യു.കെ.വാര്‍ത്തകള്‍

ഹംബര്‍സൈഡിലെ ഫ്യൂണറല്‍ ഹോമില്‍ നിന്നും 34 മൃതദേഹങ്ങള്‍ പോലീസ് നീക്കം ചെയ്തു

ലണ്ടന്‍: ശരിയായ രീതിയില്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്ന് ഹംബര്‍സൈഡിലെ ഒരു ഫ്യൂണറല്‍ ഹോമില്‍ നിന്നും 34 മൃതദേഹങ്ങള്‍ പോലീസ് നീക്കം ചെയ്തു. സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. നിയമാനുസൃതവും മാന്യവുമായ ശവസംസ്കാരം ലഭിക്കുന്ന സാഹചര്യം ഇല്ലാതാക്കുക, വഞ്ചനാ കുറ്റം, സ്വന്തം സ്ഥാനം ദുരുപയോഗം ചെയ്യുന്ന തരത്തിലുള്ള പ്രവര്‍ത്തി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി 46കാരനായ ഒരു പുരുഷനെയും, 23കാരിയായ ഒരു സ്ത്രീയെയും ആണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

'ലെഗസി ഫ്യൂണറല്‍ ഡയറക്റ്റേസ്' എന്ന സ്ഥാപനമാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്ന് പോലീസ് റിപ്പോര്‍ട്ട് ചെയ്തു. മുപ്പത്തി നാലോളം മൃതദേഹങ്ങള്‍ ലെഗസി ഫ്യൂണറല്‍ ഡയറക്ടര്‍മാരുടെ ബ്രാഞ്ചുകളിലൊന്നില്‍ നിന്ന് ഹള്‍ മോര്‍ച്ചറിയിലേക്ക് മാറ്റിയതായി പോലീസ് പറഞ്ഞു.

ലെഗസി ഫ്യൂണറല്‍ ഹോമിന്റെ കേന്ദ്രങ്ങളില്‍ മൃതദേഹങ്ങള്‍ ശരിയായ രീതിയില്‍ സൂക്ഷിക്കുന്നില്ലെന്നും പരിപാലിക്കപ്പെടുന്നില്ലെന്നുമുള്ള പൊതുജനങ്ങളുടെ ആക്ഷേപത്തെ തുടര്‍ന്നാണ് പോലീസ് ഇക്കാര്യത്തില്‍ ഉടന്‍ അന്വേഷണം ആരംഭിച്ചത്. തുടര്‍ന്നാണ് ലെഗസി ഹോമിന്റെ ഹേസില്‍ റോഡിലുള്ള കേന്ദ്രം പൂട്ടി പോലീസ് അന്വേഷണം ആരംഭിക്കുകയും മൃതദേഹങ്ങള്‍ നീക്കം ചെയ്യുവാനുള്ള നടപടികള്‍ കൈക്കൊള്ളുകയും ചെയ്തത്.

സംഭവത്തില്‍ കുടുംബാംഗങ്ങള്‍ക്ക് ഉണ്ടായിരിക്കുന്ന ദുഃഖം മനസ്സിലാക്കുന്നതായി അസിസ്റ്റന്റ് ചീഫ് കോണ്‍സ്റ്റബിള്‍ തോം മക്ലൗഗ്ലിന്‍ പറഞ്ഞു. ഈ സംഭവത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ഒരു ഫോണ്‍ ലൈന്‍ തുറന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ 380ലധികം കോളുകളാണ് ഇതിലൂടെ പോലീസിന് ലഭിച്ചിരിക്കുന്നത്. ഓരോ കുടുംബത്തിന്റെയും സാഹചര്യങ്ങളെ കുറിച്ച് കൃത്യമായ ധാരണ ഉണ്ടാകുന്നതിന് ലഭിക്കുന്ന ഓരോ കോളുകളും ശ്രദ്ധാപൂര്‍വ്വമാണ് കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ലെഗസി ഫ്യൂണറല്‍ ഡയറക്ടര്‍മാര്‍ക്ക് ഹള്‍ സിറ്റിയില്‍ ഹേസില്‍ റോഡിലും അന്‍ലാബി റോഡിലും ബെവര്‍ലിയിലെ ബെക്‌സൈഡിലും ശാഖകളുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

  • ബ്രിട്ടീഷ് സൈനിക താവളങ്ങള്‍ ഉപയോഗിക്കാന്‍ അമേരിക്കയ്ക്ക് അനുമതി നല്‍കിയെന്ന് കീര്‍ സ്റ്റാര്‍മര്‍
  • സൈപ്രസിലെ ബ്രിട്ടീഷ് സൈനിക താവളത്തിനുനേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണം
  • അമേരിക്ക, ഇസ്രയേല്‍-ഇറാന്‍ യുദ്ധം: എണ്ണവില കുതിയ്ക്കുന്നു; ലണ്ടന്‍ പെട്രോള്‍ സ്‌റ്റേഷനുകളില്‍ നീണ്ട വാഹനനിര
  • ബ്രിട്ടനില്‍ ഇവി കാര്‍ ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്
  • കുടിയേറ്റ നയങ്ങള്‍ കര്‍ശനമായി തുടരും; ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഹോം സെക്രട്ടറി
  • ഒരു നൂറ്റാണ്ട് കൈയടക്കി വെച്ച സുരക്ഷിത സീറ്റ് ലേബറിന് നഷ്ടമായി; ഗോര്‍ടണ്‍ & ഡെന്റണ്‍ സീറ്റ് ഗ്രീന്‍സിന്
  • അനധികൃത കുടിയേറ്റക്കാര്‍ക്കും വീടും മിനിമം വേതനവും; എന്‍എച്ച്എസില്‍ സൗജന്യ ചികിത്സ -ചര്‍ച്ചയായി ഗ്രീന്‍സ് പാര്‍ട്ടിയുടെ കുടിയേറ്റ നയം
  • ആത്മഹത്യയെ കുറിച്ച് കൗമാരക്കാര്‍ ഇന്‍സ്റ്റഗ്രാമില്‍ തിരഞ്ഞാല്‍ രക്ഷിതാക്കളെ അറിയിക്കുമെന്ന് മെറ്റ
  • യുകെയില്‍ വിദ്യാഭ്യാസത്തിലും തൊഴിലിലും ഉള്‍പ്പെടാത്ത യുവാക്കളുടെ എണ്ണം 10 ലക്ഷം! ആശങ്കപ്പെടുത്തുന്ന കണക്കുകള്‍
  • കുടിയേറ്റ നിയന്ത്രണം: വിദേശ നഴ്സുമാരുടെ വരവ് 93% ഇടിഞ്ഞു; യുകെയുടെ ആരോഗ്യരംഗം പ്രതിസന്ധിയിലേക്ക്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions