയും ബാധിക്കുന്ന ബാക്ടീരിയല്‍ ഇന്‍ഫെക്ഷനാണ് വൂപ്പിംഗ് കഫ്. ജലദോഷത്തിന് തുല്യമായ ലക്ഷണങ്ങളാണ് പ്രാരംഭ ഘട്ടത്തില്‍ രേഖപ്പെടുത്തുക. എന്നാല്‍ ഏതാനും ആഴ്ചകള്‍ക്ക് ശേഷം മിനിറ്റുകള്‍ നീണ്ടുനില്‍ക്കുന്ന ചുമയിലേക്ക് മാറും. രാത്രിയില്‍ ഇത് രൂക്ഷമാകുകയും ചെയ്യും.

ഈ അവസ്ഥ അതിവേഗത്തില്‍ പടര്‍ന്നുപിടിക്കാനും സാധ്യതയുണ്ട്. പല മാസങ്ങള്‍ നീണ്ടുനില്‍ക്കുന്നതിനാല്‍ 100 ദിവസത്തെ ചുമയെന്നാണ് ഇതേക്കുറിച്ച് വിശേഷിപ്പിക്കുന്നത്. വൂപ്പിംഗ് കഫിന് എതിരായ വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ കൃത്യമായ താഴ്ച രേഖപ്പെടുത്തിയതായി അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

  • ബ്രിട്ടനില്‍ ഇവി കാര്‍ ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്
  • കുടിയേറ്റ നയങ്ങള്‍ കര്‍ശനമായി തുടരും; ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഹോം സെക്രട്ടറി
  • ഒരു നൂറ്റാണ്ട് കൈയടക്കി വെച്ച സുരക്ഷിത സീറ്റ് ലേബറിന് നഷ്ടമായി; ഗോര്‍ടണ്‍ & ഡെന്റണ്‍ സീറ്റ് ഗ്രീന്‍സിന്
  • അനധികൃത കുടിയേറ്റക്കാര്‍ക്കും വീടും മിനിമം വേതനവും; എന്‍എച്ച്എസില്‍ സൗജന്യ ചികിത്സ -ചര്‍ച്ചയായി ഗ്രീന്‍സ് പാര്‍ട്ടിയുടെ കുടിയേറ്റ നയം
  • ആത്മഹത്യയെ കുറിച്ച് കൗമാരക്കാര്‍ ഇന്‍സ്റ്റഗ്രാമില്‍ തിരഞ്ഞാല്‍ രക്ഷിതാക്കളെ അറിയിക്കുമെന്ന് മെറ്റ
  • യുകെയില്‍ വിദ്യാഭ്യാസത്തിലും തൊഴിലിലും ഉള്‍പ്പെടാത്ത യുവാക്കളുടെ എണ്ണം 10 ലക്ഷം! ആശങ്കപ്പെടുത്തുന്ന കണക്കുകള്‍
  • കുടിയേറ്റ നിയന്ത്രണം: വിദേശ നഴ്സുമാരുടെ വരവ് 93% ഇടിഞ്ഞു; യുകെയുടെ ആരോഗ്യരംഗം പ്രതിസന്ധിയിലേക്ക്
  • ആദ്യ വീട് വാങ്ങലുകാരുടെ ഇഷ്ട സ്ഥലങ്ങള്‍ മാഞ്ചസ്റ്ററും വൂസ്റ്ററും
  • എന്‍എച്ച്എസ് മറ്റേണിറ്റി കെയര്‍ പരാജയം, തെറ്റുകള്‍ ആവര്‍ത്തിക്കുന്നു; ദേശീയ അന്വേഷണ കണ്ടെത്തലുകള്‍ പുറത്ത്
  • പാക്കിസ്ഥാനികളുടെ ഉപദ്രവം; ലണ്ടനിലെ ഇന്ത്യന്‍ റെസ്റ്റൊറന്റ് പൂട്ടുകയാണെന്ന് ഉടമ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions