യു.കെ.വാര്‍ത്തകള്‍

ഹംബര്‍സൈഡിലെ ഫ്യൂണറല്‍ ഹോമില്‍ നിന്നും 34 മൃതദേഹങ്ങള്‍ പോലീസ് നീക്കം ചെയ്തു

ലണ്ടന്‍: ശരിയായ രീതിയില്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്ന് ഹംബര്‍സൈഡിലെ ഒരു ഫ്യൂണറല്‍ ഹോമില്‍ നിന്നും 34 മൃതദേഹങ്ങള്‍ പോലീസ് നീക്കം ചെയ്തു. സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. നിയമാനുസൃതവും മാന്യവുമായ ശവസംസ്കാരം ലഭിക്കുന്ന സാഹചര്യം ഇല്ലാതാക്കുക, വഞ്ചനാ കുറ്റം, സ്വന്തം സ്ഥാനം ദുരുപയോഗം ചെയ്യുന്ന തരത്തിലുള്ള പ്രവര്‍ത്തി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി 46കാരനായ ഒരു പുരുഷനെയും, 23കാരിയായ ഒരു സ്ത്രീയെയും ആണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

'ലെഗസി ഫ്യൂണറല്‍ ഡയറക്റ്റേസ്' എന്ന സ്ഥാപനമാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്ന് പോലീസ് റിപ്പോര്‍ട്ട് ചെയ്തു. മുപ്പത്തി നാലോളം മൃതദേഹങ്ങള്‍ ലെഗസി ഫ്യൂണറല്‍ ഡയറക്ടര്‍മാരുടെ ബ്രാഞ്ചുകളിലൊന്നില്‍ നിന്ന് ഹള്‍ മോര്‍ച്ചറിയിലേക്ക് മാറ്റിയതായി പോലീസ് പറഞ്ഞു.

ലെഗസി ഫ്യൂണറല്‍ ഹോമിന്റെ കേന്ദ്രങ്ങളില്‍ മൃതദേഹങ്ങള്‍ ശരിയായ രീതിയില്‍ സൂക്ഷിക്കുന്നില്ലെന്നും പരിപാലിക്കപ്പെടുന്നില്ലെന്നുമുള്ള പൊതുജനങ്ങളുടെ ആക്ഷേപത്തെ തുടര്‍ന്നാണ് പോലീസ് ഇക്കാര്യത്തില്‍ ഉടന്‍ അന്വേഷണം ആരംഭിച്ചത്. തുടര്‍ന്നാണ് ലെഗസി ഹോമിന്റെ ഹേസില്‍ റോഡിലുള്ള കേന്ദ്രം പൂട്ടി പോലീസ് അന്വേഷണം ആരംഭിക്കുകയും മൃതദേഹങ്ങള്‍ നീക്കം ചെയ്യുവാനുള്ള നടപടികള്‍ കൈക്കൊള്ളുകയും ചെയ്തത്.

സംഭവത്തില്‍ കുടുംബാംഗങ്ങള്‍ക്ക് ഉണ്ടായിരിക്കുന്ന ദുഃഖം മനസ്സിലാക്കുന്നതായി അസിസ്റ്റന്റ് ചീഫ് കോണ്‍സ്റ്റബിള്‍ തോം മക്ലൗഗ്ലിന്‍ പറഞ്ഞു. ഈ സംഭവത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ഒരു ഫോണ്‍ ലൈന്‍ തുറന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ 380ലധികം കോളുകളാണ് ഇതിലൂടെ പോലീസിന് ലഭിച്ചിരിക്കുന്നത്. ഓരോ കുടുംബത്തിന്റെയും സാഹചര്യങ്ങളെ കുറിച്ച് കൃത്യമായ ധാരണ ഉണ്ടാകുന്നതിന് ലഭിക്കുന്ന ഓരോ കോളുകളും ശ്രദ്ധാപൂര്‍വ്വമാണ് കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ലെഗസി ഫ്യൂണറല്‍ ഡയറക്ടര്‍മാര്‍ക്ക് ഹള്‍ സിറ്റിയില്‍ ഹേസില്‍ റോഡിലും അന്‍ലാബി റോഡിലും ബെവര്‍ലിയിലെ ബെക്‌സൈഡിലും ശാഖകളുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

  • എന്‍എച്ച്എസ് ദന്തചികിത്സയില്‍ അടിമുടിമാറ്റം; ഇനി അടിയന്തര ചികിത്സയ്ക്ക് മുന്‍ഗണന
  • തൊഴിലില്ലായ്മ 5 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍; പേര് ദോഷത്തില്‍ ലേബര്‍ സര്‍ക്കാര്‍
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • ഡോക്ടര്‍മാരുടെ അഞ്ച് ദിവസ സമരം; 60,000 ഓപ്പറേഷനുകളും, അപ്പോയിന്റ്‌മെന്റുകളും റദ്ദാക്കേണ്ടി വരും; ക്രിസ്മസ് കാലം ദുരിതമാകും
  • നാഷണല്‍ എക്‌സ്പ്രസ് കോച്ച് ഡ്രൈവറായി ബോണ്‍മൗത്തിലെ മലയാളി നഴ്‌സ്
  • യുകെയില്‍ ഡ്രൈവിങ് ലൈസന്‍സ്, റോഡ് നിയമങ്ങളില്‍ മാറ്റങ്ങള്‍ 18 മുതല്‍
  • ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന് വൈദിക ക്ഷാമം; 11 പള്ളിക്ക് ഒരു വികാരി മാത്രം
  • സ്മാര്‍ട്ട് മോട്ടോര്‍വേകളിലെ കാമറകള്‍ക്ക് പിഴവ്; ആയിരക്കണക്കിന് ഡ്രൈവര്‍മാരുടെ പിഴ റദ്ദാക്കി
  • ആദ്യ വീട് വാങ്ങുന്നവര്‍ എടുക്കുന്ന മോര്‍ട്ട്‌ഗേജ് റെക്കോര്‍ഡില്‍; ശമ്പളവര്‍ധനയും അഫോര്‍ഡബിലിറ്റി ടെസ്റ്റുകള്‍ മയപ്പെട്ടതും നേട്ടം
  • സ്ട്രീറ്റിംഗിന്റെ അഭ്യര്‍ത്ഥന തള്ളി തുടരെ അഞ്ച് ദിവസം പണിമുടക്കാനുള്ള തീരുമാനവുമായി റസിഡന്റ് ഡോക്ടര്‍മാര്‍ മുന്നോട്ട്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions