ഇമിഗ്രേഷന്‍

മിനിമം സാലറി സ്‌കെയില്‍ വര്‍ധന: കുടിയേറ്റ ജോലിക്കാരുടെ വിസാ അപേക്ഷകള്‍ ഒന്നര ലക്ഷത്തില്‍

വിദേശ തൊഴിലാളികള്‍ക്ക് വര്‍ക്ക് വിസ ലഭിക്കുന്നതിനും അതുപോലെ ഫാമിലി വിസയ്ക്കും വേണ്ട ചുരുങ്ങിയ ശമ്പള പരിധി വര്‍ദ്ധിക്കാന്‍ ആഴ്ച്ചകള്‍ മാത്രം ബാക്കി നില്‍ക്കെ ബ്രിട്ടീഷ് ഹോം ഓഫീസില്‍ വിസ അപേക്ഷകള്‍ കുമിഞ്ഞു കൂടുന്നു. നിയമപരമായ കുടിയേറ്റത്തിന്റെ തോത് കുറയ്ക്കുന്നതിനായി, ബ്രിട്ടനിലേക്ക് വരുന്ന് തൊഴിലാളികള്‍ക്കും, കുടുംബങ്ങള്‍ക്കുമെല്ലാം ചില നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു.

അതില്‍ ഒന്നായിരുന്നു സ്‌കില്‍ഡ് വര്‍ക്കര്‍ വിസയില്‍ യു കെയില്‍ എത്തണമെങ്കില്‍ ആവശ്യമായ മിനിമം ശമ്പളം 26,200 പൗണ്ടില്‍ നിന്നും 38,700 പൗണ്ട് ആക്കി വര്‍ദ്ധിപ്പിച്ചത്. വരുന്ന ഏപ്രില്‍ 4 മുതലായിരിക്കും ഇത് പ്രാബല്യത്തില്‍ വരിക. വീണ്ടും ഒരാഴ്ച്ച കൂടി കഴിയുമ്പോള്‍, ബ്രിട്ടനിലേക്ക് കുടുംബത്തെ കൂടെ കൊണ്ടു വരാന്‍ ആവശ്യമായ മിനിമം ശമ്പളത്തിന്റെ പരിധിയും ഉയരും.

ഏപ്രില്‍ 11 മുതല്‍ ബ്രിട്ടനില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക്, വിദേശത്തുള്ള കുടുംബത്തെ കൂടെ കൂട്ടണമെങ്കില്‍ ചുരുങ്ങിയത് 29,000 പൗണ്ടെങ്കിലും ശമ്പളം ഉണ്ടായിരിക്കണം.. ഫാമിലി വിസയ്ക്കുള്ള നിലവിലെ ചുരുങ്ങിയ ശമ്പളം 18,600 പൗണ്ടാണ്. ഏറെ വൈകാതെ ഇത് ഇനിയും വര്‍ദ്ധിപ്പിച്ച് 34,500 ആക്കും. മാത്രമല്ല, 2025 ആകുമ്പോഴേക്കും ഫാമിലി വിസ ആവശ്യമെങ്കില്‍ ചുരുങ്ങിയത് 38,700 പൗണ്ട് ശമ്പളം ആവശ്യമായിവരും.

ഈ മാറ്റങ്ങള്‍ക്കെതിരെ നിരവധി പരാതികള്‍ ഓണ്‍ലൈനില്‍ വരുന്നുണ്ട്. കഴിഞ്ഞ ദിവസം ചേഞ്ച് ഡോട്ട് ഓര്‍ഗില്‍ വന്ന ഒരു പരാതിയില്‍ 1,53,857 പേരായിരുന്നു ഒപ്പിട്ടത്. സര്‍ക്കാര്‍ ഈ മാറ്റങ്ങള്‍ പ്രഖ്യാപിച്ച ത് മുതല്‍ തന്നെ ചേഞ്ച് ഡോട്ട് ഓര്‍ഗില്‍ അതിനെതിരെ പരാതികള്‍ വന്നു തുടങ്ങിയിരുന്നതായി ചേഞ്ചിന്റെ വക്താവ് അറിയിച്ചു. ഇപ്പോള്‍ അത് കൂടുതല്‍ ശക്തമാവുകയാണ്.

ഇതില്‍ ഒപ്പിടുന്നവരുടെ എണ്ണം ഒന്നര ലക്ഷം കവിഞ്ഞു എന്നത് തന്നെ പുതിയ നിയമങ്ങള്‍ക്കെതിരെയുള്ള എതിര്‍പ്പ് എത്രമാത്രം ശകതമാണെന്നതിന്റെ സൂചനയാണ് നല്‍കുന്നത്. 2022-ല്‍ നെറ്റ് മൈഗ്രേഷന്‍ 7.45 ലക്ഷത്തില്‍ എത്തിയതോടെയാണ് കര്‍ശനമായി കുടിയേറ്റം നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചത്.


യു കെയില്‍ കുടുംബവുമായി എത്തുന്ന ആര്‍ക്കും, സ്വന്തം കുടുംബത്തെ പരിപാലിക്കാന്‍ ഉള്ള കഴിവുണ്ടായിരിക്കണം എന്നത് കാലാകാലങ്ങളായി യു കെ പിന്തുടരുന്ന നയമാണെന്ന് സര്‍ക്കാര്‍ പറയുന്നു.

  • യുകെ വിട്ടത് 74,000 ഇന്ത്യക്കാര്‍; നെറ്റ് മൈഗ്രേഷന്‍ 80% താഴ്ന്നു; സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലും ഇടിവ്
  • ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍: 50,000 നഴ്‌സുമാര്‍ നാടുവിടുമെന്ന് ആര്‍സിഎന്‍
  • വിസ നിയമങ്ങളിലെ മാറ്റങ്ങള്‍ പ്രാബല്യത്തില്‍; വിദേശ വിദ്യാര്‍ത്ഥി അപേക്ഷകര്‍ക്ക് അക്കൗണ്ടില്‍ കൂടുതല്‍ തുക കാണിക്കേണ്ടിവരും
  • യുകെ വിസ വേണമെങ്കില്‍ ഇംഗ്ലീഷ് 'പരീക്ഷ' കടമ്പ
  • കുടിയേറ്റക്കാരില്‍ പകുതി സ്റ്റുഡന്റ് വിസക്കാര്‍; വര്‍ക്ക് പെര്‍മിറ്റുകാരും കുറഞ്ഞു
  • ഇമിഗ്രേഷന്‍ നിയന്ത്രണം: സ്‌കില്‍ഡ് വര്‍ക്കേഴ്‌സായ ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാകും
  • വിസ ഫീസ് കുത്തനെ കൂടി; വിദേശ വിദഗ്ധര്‍ കൈയൊഴിഞ്ഞു, കാന്‍സര്‍ റിസേര്‍ച്ച് പ്രതിസന്ധിയില്‍
  • ഇമിഗ്രേഷന്‍ നിയമമാറ്റങ്ങള്‍: ഹെല്‍ത്ത് & കെയര്‍ വര്‍ക്കര്‍ വിസ അപേക്ഷകള്‍ കുത്തനെ ഇടിഞ്ഞു
  • ഇംഗ്ലണ്ടിലെ മലയാളികളടക്കമുള്ള വിദ്യാര്‍ഥികളുടെ ഫീസ് കുതിക്കും
  • ഇംഗ്ലണ്ടിലും വെയില്‍സിലും ട്യൂഷന്‍ ഫീസ് കുത്തനെ കൂട്ടി; വിദ്യാര്‍ത്ഥികള്‍ക്ക് വലിയ ബാധ്യതയാകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions